കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്ഛനെയും അമ്മയെയും കൊന്ന് കിണറ്റിലെറിഞ്ഞ് മകന്റെ ക്രൂരത! ഞെട്ടിക്കുന്ന സംഭവം നടന്നത് പന്തളത്ത്...

വ്യാഴാഴ്ച രാവിലെയാണ് വീടിന് സമീപത്തെ കിണറ്റിൽ നിന്നും ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

  • By ഡെന്നീസ്
Google Oneindia Malayalam News

പത്തനംതിട്ട: പന്തളത്ത് മകൻ മാതാപിതാക്കളെ കൊന്ന് വീട്ടുമുറ്റത്തെ കിണറ്റിൽ എറിഞ്ഞു. പന്തളം പെരുമ്പുളിക്കലിൽ ജോൺ(65) ഭാര്യ ലീല(60) എന്നിവരെയാണ് മകനായ മാത്യു ജോൺ(28) കൊലപ്പെടുത്തിയ ശേഷം കിണറ്റിൽ തള്ളിയത്.

നടിയെ ആക്രമിച്ച കേസ്;മഞ്ജു വാര്യരെ ചോദ്യം ചെയ്തു!കൊച്ചിയിലെ ഹോട്ടലിൽ,മഞ്ജുവിനോട് തട്ടിക്കയറി എഡിജിപിനടിയെ ആക്രമിച്ച കേസ്;മഞ്ജു വാര്യരെ ചോദ്യം ചെയ്തു!കൊച്ചിയിലെ ഹോട്ടലിൽ,മഞ്ജുവിനോട് തട്ടിക്കയറി എഡിജിപി

ബസിൽ 'ബ്ലോക്കിട്ട്' തൊട്ടുരുമി നിന്ന് സുഖിക്കാൻ ശ്രമം! ചോദ്യം ചെയ്ത പെൺകുട്ടിയെ സഹപാഠി കരണത്തടിച്ചു!ബസിൽ 'ബ്ലോക്കിട്ട്' തൊട്ടുരുമി നിന്ന് സുഖിക്കാൻ ശ്രമം! ചോദ്യം ചെയ്ത പെൺകുട്ടിയെ സഹപാഠി കരണത്തടിച്ചു!

ജൂലായ് 6 വ്യാഴാഴ്ച രാവിലെയാണ് വീടിന് സമീപത്തെ കിണറ്റിൽ നിന്നും ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് നാലു ദിവസത്തോളം പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രണ്ട് ദിവസമായി കിണറ്റിൽ നിന്നും ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ മാത്യു ജോണിനോട് പറഞ്ഞിരുന്നു.

murder

അയൽവാസികൾക്ക് സംശയം തോന്നി തുടങ്ങിയതിനാൽ മാത്യു ജോൺ രഹസ്യമായി ജെസിബി ഉപയോഗിച്ച് കിണറ്റിൽ നിന്നും മൃതദേഹം പുറത്തെടുക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടർന്നാണ് ഇയാൾ പന്തളം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

ദേ പുട്ടും ഡി സിനിമാസും!ദിലീപിന്റെ സഹോദരൻ അനൂപിനെ വെള്ളംകുടിപ്പിച്ചത് നാലരമണിക്കൂർ,സാമ്പത്തിക ഇടപാട്ദേ പുട്ടും ഡി സിനിമാസും!ദിലീപിന്റെ സഹോദരൻ അനൂപിനെ വെള്ളംകുടിപ്പിച്ചത് നാലരമണിക്കൂർ,സാമ്പത്തിക ഇടപാട്

മാതാപിതാക്കളെ കൊലപ്പെടുത്തിയതും, അതിനു ശേഷം മൃതദേഹം വലിച്ചു കൊണ്ടുപോയി കിണറ്റിലെറിഞ്ഞതും താനാണെന്ന് മാത്യു ജോൺ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇയാൾ ലഹരി മരുന്നിന് അടിമയാണെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
son killed his parents in pandalam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X