പ്രണയവിവാഹം !!! ബന്ധുക്കൾക്ക് ആദ്യം മർദ്ദനം !!! പിന്നെ വിഭാഗത്തിന്റെ ഭ്രഷ്ട് !!!
ദമ്പതിമാരെ സഹായിച്ചുവെന്നപേരിലാണ് ബന്ധുക്കൽക്ക് ഭ്രഷ്ട് കൽപ്പിച്ചിരിക്കുന്നത്
മന്തവാടി: പ്രണയവിവാഹത്തിന്റെ പേരിൽ ദമ്പതിമാരെ കൂടുതെ ബന്ധുക്കൾക്കും ഭ്രഷ്ട്. വയനാട് മാനന്തവാടി എരുമത്തെരുവിലെ അരുണിനു-സുകന്യക്കുമാണ് ഭ്രഷ്ട് കൽപിച്ചിരിക്കുന്നത്.പ്രണയവിവാഹത്തിന്റെ പേരിൽ യാദവ സമൂഹത്തിന്റെ നിയമങ്ങൾ ലംഘിച്ചു വിവാഹം കഴിച്ചതിനെ തുടർന്നാണാണ് ദമ്പതിമാർക്ക് ഭ്രഷ്ട് കൽപിച്ചിരിക്കുന്നത്. എന്നാൽ ഇവർക്ക് പുറമേ ബന്ധുക്കൾക്കും ഇപ്പോൾ വിലക്ക് കൽപ്പിച്ചിരിക്കുകയാണ്.അരുണിനേയും സുകന്യയേയും സഹായിച്ചുവെന്ന് ആരോപിച്ചാണ് ബന്ധുക്കളെ ഗോത്രത്തിൽ നിന്നും അകറ്റി നിർത്തിയിരിക്കുന്നത്.
കഴിഞ്ഞമാസം സമുദായത്തിന്റെ നിയന്ത്രണത്തിൻ കീഴിലുള്ള അമ്പലത്തിൽ ഉത്സവത്തിനിടെ ദമ്പതികളുടെ അഭിഭാഷകനേയും ബന്ധുക്കളേയും മർദ്ദിച്ചിരുന്നു. ഇതിനെ തുടർന്ന് ഇവർ പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇത് പിൻവലിക്കാത്തതിനെ തുടർന്നാണ് ഭ്രഷ്ട് കൽപിച്ചിരിക്കുന്നതെന്നാണ് ഗ്രോത്രാധികാരികളുടെ വാദം.
എന്നാൽ സമൂദായത്തിൽ നിന്ന് ഭ്രഷ്ട് കൽപിച്ചതുയുള്ള ഔദ്യോഗിക അറിയിപ്പുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലാ. എന്നാൽ സമുദായ യോഗത്തിൽ സുകന്യയുടെ സഹോദരനുമായി സൗഹ്യദം വേണ്ടെന്ന് സംഘടന വിലക്കിയിരുന്നു. കൂടാതെ ബന്ധു വീടുകളിലെ ചടങ്ങൾക്കും പോലും ഇവർക്ക് പ്രവേശനമില്ല. മീഡിയവൺ ആണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തത്