കൊട്ടിയൂരിലെ വൈദികന്റെ ബലാത്സംഗത്തില്‍ പ്രതികളെ ന്യായീകരിച്ച് സിന്ധു ജോയ്..!! നടന്നത് ഗൂഢാലോചന..!!
കോഴിക്കോട്: കണ്ണൂര്‍ കൊട്ടിയൂരില്‍ വൈദികന് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയെ പ്രവേശിപ്പിച്ച ക്രിസ്തുരാജ ആശുപത്രിയെ ന്യായീകരിച്ച് സിന്ധു ജോയ് രംഗത്ത്. ക്രിസ്തുരാജ ആശുപത്രിയിലെ ഡോക്ടര്‍മാരെയും കന്യാസ്ത്രീകളെയും ഈ കേസില്‍ കുടുക്കിയതാണെന്ന് സംശയിക്കുന്നതായാണ് സിന്ധു ജോയ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്.
Read Also: സൗദിയില്‍ പ്രവാസി മലയാളികള്‍ക്ക് ഇരുട്ടടി..!! സ്വദേശിവത്കരണം 27 തൊഴിൽ മേഖലകളിലേക്ക് കൂടി..!!
Read Also: മഞ്ച് വാങ്ങിക്കൊടുത്ത് അഞ്ചാംക്ലാസ്സുകാരിയെ ലൈംഗികമായി ഉപയോഗിച്ച ഫര്‍ഹാദിനെതിരെ ലൈംഗികാരോപണം..!!

ആരെയും വെള്ള പൂശാന്‍ ഉദ്ദേശിച്ചുള്ളതല്ല പോസ്റ്റ് എന്ന് പറഞ്ഞാണ് സിന്ധു ജോയ് തുടങ്ങുന്നത്. ക്രിസ്തുരാജ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും സിസ്റ്റേഴ്സിനുമെതിരെ ജാമ്യം പോലും ലഭിക്കാത്ത പോസ്കോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ക്രിസ്തുരാജ ആശുപത്രിക്കാര് നിരപരാധികളാണ് എന്ന് തെളിയിക്കാന്‍ സിന്ധു ജോയ് മുന്നോട്ട് വെയ്ക്കുന്ന വാദങ്ങള്‍ ഇവയാണ്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ ആദ്യം അഡ്മിറ്റ് ചെയ്തിരുന്നത് പേരാവൂരിലെ രശ്മി ആശുപത്രിയിലാണ്. അവിടെ നിന്നാണ് ക്രിസ്തു രാജയിലേക്ക് മാറ്റിയത്.

പ്രസവത്തിന് രണ്ട് മണിക്കൂര്‍ മുന്‍പാണ് പെണ്‍കുട്ടിയെ ക്രിസ്തുരാജയിലെത്തിക്കുന്നത്. രശ്മി ഹോസ്പിറ്റലിലെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ക്രിസ്തുരാജ ആശുപത്രിയില്‍ നല്കി. പെണ്‍കുട്ടിക്ക് 18 വയസ്സാണ് എന്നാണ് അതില്‍ രേഖപ്പെടുത്തിയിരുന്നത്.

അങ്ങനെ വരുമ്പോള്‍ രശ്മി ആശുപത്രി എങ്ങനെയാണ് കേസില്‍ നിന്നൊഴിവായത് എന്ന് സിന്ധു ജോയ് ചോദിക്കുന്നു. ക്രിസ്തുരാജയെ മാത്രം പ്രതികളാക്കിയതിന് പിന്നില്‍ അതീവ ബുദ്ധിപരമായ ഗൂഢാലോചന നടന്നുവെന്നാണ് സിന്ധു ജോയ് ആരോപിക്കുന്നത്.

പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി പ്രതികരിക്കാതെ കുറ്റക്കാരെ ന്യായീകരിക്കുന്ന സിന്ധു ജോയിക്കെതിരെ പോസ്റ്റിന് താഴെ ശക്തമായ വിമര്‍ശനമാണ് കമന്റുകളായി വരുന്നത്. സിന്ധു ജോയിയെ ന്യായീകരിച്ചും ചിലര്‍ രംഗത്ത് വരുന്നുണ്ട്.

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഫാദര്‍ റോബിന് വടക്കുഞ്ചേരിയാണ് ഒന്നാം പ്രതി. ഫാദര്‍ തേരകം, സിസ്റ്റര്‍ ബെറ്റി എന്നിവരും കേസില്‍ പ്രതികളാണ്.

സംഭവം മറച്ചുവെയ്ക്കാന്‍ കൂട്ടുനിന്ന വൈദികരും കന്യാസ്ത്രീകളും അടക്കമുള്ളവര്‍ കേസില്‍ കുടുങ്ങും. അവിവാഹിതയായ ഒരു കൗമാരക്കാരി ആശുപത്രിയില്‍ അഡ്മിറ്റ് ആയി രണ്ട് ദിവസം കൊണ്ട് പ്രസവിച്ച് തിരിച്ച് പോയിട്ടും ഈ സംഭവം പോലീസിനെയോ ചൈല്‍ഡ് ലൈനിനേയോ അറിയിച്ചിട്ടില്ല.

ക്രിസ്തുരാജ ആശുപത്രിയിലെ പ്രസവം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം കുഞ്ഞിനെ ആശുപത്രിയില്‍ നിന്നും മാറ്റിയിട്ടുണ്ടെന്നാണ് എഫ്ഐആറില്‍ പോലീസ് പറയുന്നത്. സംഭവം ഒളിച്ചുവെച്ച ആശുപത്രി അധികൃതരും കുറ്റക്കാരാണ്.
സിന്ധു ജോയിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇതാണ്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications