Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം കണ്ട പെരും നുണയനാണ് ഉമ്മന്‍ ചാണ്ടി!!! ഇതാ ആ നുണയും പൊട്ടി; ലിജുവിന്റെ മുനയൊടിച്ച് വക്കീല്‍...

തിരുവനന്തപുരം: കേരളം കണ്ട പെരും നുണയന്‍മാരില്‍ ഒരാളോ ഉമ്മന്‍ ചാണ്ടി? ചോദ്യം മാതൃഭൂമി ന്യൂസിലെ വേണു ബാലകൃഷ്ണന്‍ വക. അതെ എന്ന് സരിതയുടെ ഉത്തരം.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന വാര്‍ത്ത പുറത്ത് വന്ന ദിവസം ആയിരുന്നു വേണു ബാലകൃഷ്ണന്റെ ഈ ചോദ്യവും സരിതയുടെ ഈ ഉത്തരവും. സരിതയെ അറിയുക പോലും ഇല്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നത്.

പിന്നീട് രണ്ട് പേരും ഒരുമിച്ചുള്ള ഒരു ചിത്രവും പുറത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്നത് അതിലും വലിയ തെളിവാണ്. അതും സോളാര്‍ കമ്മീഷന്റെ അഭിഭാഷന്‍ തന്നെ വെളിപ്പെടുത്തിയത്. ഏഷ്യാനെറ്റ് ന്യസിലെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ ആയിരുന്നു ഈ വെളിപ്പെടുത്തല്‍.

വേണുവിന്റ ചോദ്യം

വേണുവിന്റ ചോദ്യം

തന്നെ അറിയില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞത് ഏറെ വിഷമിപ്പിച്ചിട്ടുണ്ട് എന്നാണ് സരിത പറയുന്നത്. ഈ സാഹചര്യത്തിലായിരുന്നു വേണു ബാലകൃഷ്ണന്റെ ചോദ്യം.

കേരളം കണ്ട പൊരും നുണയന്‍?

കേരളം കണ്ട പൊരും നുണയന്‍?

കേരളം കണ്ട ഒരു പെരും നുണയനാണ് ഉമ്മന്‍ ചാണ്ടി എന്ന് കരുതുന്നുണ്ടോ എന്നായിരുന്നു വേണു ബാലകൃഷ്ണന്‍ സരിതയോട് ചോദിച്ചത്. അങ്ങനെ തന്നെ കരുതുന്നു എന്നായിരുന്നു സരിതയുടെ മറുപടി. താന്‍ അനുഭവസ്ഥയാണ് എന്നും സരതി പറഞ്ഞു.

അതുക്കും മേലെ തെളിവുകള്‍

അതുക്കും മേലെ തെളിവുകള്‍

എന്നാല്‍ സരിത പറഞ്ഞതിനും അപ്പുറത്തേക്കുള്ള തെളിവുകള്‍ ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അത് ഏഷ്യാനെറ്റ് ന്യൂസിലൂടെ ആയിരുന്നു.

ഉമ്മന്‍ ചാണ്ടിയും സരിതയും

ഉമ്മന്‍ ചാണ്ടിയും സരിതയും

സോളാര്‍ കേസ് വിവാദം ആകുന്നതിനും ഏറെ മുമ്പ് തന്നെ ഉമ്മന്‍ ചാണ്ടിക്ക് സരിതയെ അറിയാമായിരുന്നു എന്നതിന് തെളിവുണ്ടെന്നാണ് വെളിപ്പെടുത്തല്‍. സോളാര്‍ കമ്മീഷന് മുന്നില്‍ ആ തെളിവ് എത്തിയിരുന്നു എന്നും കമ്മീഷന്‍ അഭിഭാഷകന്‍ ആയിരുന്ന സി ഹരികുമാര്‍ വ്യക്തമാക്കി.

കോട്ടയത്ത് നടന്നത്

കോട്ടയത്ത് നടന്നത്

കോട്ടയം ജില്ലയില്‍ വൈദ്യുത ബോര്‍ഡിന്റെ ഒരുപരിപാടിയില്‍ ആയിരുന്നു സംഭവം. സരിതയെ വേദിയില്‍ ഇരുത്തി അന്നത്തെ വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദ് പ്രസംഗിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് സോളാര്‍ കമ്മീഷന് മുന്നില്‍ എത്തിയത്.

