ഉമ്മൻ ചാണ്ടിയുടെ പീഡനം? മുൻ കേന്ദ്രമന്ത്രിയുടെ പകപോക്കൽ? അബ്ദുള്ളക്കുട്ടിയുടെ ബലാത്സംഗം... പരാതികൾ
തിരുവനന്തപുരം: സരിത പലപ്പോഴായി ഉന്നയിച്ച ലൈംഗികാരോപണങ്ങള്‍ എല്ലാം കേസ് എടുത്ത് അന്വേഷിക്കും എന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. സോളാര്‍ കേസ് അന്ന് അന്വേഷിച്ചിരുന്നവര്‍ ഈ പരാതികളില്‍ ഒന്നില്‍ പോലും അന്വേഷണം നടത്തിയിരുന്നില്ല എന്ന സത്യവും കണ്ടെത്തിയിട്ടുണ്ട്.
സരിത കേസില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് അറഞ്ചം പുറഞ്ചം ട്രോളുകള്‍... സോളാറിലും രക്ഷയില്ലാതെ കുമ്മനം!!!
പിതൃതുല്യന്‍ എന്ന് സരിത വിശേഷിപ്പിച്ച ആളായിരുന്നു ഉമ്മന്‍ ചാണ്ടി. ഉമ്മന്‍ ചാണ്ടിക്കെതിരെ സരിതയെ ചേര്‍ത്തുവച്ചുകൊണ്ട് ആദ്യമായി ലൈംഗികാരോപണം ഉന്നയിച്ചത് ബിജു രധാകൃഷ്ണന്‍ ആയിരുന്നു. അന്നും സരിത പിതൃതുല്യന്‍ എന്നായിരുന്നു ആരോപണം നിഷേധിച്ച് പറഞ്ഞത്.
സരിതയുടെ കത്തിൽ മോഹൻലാലിന്റെ പേര്... മമ്മൂട്ടിക്ക് കൊടുത്ത 10 ലക്ഷം രൂപ; ഇതാ, ആ സത്യങ്ങളും പുറത്ത്
എന്നാല്‍ അതിന് ശേഷം എല്ലാം തകിടം മറിഞ്ഞു. സരിത തന്നെ അത് വെളിപ്പെടുത്തി. എന്നാല്‍ ഉമ്മന്‍ ചാണ്ടി തുടക്കം മുതലേ അത്തരക്കാരന്‍ ആയിരുന്നില്ല എന്നും സരിത പറയുന്നുണ്ട്.
ഏറ്റവും വിശ്വസിച്ചത്
താന്‍ ഏറ്റവും അധികം വിശ്വസിച്ചത് ഉമ്മന്‍ ചാണ്ടിയെ ആയിരുന്നു എന്നാണ് സരിത പറയുന്നത്. എല്ലാ പരാതികളും പറഞ്ഞിരുന്നതും ഉമ്മന്‍ ചാണ്ടിയോട് തന്നെ ആയിരുന്നത്രെ.
അടുത്ത ബന്ധം
ഉമ്മന്‍ ചാണ്ടിയുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായും ഊഷ്മളമായ ബന്ധം ഉണ്ടായിരുന്നു. എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിക്കാനുള്ള അനുമതിയും ഉണ്ടായിരുന്നു.
ഏറ്റവും ഒടുവില്‍ മാത്രം
തുടക്ക കാലത്തൊന്നും ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് മോശം പെരുമാറ്റം ഒന്നും ഉണ്ടായിട്ടില്ല എന്നാണ് സരിത വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ അവസാന കാലത്ത് അതും സംഭവിച്ചു.
ക്ലിഫ് ഹൗസില്‍ വച്ച്
ക്ലിഫ് ഹൗസില്‍ വച്ചാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ ലൈംഗികമായി ഉപയോഗിച്ചത് എന്നാണ് സരിത പറയുന്നത്. അന്ന് അദ്ദേഹത്തിന്റെ ഭാര്യ സ്ഥലത്തില്ലായിരുന്നു എന്നും സരിത മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.
മുന്‍ കേന്ദ്ര മന്ത്രി
മുന്‍ കേന്ദ്ര മന്ത്രിയും ഇപ്പോള്‍ എംപിയും ആയ വ്യക്തിയെ കുറിച്ച് ഗുരുതരമായ ആരോപണം ആണ് സരിത ഉന്നയിക്കുന്നത്. അദ്ദേഹത്തിന്റെ വീട്ടില്‍ വച്ചായിരുന്നത്രെ അത് സംഭവിച്ചത്.
