കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരത്ത് നക്ഷത്ര വേശ്യാലയം!!! എംഎല്‍എമാര്‍ക്കും ബന്ധം...?

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ് എംഎല്‍മാര്‍ക്കെതിരെയും ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരെയും ഗുരുതര ആരോപണവുമായി സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍. തലസ്ഥാനത്ത് നക്ഷത്ര വേശ്യാലയം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ചില കോണ്‍ഗ്രസ് എംഎല്‍എമാരാണ് വേശ്യാലയം നടത്തുന്നതെന്നുമാണ് ബിജു രാധാകൃഷ്ണന്‍ ആരോപിച്ചിരിക്കുന്നത്.

സോളാര്‍ കമ്മീഷന്‍റെ ക്രോസ് വിസ്താരത്തനിടെയാണ് ബിജു രാധാകൃഷ്ണന്‍ ഗുരുതര ആരോപണങ്ങള്‍ നടത്തിയിട്ടുള്ളത്. ചില ജനപ്രതിനിധികളുടെ പങ്കാളിത്തതോടെ നക്ഷത്രവേശ്യാലയം പ്രവര്‍ത്തിക്കുന്നുണ്ടെന്നും സോളാര്‍ കേസിലെ മറ്റൊരു പ്രതിയായ സരിത എസ് നായര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നുമാണ് മൊഴി.

Read More; മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമല്ല... മുന്‍നിലപാടില്‍ മലക്കം മറിഞ്ഞ് പിണറായി

Saritha S nair

നക്ഷത്ര വേശ്യാലയം പ്രവര്‍ത്തിക്കുന്നതിനെ പറ്റി മുന്‍ മുഖ്യമന്ത്രിയുടെ ഓഫീസിനടക്കം അറിയാമായിരുന്നു. എന്നാല്‍ അവര്‍ ഇത് കണ്ടില്ലെന്ന് നടിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥനും മുന്‍ മന്ത്രിമാരും എറണാകുളം ജില്ലയിലെ യുവഎംഎല്‍എയുമാണ് നക്ഷത്ര വേശ്യാലയം നടത്തിയിരുന്നതെന്നാണ് ബിജു രാധാകൃഷ്ണന്റെ ആരോപണം. ഇപ്പോള്‍ എഡിജിപി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥനാണ് നക്ഷത്ര വേശ്യാലയത്തിന് സഹായം ചെയ്തുകൊടുക്കുന്നത്.

സരിതയെ പിന്തുടര്‍ന്നെത്തിയപ്പോള്‍ താനും അവിടെ അകപ്പെട്ടിട്ടുണ്ട്. നേരിട്ടറിവുള്ള കാര്യമാണ് പറയുന്നതെന്നും ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷന് മുമ്പാകെ വെളിപ്പെടുത്തി. ബിജു രാധാകൃഷ്ണന്‍ നേരത്തെ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ വിശദമായ ക്രോസ് വിസ്താരത്തിന് എത്തിച്ചപ്പോഴാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ നടത്തിയത്.

Biju Radhakrishnan

സരിതയെയും നക്ഷത്ര വേശ്യാലയത്തിന്റെ കണ്ണിയാക്കി. മന്ത്രിമാരും എംഎല്‍എമാരും സരിതയെ ഉപയോഗപ്പെടുത്തി. എന്നാല്‍ ബിസിനസിനായി താനൊരിക്കലും സരിതയെ ചൂഷണം ചെയ്തിട്ടില്ലെന്നും ബിജു സോളാര്‍ കമ്മീഷന് മുമ്പാകെ വ്യക്തമാക്കി.

ദില്ലിയില്‍വച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പണം നല്‍കിയെന്ന സരിത എസ് നായരുടെ ആരോപണം ബിജു സാധൂകരിച്ചു. ദില്ലിയില്‍വച്ച് 35 ലക്ഷം രൂപ ഉമ്മന്‍ചാണ്ടിക്ക് നല്‍കിയത് തന്നോട് പറഞ്ഞിട്ടാണ്. അന്നത്തെ സഹായി തോമസ് കുരുവിളയാണ് പണം കൈപ്പറ്റിയത്.

ഉമ്മന്‍ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ജിക്കുമോന്‍ അവശ്യപ്പെട്ടതനുസരിച്ചാണ് പണം നല്‍കിയതെന്നും ബിജുരാധാകൃഷ്ണന്‍ പറഞ്ഞു. പിസി വിഷ്ണുനാഥ്, മുന്‍മന്ത്രി കെസി വേണുഗോപാല്‍ എന്നിവര്‍ക്കും പണം നല്‍കിയിട്ടുണ്ടെന്ന മൊഴിയിലും ബിജു ഉറച്ച് നിന്നു.

English summary
Solar Scam Accused Biju radhakrishnan alleged that, some MLA's have connection with sex rackets.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X