പരിചയപ്പെടുത്തിയത് മുഖ്യമന്ത്രി

പരിചയപ്പെടുത്തിയത് മുഖ്യമന്ത്രി

തനിക്ക് സരിത എസ് നായരെ പരിചയപ്പെടുത്ത തന്നത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് എന്നായിരുന്നു അന്ന് ആര്യാടന്‍ മുഹമ്മദ് പറഞ്ഞതതത്രെ. ഒരു വിദേശ കമ്പനിയുടെ പ്രതിനിധിയായ സംരംഭക എന്ന രീതിയില്‍ ആയിരുന്നു സരിതയെ അന്ന് പരിചയപ്പെടുത്തിയത്- ഇങ്ങനെ ഒരു വിവരം താന്‍ പറഞ്ഞുകേട്ടിട്ടുണ്ട് എന്നായിരുന്നു അവതാരകനായ പിജി സുരേഷ് കുമാര്‍ പറഞ്ഞത്.

ഉത്തരം പറഞ്ഞില്ലെന്ന്

ഉത്തരം പറഞ്ഞില്ലെന്ന്

ഇക്കാര്യം സുരേഷ് കുമാര്‍ സി ഹരികുമാറിനോട് ചോദിച്ചു. എന്നാല്‍ തുടക്കത്തില്‍ ഇതിന് കൃത്യമായ ഒരു ഉത്തരം അദ്ദേഹം നല്‍കിയില്ല. ഇതിന് മുകളില്‍ പിടിച്ചായിരുന്നു കോണ്‍ഗ്രസ് നേതാവ് എം ലിജുവിന്റെ പ്രതിരോധം.

എല്ലാം റൂമറുകളാണെന്ന്

എല്ലാം റൂമറുകളാണെന്ന്

അങ്ങനെയൊരു ദൃശ്യം ഇല്ലെന്നും ഇതുപോലെയുള്ള റൂമറുകളാണ് നാട്ടില്‍ പ്രചരിപ്പിക്കുന്നത് എന്നായി എം ലിജു. എന്നാല്‍ അപ്പോള്‍ തന്നെ ലിജുവിന് മുഖമടച്ച് ഹരികുമാറിന്റെ മറുപടിയും കിട്ടി.

കോടിമാതാ ഓഡിറ്റോറിയത്തില്‍

കോടിമാതാ ഓഡിറ്റോറിയത്തില്‍

കോട്ടയം കോടിമാതാ ഓഡിറ്റോറിയത്തില്‍ കഎസ്ഇബി എന്‍ജിനീയേഴ്‌സ് അസോസിയേഷന്റെ മീറ്റിങ്ങില്‍ ആര്യാടന്‍ മുഹമ്മദ് സംസാരിക്കുന്നതിന്റെ സിഡി കമ്മീഷന്‍ പിടിച്ചെടുത്തിട്ടുണ്ട് എന്നും അത് കമ്മീഷന്റെ പക്കല്‍ ഉണ്ട് എന്നും ആയിരുന്നു അഭിഭാഷകന്‍ ആയ സി ഹരികുമാര്‍ വെളിപ്പെടുത്തിയത്.

പിന്നെ ബബ്ബബ്ബ

പിന്നെ ബബ്ബബ്ബ

ഇതുപോലെ കാര്യങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് എങ്കില്‍ അത് അംഗീകരിക്കുമെന്ന രീതിയില്‍ മറുപടി അവസാനിപ്പിക്കേണ്ടി വന്നു എം ലിജുവിന്.

ലിജുവിന്റെ വാദം

ലിജുവിന്റെ വാദം

സരിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് സോളാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് എം ലിജുവിന്റെ വാദം. കമ്മീഷന്‍ റിപ്പോര്‍ട്ട് വസ്തുതാപരമാണെങ്കില്‍ മാത്രമേ അംഗീകരിക്കുകയുള്ളൂ എന്നും ലിജു പറഞ്ഞിരുന്നു.

നിയമിച്ചതാര്

നിയമിച്ചതാര്

സരിതയുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന ഒരു കമ്മീഷനെ ആകില്ലല്ലോ നിങ്ങളുടെ സര്‍ക്കാര്‍ നിയമിച്ചത് എന്ന ചോദ്യവും അവതാരകനായ സുരേഷ് കുമാര്‍ ഉയര്‍ത്തി. ഇതിനും അഴകൊഴമ്പന്‍ മറുപടിയായിരുന്നു എം ലിജുവിന് ഉണ്ടായിരുന്നത്.

സരിത പറഞ്ഞത് കേള്‍ക്കാം

മാതൃഭൂമി ന്യൂസില്‍ വേണു ബാലകൃഷ്ണന്റെ ചോദയത്തിന് സരിത എസ് നായര്‍ നല്‍കിയ മറുപടി കാണാം.

ഏഷ്യാനെറ്റിലെ തെളിവ്

ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ അഭിഭാഷകന്‍ ആയ സി ഹരികുമാര്‍ പറഞ്ഞത് കേള്‍ക്കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+