കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും പുക ഉയര്‍ന്നു; രോഗികളെ ഒഴിപ്പിച്ചു; ഗുരുതര പിഴവില്‍ പ്രതിഷേധം ശക്തം
കോഴിക്കോട്: കഴിഞ്ഞ വെള്ളിയാഴ്ച്ച തീപിടിത്തമുണ്ടായ കോഴിക്കോട് മെഡിക്കല്‍ കോളജ് കെട്ടിടത്തില്‍ നിന്ന് വീണ്ടും പുക ഉയര്‍ന്നു. ഇതേതുടര്‍ന്ന് നിരവധി പേരെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചു. സ്ഥലത്ത് ഫയര്‍ഫോഴ്സിന്റെ രണ്ട് യൂണിറ്റുകളെത്തി പുക ശമിപ്പിച്ചു. അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ ആറാം നിലയില്‍ നിന്നാണ് പുക ഉയര്‍ന്നത്.
മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടു തവണ തീപിടിത്തം ഉണ്ടായതോടെ ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര വീഴ്ച്ചയാണെന്ന് ആരോപണം ഉയര്‍ന്നു. പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകളും രംഗത്തെത്തി.
കഴിഞ്ഞ ദിവസം ആശുപത്രിയിലുണ്ടായ വലിയ പൊട്ടിത്തെറിയുടെ കാരണം സംബന്ധിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ പരിശോധന നടക്കുന്നതിനിടെയാണ് ഇന്ന് വീണ്ടും പുക ഉയര്‍ന്നത്. പരിശോധനയ്ക്കിടെ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് പുക ഉയരാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.

വെള്ളിയാഴ്ച്ച ഇതേ കെട്ടിടത്തിലെ മറ്റ് രണ്ട് നിലകളില്‍ നിന്നാണ് വലിയ രീതിയില്‍ പുക ഉയര്‍ന്നത്. ഇതിന് പിന്നാലെയാണിപ്പോള്‍ ആറാം നിലയില്‍ നിന്ന് പുക ഉയര്‍ന്നത്. ആറാം നിലയില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ഓപ്പറേഷന് തിയറ്റര്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നുണ്ട്. നാളെ മുതല്‍ കെട്ടിടത്തിലെ ഓപ്പറേഷന് തിയറ്റര്‍ വീണ്ടും പ്രവര്‍ത്തനസജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് പരിശോധന നടത്തിയത്. ഇതിനിടെയാണ് വീണ്ടും പുക ഉയര്‍ന്നത്.
കഴിഞ്ഞ ദിവസത്തെ സംഭവം വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. അത്യാഹിത വിഭാഗത്തിലെ യുപിഎസ് സൂക്ഷിക്കുന്ന മുറിയിലാണ് വെള്ളിയാഴ്ച്ച തീപിടിത്തം ഉണ്ടായത്. പൊട്ടിത്തെറിക്കു പിന്നാലെ പുക കെട്ടിടത്തിനുള്ളില്‍ വ്യാപകമായി പടര്‍ന്നതോടെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ ഇറങ്ങിയോടി. അന്ന് വെന്റിലേറ്ററില്‍ നിന്നുള്‍പ്പെടെ രോഗികളെ സമീപത്തുള്ള വിവിധ ആശുപത്രികളിലേക്കു മാറ്റി. അഞ്ചു മരണങ്ങള് സംബന്ധിച്ച് ആരോപണം ഉയര്‍ന്നെങ്കിലും ആശുപത്രി അധികൃതര്‍ അത് തള്ളി. ഇവരുടെ മരണം പുക ശ്വസിച്ചല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു.
നേരത്തെ തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ പരിശോധന പൂര്‍ത്തിയാകാതെ രോഗികളെ പ്രവേശിപ്പിക്കില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ പരിശോധന പൂര്‍ത്തിയാകുന്നതിന് മുന്‍പ് തിരക്കിട്ട് വീണ്ടും കെട്ടിടം പ്രവര്‍ത്തിപ്പിക്കാന്‍ നോക്കിയത് വീഴ്ചയാണെന്നാണ് പ്രതിപക്ഷ സംഘടനകള്‍ ഉയര്‍ത്തുന്ന ആരോപണം. ഇന്ന് പുക പടര്‍ന്നതിനെതുടര്‍ന്ന് നാല്, അഞ്ച്, ആറ് നിലകളില്‍നിന്ന് നിരവധി പേരെ ഒഴിപ്പിച്ചു.
നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. രോഗികളെ ആരെയും അവിടെ പ്രവേശിപ്പിക്കാത്തതിനാല്‍ ആശങ്ക വേണ്ടെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനാണ് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതരുടെ നീക്കം.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications