Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ചാണ്ടിയുടെ മാനനഷ്ടക്കേസ്; വിഎസിന്റെ കോടതി ചെലവ് ഉമ്മന്‍ചാണ്ടി വഹിക്കണമെന്ന് ജില്ലാ കോടതി

തിരുവനന്തപുരം: മാനനഷ്ടക്കേസില്‍ മുതിര്‍ന്ന സി പി ഐ എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോടതി ചെലവ് നല്‍കണമെന്ന് തിരുവനന്തപുരം ജില്ലാ കോടതിയുടെ ഉത്തരവ്. ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായ സബ് കോടതി വിധി അസ്ഥിരപ്പെടുത്തിയ ഉത്തരവിലാണ് വി എസ് അച്യുതാനന്ദന് കോടതിച്ചെലവ് നല്‍കാന്‍ ഉമ്മന്‍ ചാണ്ടിയോട് നിര്‍ദേശിച്ച് ഉത്തരവിട്ടിരിക്കുന്നത്.

നേരത്തെ വി എസ് അച്യുതാനന്ദന് എതിരെ ഉമ്മന്‍ ചാണ്ടി നല്‍കിയ മാനനഷ്ട കേസില്‍ സബ് കോടതി അനുകൂല വിധി പുറപ്പെടുവിക്കുകയും വി എസ് അച്യുതാനന്ദന്‍ ഉമ്മന്‍ ചാണ്ടിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും വിധിച്ചിരുന്നു. ഈ വിധിക്ക് എതിരെയാണ് വി എസ് അച്യുതാനന്ദന്‍ ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കിയത്. വി എസിന്റെ അപ്പീല്‍ പരിഗണിച്ച ജില്ലാ കോടതി, സബ് കോടതി വിധി അസ്ഥിരപ്പെടുത്തുകയായിരുന്നു.

1

ഈ വിധി പകര്‍പ്പിലാണ് വി എസ് അച്യുതാനന്ദന്റെ കോടതി ചെലവും ഉമ്മന്‍ ചാണ്ടി വഹിക്കണം എന്ന് ഉത്തരവിട്ടിരിക്കുന്നത്. 2013 ജൂലൈ ആറിനാണ് കേസിനാസ്പദമായ സംഭവം. സോളാര്‍ കമ്പനിയുടെ പിറകില്‍ ഉമ്മന്‍ ചാണ്ടിയാണെന്നും, സരിതാ നായരെ മുന്നില്‍ നിര്‍ത്തി ഉമ്മന്‍ ചാണ്ടി കോടികള്‍ തട്ടിയെന്നും ആയിരുന്നു വി എസ് അച്യുതാനന്ദന്‍ ആരോപിച്ചത്. ഈ ആരോപണത്തിന് എതിരെ ആണ് ഉമ്മന്‍ ചാണ്ടി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

2

പിന്നീട് അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ കോടതിയില്‍ തെളിയിക്കാന്‍ വി എസ് അച്യുതാനന്ദന് സാധിക്കാതെ വന്നു. ഇതോടെയാണ് പത്ത് ലക്ഷം രൂപ ഉമ്മന്‍ചാണ്ടിക്ക് നഷ്ടപരിഹാരം നല്‍കണംം എന്ന് സബ് കോടതി വിധിച്ചത്. ന്നാല്‍ അഭിമുഖത്തിന്റെ ശരിപ്പകര്‍പ്പ് കോടതിയില്‍ ഹാജരാക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് സാധിച്ചിരുന്നില്ല. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായതിനാല്‍ വി എസിനും കോടതിയിലെത്തി തന്റെ നിലപാട് പറയാന്‍ കഴിഞ്ഞിരുന്നില്ല.

3

വി എസിന് വേണ്ടി സീനിയര്‍ അഭിഭാഷകനായ അഡ്വ. വി എസ്. ഭാസുരേന്ദ്രന്‍ നായര്‍, അഭിഭാഷകരായ ദില്‍ മോഹന്‍, പ്രശാന്ത് പൈ. ബി എന്നിവരാണ് ഹാജരായിരുന്നത്. 2014 ല്‍ ആണ് ഉമ്മന്‍ ചാണ്ടി വി എസ് അച്യുതാനന്ദന് എതിരെ കേസ് നല്‍കുന്നത്. അപകീര്‍ത്തികരമായ പ്രസ്താവന പിന്‍വലിച്ച മാപ്പ് പറഞ്ഞില്ലെങ്കില്‍ ഒരു കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി ആദ്യം വി എസിന് നോട്ടീസയച്ചു.

4

എന്നാല്‍ ഇതിന് വി എസ് നല്‍കിയ മറുപടി തൃപ്തികരമല്ലാത്തതിനാല്‍ ഉമ്മന്‍ചാണ്ടി 2014 ല്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കോടതിയില്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്യുകയായിരുന്നു. കേസില്‍ 2019 ല്‍ ഉമ്മന്‍ചാണ്ടി കോടതിയില്‍ നേരിട്ട് ഹാജരായി മൊഴി നല്‍കിയിരുന്നു. സാക്ഷി വിസ്താരത്തിനൊടുവില്‍ ഉമ്മന്‍ചാണ്ടിയെ ജനമധ്യത്തില്‍ അഴിമതിക്കാരനായി ചിത്രീകരിക്കാന്‍ വ്യാജ പ്രചാരണം നടത്തി എന്ന വാദം കോടതി അംഗീകരിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+