Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാന്‍ മരിച്ചാല്‍ നീ വരില്ലെ' എന്ന് പോസ്റ്റ്; യുവാക്കളുടെ മരണത്തിന് പിന്നില്‍ ഫേസ്ബുക്ക് ഗ്രൂപ്പ്

കല്‍പറ്റ: സമൂഹ മാധ്യമങ്ങളിലെ 'മരണ' ഗ്രൂപ്പുകള്‍ യുവാക്കളുടെ ജീവന്‍ എടുക്കുന്നുവെന്ന സംശയം ബലപ്പെടുന്നു. ഉറ്റസുഹൃത്തുക്കളായ കൗമാരക്കാര്‍ അടുത്തടുത്ത ദിനങ്ങളില്‍ ജിവനൊടുക്കിയതിന് പിന്നില്‍ സമൂഹമാധ്യമങ്ങളിലെ 'മരണ' ഗ്രൂപ്പുകളാണെന്നാണ് പോലീസ് നിഗമനം.

മരണപ്പെട്ട മൂന്നുപേരുടേയും ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് പോലീസിന് ഇത്തരമൊരു സംശയം ബലപ്പെട്ടത്. ജീവിതത്തിന്റെ നിരര്‍ഥകത വിവരിക്കുന്ന ഫേസ്ബുക്ക് ഗ്രൂപ്പുകളും പേജുകളും ഈ മരിച്ച മൂന്നുപേരും സ്ഥിരമായി പിന്തുടരുന്നുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഒരു മാസത്തിനിടെ

ഒരു മാസത്തിനിടെ

വയനാട്ടില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ, സുഹൃത്തുക്കളായ 3 വിദ്യാര്‍ത്ഥികളാണ് ദുരൂഹസാഹചര്യത്തില്‍ ആത്മഹത്യ ചെയ്തത്. കഴിയാഴ്ച്ച കമിയാമ്പറ്റ കടവന്‍ സുബൈര്‍- റഷീദ് ദമ്പതികളുടെ മകന്‍ ഷമ്മാസ്(17) തുങ്ങിമരിച്ചതിലെ ദുരൂഹത അന്വേഷിണക്കമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ദുരൂഹത നീങ്ങുന്നതിന് മുമ്പെ

ദുരൂഹത നീങ്ങുന്നതിന് മുമ്പെ

ഷമ്മാസിന്റെ ഉറ്റ സൂഹൃത്തും കമ്പളക്കാട് സ്വദേശിയുമായ മുഹമ്മദ് ഷെബില്‍ കഴിഞ്ഞ മാസം ജീവനൊടുക്കിയിരുന്നു. ആ മരണത്തിലെ ദുരൂഹത നീങ്ങുന്നതിന് മുമ്പാണ് ഷമ്മാസും അത്മഹത്യ ചെയ്യുന്നത്.

ചിലസാമ്യങ്ങള്‍

ചിലസാമ്യങ്ങള്‍

രണ്ടുകേസുകളും വിശദമായി പരിശോധിച്ച പോലീസ് രണ്ടുമരണങ്ങളിലും ചിലസാമ്യങ്ങള്‍ ഉള്ളതായി കണ്ടെത്തി. മാത്രവുമല്ല ഇരുവരുടേയും മരണത്തിന് ശേഷം ഇവരുടെ കൂട്ടുകാരില്‍ ചിലര്‍ വിഷാദ രോഘത്തിന് അടിമയായതിന് പിന്നില്‍ അസ്വാഭാവികതയുണ്ടെന്നാണ് പോലീസ് പറയുന്നത്.

