സിസ്റ്റര്‍ അമലയെ കൊന്ന സതീഷ് ബാബു ഹരിദ്വാറിലെ ക്ഷേത്രത്തില്‍ നിന്ന് പിടിയില്‍
കോട്ടയം: പാലായിലെ ലിസ്യു കാര്‍മലീത്ത കോണ്‍വെന്റിലെ കന്യാസ്ത്രീയെ വധിച്ച പ്രതി പോലീസിന്റെ പിടിയിലായി. കാസര്‍കോട് സ്വദേശിയായ സതീഷ് ബാബുവിനെയാണ് പോലീസ് പിടികൂടിയത്.
66 കാരിയായ സിസ്റ്റര്‍ അമലയെ ആണ് കോണ്‍വെന്റിലെ മുറിയ്യില് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൃത്യം നടത്തിയത് സതീഷ് ബാബുവാണെന്ന് പോലീസ് നേരത്തേ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് ലുക്ക് ഔട്ട് നോക്കീസ് പുറത്തിറക്കിയത്.
സതീഷ് ബാബു കൊച്ചിയില്‍ എവിടെയോ ഉണ്ട് എന്നായിരുന്നു പോലീസിന്റെ നിഗമനം. എന്നാല്‍ ഇയാള്‍ പിടിയിലായത് എവിടെ നിന്നാണെന്നോ...? ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമായ ഹരിദ്വാറില്‍ നിന്ന്.

സതീഷ് ബാബു
കാസര്‍കോട് സ്വദേശിയായ സതീഷ് ബാബു കന്യാസ്ത്രീ മഠങ്ങള്‍ കേന്ദ്രീകരിച്ച് സ്ഥിരമായി മോഷണങ്ങള്‍ നടത്തുന്ന ആളാണ് എന്നാണ് പോലീസ് പറയുന്നത്.

ഒളിച്ചിരുന്നത്
കൊലനടത്തിയതിന് ശേഷം കേരളത്തില്‍ പല സ്ഥലങ്ങളിലും ഒളിവില്‍ കഴിഞ്ഞതിന് ശേഷമാണ് ഇയാള്‍ ഹരിദ്വാറിലേയ്ക്ക് പോയത് എന്നാണ് റിപ്പോര്‍ട്ട്.

പിടികൂടിയത്
ഹരിദ്വാറിലെ ക്ഷേത്രത്തില്‍ നിന്ന് ഉത്തരാഖണ്ഡ് പോലീസ് ആണ് സതീഷ് ബാബുവിനെ അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരള പോലീസിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നായിരുന്നു ഇത്.

മാനസിക രോഗി
സതീഷ് ബാബുവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.

പാലായില്‍
മഠത്തിനടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സുഹൃത്തിനൊപ്പം കൂട്ടു നിന്നിരുന്നത് സുരേഷ് ബാബുവാണ്. ഈ സമയത്താണ് മഠത്തെക്കുറിച്ച് കാര്യങ്ങള്‍ മനസ്സിലാക്കിയത്.

മണ്‍വെട്ടികൊണ്ട്
മണ്‍വെട്ടികൊണ്ട് തലയ്ക്കടിച്ച് ആണ് സിസ്റ്റര്‍ അമലയെ സുരേഷ് ബാബു വധിച്ചത് എന്നാണ് പോലീസ് കരുതുന്നത്. രക്തംപുരണ്ട മണ്‍വെട്ടി കോണ്‍വെന്റില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications