ശിവശങ്കറിന്റെ അറസ്റ്റ്;മുഖ്യമന്ത്രിക്ക് തുടരാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടുവെന്ന് ഉമ്മൻചാണ്ടി
തിരുവനന്തപുരം; മുഖ്യമന്ത്രിയുടെ വിശ്വസ്തനുമായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കേന്ദ്ര അന്വേഷണ ഏജന്‍സി കുറ്റക്കാരനായി കണ്ട സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കു അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മികാവകാശം നഷ്ടപ്പെട്ടുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.രാജ്യത്തെ ഞെട്ടിച്ച സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ കടത്ത്, ഹവാല, ലൈഫ് മിഷന് ഇടപാടുകളിലെ രാഷ്ട്രീയബന്ധം വൈകാതെ പുറത്തുവരും. അതോടെ സര്‍ക്കാരിന്റെ തകര്‍ച്ച സമ്പൂര്‍ണ്ണമാകുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ വാക്കുകൾ ഇങ്ങനെ
മുഖ്യമന്ത്രിയുടെ
ഓഫീസിലെ
അധികാരകേന്ദ്രവും
മുഖ്യമന്ത്രിയുടെ
വിശ്വസ്തനുമായ
പ്രിന്‍സിപ്പല്‍
സെക്രട്ടറിയെ
കേന്ദ്ര
അന്വേഷണ
ഏജന്‍സി
കുറ്റക്കാരനായി
കണ്ട
സാഹചര്യത്തില്‍
മുഖ്യമന്ത്രിക്കു
അധികാരത്തില്‍
തുടരാനുള്ള
ധാര്‍മ്മികാവകാശം
നഷ്ടപ്പെട്ടു.
രാജ്യത്തെ
ഞെട്ടിച്ച
സ്വര്‍ണ്ണക്കടത്ത്,
ഡോളര്‍
കടത്ത്,
ഹവാല,
ലൈഫ്
മിഷന്
ഇടപാടുകളിലെ
രാഷ്ട്രീയബന്ധം
വൈകാതെ
പുറത്തുവരും.
അതോടെ
സര്‍ക്കാരിന്റെ
തകര്‍ച്ച
സമ്പൂര്‍ണ്ണമാകും.
രാജ്യത്തിന്റെ
സമ്പദ്ഘടനയെ
തകര്‍ക്കുന്ന
ഹവാല
ഇടപാടിനും
സ്വര്‍ണ്ണക്കടത്തിനും
സര്‍ക്കാരിന്റെ
സംരക്ഷണം
ലഭിച്ചു.
പാവപ്പെട്ടവരുടെ
വീട്
നിര്‍മ്മിച്ചതിലും
പ്രളയബാധിതരുടെ
വീടുകള്‍
അറ്റകുറ്റപ്പണി
ചെയ്യുന്നതിലും
വരെ
കമ്മീഷന്
അടിച്ചു.
ഇടപാടുകളിലെ
ഭീകരബന്ധം
അന്വേഷണത്തിലാണ്.
എല്ലാ
സര്‍ക്കാരുകളുടെയും
കാലത്ത്
സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍
കേസില്‍പ്പെടുകയും
അവര്‍ക്ക്
എതിരെ
നടപടി
ഉണ്ടാകുകയും
ചെയ്തിട്ടുണ്ട്.
പക്ഷേ,
മുഖ്യമന്ത്രിയുടെ
പ്രതിപുരുഷനായി
അദ്ദേഹത്തിന്റെ
ഓഫീസിന്റെ
പൂര്‍ണ്ണ
ചുമതല
വഹിച്ച
പ്രിന്‍സിപ്പല്‍
സെക്രട്ടറി
തന്നെ
അത്യന്തം
ഗുരുതരമായ
കേസില്‍പ്പെടുന്നതു
കേരളത്തില്‍
ആദ്യമാണ്.
എം ശിവശങ്കറിനെ അറസ്റ്റ് ചെയ്ത് ഇഡി; അറസ്റ്റ് കള്ളപ്പണം വെളുപ്പിച്ച കേസിൽ
'ശിവശങ്കരൻ രോഗലക്ഷണം മാത്രമാണ്, രോഗം പിണറായി വിജയനാണ്'; ശിവശങ്കറിന്റെ അറസ്റ്റിൽ ചെന്നിത്തല
കൊവിഡ് വാക്സിൻ ഡിസംബറോടെ തയ്യാറാവും.. 2021ഓടെ ലഭ്യമാകുമെന്നുംസെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി
'ശങ്കരാഭരണം ഭാരമായോ സഖാവേ?';ശിവശങ്കരന്റെ കസ്റ്റഡിയിൽ പിണറായിയെ ട്രോളി മുരളീധരൻ