'വലിയ വര്‍ത്താനം പറയുന്ന പൃഥ്വിരാജും പാര്‍വ്വതിയുമൊക്കെ മറുപടി പറയണം, ഇനിയും സമയമുണ്ട്'
കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികളെ പിന്തുണച്ചും നിയമത്തെ എതിര്‍ത്തും നിരവധി മലയാള സിനിമാ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. താരങ്ങളായ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ഷെയ്ന്‍ നിഗം എന്നിവരാണ് പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എന്ന് പ്രഖ്യാപിച്ചത്.
എന്നാല്‍ സിനിമാ താരങ്ങളുടെ നിലപാടിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഫേസ്ബുക്കിലൂടെയാണ് താരങ്ങള്‍ക്കെതിരെ അവര്‍ ചോദ്യങ്ങളുയര്‍ത്തിയത്, പോസ്റ്റ് ഇങ്ങനെ
മറുപടി പറയണം
ജാമിഅ മില്ലിയ സർവകലാശാലയിലെ വിദ്യാർത്ഥികളുടെ പേരിൽ പൗരത്വ നിയമ ഭേദഗതിക്കെതിരേ നടക്കുന്ന ആൾക്കൂട്ട കോലാഹലത്തെ പിന്തുണച്ച് വലിയ വർത്തമാനങ്ങൾ പറയുന്ന പൃഥ്വീരാജ് സുകുമാരൻ ഉൾപ്പെടെയുള്ള അഭിനേതാക്കൾ ചില ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി പറയണം:
ആരുടെ പക്ഷത്താണ്
നിങ്ങൾ ആരുടെ പക്ഷത്താണ്? ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്നവർക്കൊപ്പമോ, അതോ നിയമവിധേയ അഭയാർത്ഥികൾക്ക് പൗരത്വം നൽകാൻ നിയമ ഭേദഗതി വഴി തീരുമാനമെടുത്ത തെരഞ്ഞടുക്കപ്പെട്ട കേന്ദ്ര സർക്കാരിനൊപ്പമോ?
അരാജകവാദികള്‍ക്കൊപ്പമോ?
നിങ്ങൾ രാജ്യത്തിനൊപ്പമോ അതോ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവർക്കൊപ്പമോ?നിങ്ങൾ പാർലമെന്റിനൊപ്പമോ അതോ ഒരൊറ്റ ഇന്ത്യൻ പൗരർക്കും ഈ നിയമ ഭേദഗതി എതിരാകില്ല എന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നൽകിയ ഉറപ്പിനു വിലഅരാജകവാദികൾക്കൊപ്പമോ?
ഇനിയും സമയമുണ്ട്
ഈ ചോദ്യങ്ങൾ നിങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നു എന്നത് രാജ്യം കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന അതിപ്രധാന സാഹചര്യവുമായി ചേർത്താണ് കാണേണ്ടത്. പൃഥ്വിരാജും ഇന്ദ്രജിത്തും പാർവതി തിരുവോത്തും ഉൾപ്പെടെ കൈയടിയും ലൈക്കുകളും സ്വന്തം സിനിമകളുടെ പ്രമോഷനും ലക്ഷ്യമിട്ട് പൗരത്വനിയമ ഭേദഗതിയിൽ തെറ്റായ നിലപാടുകൾ പ്രചരിപ്പിക്കുന്ന മുഴുവൻ അഭിനേതാക്കൾക്കും കാര്യങ്ങൾ ശരിയായി മനസ്സിലാക്കാൻ ഇനിയും സമയമുണ്ട്.
അതുതന്നെയോണോ?
ഈ
ചോദ്യങ്ങൾക്കുള്ള
മറുപടിയിൽ
അറിയാം
നിങ്ങളുടെ
തിരിച്ചറിവ്
എത്രത്തോളമുണ്ടെന്ന്,
തിരുത്താൻ
നിങ്ങൾ
തയ്യാറുണ്ടോ
എന്ന്.കേരളത്തിന്
താൽപര്യമുണ്ട്
അതറിയാൻ.
സ്വന്തം
വീട്ടിൽ
നിന്നുത്ഭവിച്ച
വിപ്ലവമെന്ന്
ജാമിഅ
ആൾക്കൂട്ടത്തെ
ഗ്ലോറിഫൈ
ചെയ്തവരുടെ
മനസ്സിൽ
ഇപ്പോഴും
അതു
തന്നെയാണോ?
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
'രണ്ടാം
ബാബരി
മസ്ജിദ്
താങ്ങാന്‍
ഈ
രാജ്യത്തിനു
ശേഷിയില്ല';
പൗരത്വ
നിയമത്തിനെതിരെ
ലിജോ
ജോസ്
8
സംസ്ഥാനങ്ങളില്‍
ഹിന്ദുക്കള്‍ക്ക്
ന്യൂനപക്ഷ
പദവി;
ഹര്‍ജി
തള്ളി
സുപ്രീം
കോടതി
'പോലീസ്
പെൺകുട്ടികളെ
ആക്രമിക്കില്ലെന്ന്
വിശ്വസിച്ചു',
മലപ്പുറംകാരി
ആയിഷ
റെന്ന
പറയുന്നു...