ഫേസ്ബുക്ക് അക്കൗണ്ടുകള്‍

ഫേസ്ബുക്ക് അക്കൗണ്ടുകള്‍

മരിച്ച രണ്ടുപേരുടേയും ഇവരുടെ ഏതാനും ഉറ്റസുഹൃത്തുകളുടേയും ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ നിന്ന് ജിവീതത്തിന്റെ ബുദ്ധിമുട്ടുകളും മരണത്തിന്റെയും ഏകാന്തതയുടേയും മഹത്വം വിവരിക്കുന്ന ചിലകുട്ടായ്മകളില്‍ ഇവര്‍ അംഗങ്ങളായിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി

വാട്‌സാപ്പില്‍

വാട്‌സാപ്പില്‍

ആദ്യത്തെ കുട്ടി ആത്മഹത്യ ചെയതപ്പോള്‍ 'പെട്ടെന്ന് തന്നെ നിന്റെയടുത്തേക്കു വരികയാണ്' എന്നായിരുന്നു രണ്ടാമത് മരിച്ച കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ആത്മഹത്യ ചെയ്യുന്നതിന്റെ തലേ ദിവസം ഞാന്‍ മരിച്ചാല്‍ നീ എന്നെ കാണാന്‍ വരുമോ എന്ന് മറ്റൊരു സുഹൃത്തിന് വാട്‌സാപ്പില്‍ സന്ദേശം അയച്ചിരുന്നു.

ആത്മഹത്യാ രീതികള്‍

ആത്മഹത്യാ രീതികള്‍

രണ്ടുപേരുടേയും ആത്മഹത്യാ രീതികളിലും ഏറെ സമാനതകളുണ്ട്. വളരെ ഉച്ചത്തില്‍ പാട്ടുവെച്ചതിന് ശേഷമായിരുന്നു രണ്ടുപേരും തൂങ്ങിമരിച്ചത്. വിഷാദ രോഗത്തിലേക്ക് നയിക്കുന്ന സംഗീത ആല്‍ബങ്ങളുടെ ആരാധകരായിരുന്നു ഇരുവരുമെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

മരണത്തിന് മുമ്പ്

മരണത്തിന് മുമ്പ്

ഇരുവരുടേയും മരണത്തിന് മുമ്പ് പനമരം സ്വദേശിയായ നിസാം എന്ന വിദ്യാര്‍ത്ഥി ജീവനൊടുക്കിയതിന് പിന്നിലും ഇത്തരം സോഷ്യല്‍ മീഡിയാ കൂട്ടായ്മകളുടെ സ്വാധീനത്തില്‍പ്പെട്ടാണെന്നാണ് പോലീസ് സംശയിക്കുന്നത്.

ചില പേരുകള്‍

ചില പേരുകള്‍

വീടുവിട്ടിറങ്ങിയ നിസാം(16) മാനന്തവാടിയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. കെട്ടിടത്തിനകത്ത് സ്‌കെച്ച് പെന്‍ ഉപയോഗിച്ച് ചില പേരുകള്‍ എഴുതിവെച്ചായിരുന്നു നിസാം ആത്മഹത്യ ചെയ്തത്.

വിശദമായ അന്വേഷണം

വിശദമായ അന്വേഷണം

ഷമ്മാസിനെയും ഷെബിനേയും നിസാമിന് പരിചയമുണ്ടായിരുന്നെന്നാണ് വിവരം. ഈ ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ വിശദമായ അന്വേഷണം നടത്താനൊരുങ്ങകയാണ് പോലീസ്. ഇവരുടെ സുഹൃദ് സംഘത്തിലെ 13 പേര്‍ കൂടി ഇത്തരം ഗ്രൂപ്പിലുണ്ടെന്ന് ഷമ്മാസിന്റെ കൂട്ടുകാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

കൗണ്‍സിലിങ്ങ്

കൗണ്‍സിലിങ്ങ്

ഈ വിവരം സൂചിപ്പിച്ച് ഷമ്മാസിന്റെ ബന്ധുവും കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റുമായ ഹംസ കടവന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മറ്റുകുട്ടികളെ കണ്ടെത്തി മനഃശാസ്ത്രജ്ഞരുടേയും അധ്യാപകരുടെയും സഹായത്തോടെ കൗണ്‍സിലിങ്ങ് നല്‍കാനുള്ള ഒരുക്കത്തിലാണ് പോലീസ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+