പക തീര്‍ക്കാന്‍ 'ടൂള്‍' ആക്കി
പക തീര്‍ക്കാന്‍ വേണ്ടി ടൂള്‍ ആക്കുന്ന ഒരു രീതി ഉണ്ടായിരുന്നു. അങ്ങനെ, തന്നെ ഉപയോഗപ്പെടുത്തി എന്ന ആക്ഷേപവും സരിത ഈ മുന്‍ കേന്ദ്ര മന്ത്രിയെ കുറിച്ച് ഉന്നയിക്കുന്നുണ്ട്.
ഓടിച്ച് കയറ്റുന്നതുപോലെ
ഉപയോഗപ്പെടുത്തി എന്ന് തനിക്ക് പറയാന്‍ പറ്റില്ല, ഹരാസ്സ്‌മെന്റ് എന്നും വിളിക്കാന്‍ പറ്റില്ല. അതിനും അപ്പുറത്തായിരുന്നു അത്. ഒരു മന്ത്രിയായിരുന്നു അതിന് കൂട്ടുനിന്നത്. ഓരോരുത്തരെയൊക്കെ ഓടിച്ചു കയറ്റില്ലേ, ആ സിസ്റ്റത്തിലേക്ക് കൊണ്ടുവന്നു എന്ന ആരോപണവും സരിത ഉന്നയിക്കുന്നുണ്ട്. ഇത് ആരെക്കുറിച്ചാണ് എന്നത് വ്യക്തവും ആണ്.
കീഴ്‌പെടുത്തിയവര്‍
മുന്‍ മന്ത്രിമാരായ എപി അനില്‍കുമാറും അടൂര്‍ പ്രകാശും തന്നെ ലൈംഗികമായി കീഴ്‌പെടുത്തിയെന്ന ആരോപണവും സരിത നേരത്തെ ഉന്നയിച്ചിട്ടുണ്ട്. അടൂര്‍ പ്രകാശ് ബെംഗളൂരുവില്‍ വച്ചായിരുന്നു സരിയെ ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമിച്ചത് എന്നാണ് ആരോപണം.
പ്രകൃതി വിരുദ്ധ പീഡനം?
എംപിയായ ജോസ് കെ മാണി തന്നെ ദില്ലിയില്‍ വച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി എന്ന ആരോപണവും സരിത എസ് നായര്‍ നേരത്തെ ഉന്നയിച്ചിട്ടുണ്ട്. പുറത്ത് വന്ന കത്തില്‍ ഇതിന്റെ വിശദാംശങ്ങളും സരിത എഴുതിയിരുന്നു.
അബ്ദുള്ളക്കുട്ടി
കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന എപി അബ്ദുള്ളക്കുട്ടി തന്നെ മസ്‌കറ്റ് ഹോട്ടലില്‍ വച്ച് ബലാത്സംഗം ചെയ്തു എന്നത് സരിത പോലീസില്‍ നല്‍കിയ പരാതിയാണ്. എന്നാല്‍ അതിലി# പിന്നീട് തുടര്‍ നടപടികള്‍ ഒന്നും തന്നെ ഉണ്ടായില്ല.
എഡിജിപിയുടെ പീഡനം
എഡിജിപി കെ പത്മകുമാറിനെതിരെ പല പരാതികള്‍ ഉണ്ട്. പത്മകുമാര്‍ തന്നെ കലൂരിലെ ഫ്‌ലാറ്റില്‍ വച്ച് പീഡിപ്പിച്ചു എന്നാണ് സരിത പരാതിപ്പെട്ടിട്ടുളളത്. സരിതയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്താക്കിയതും പത്മകുമാര്‍ ആണ് എന്നാണ് ആക്ഷേപം.
ഡിവൈഎസ്പിയുടെ ബലാത്സംഗം
കേസ് അന്വേഷിച്ചിരുന്ന പെരുമ്പാവൂര്‍ മുന്‍ ഡിവൈഎസ്പി കെ ഹരികൃഷ്ണന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നും സരിത ആരോപണം ഉന്നയിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കുന്നതിന് തലേന്ന് ഔദ്യോഗിക വസതിയില്‍ വച്ചായിരുന്നു ഇത് എന്നാണ് പരാതി.
യുവ നേതാക്കള്‍
കോണ്‍ഗ്രസിലെ യുവ നേതാക്കളായ പിസി വിഷ്ണുനാഥിനും ഹൈബി ഈഡന്‍ എംഎല്‍എയ്ക്കും എതിരെ സരിതയുടെ കത്തില്‍ ആരോപണം ഉണ്ടായിരുന്നു. ഇവര്‍ക്കെതിരേയും നടപടിയുണ്ടാകും.
ആകെ 14 പേര്‍
സരിതയുടെ കത്തിലും പരാതികളിലും പരാമര്‍ശിക്കപ്പെട്ട 14 പേര്‍ക്കെതിരെയാണ് കേസ് എടുത്ത് അന്വേഷിക്കുന്നത്. ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ ആയിരിക്കും അന്വേഷണം നടക്കുക.