അക്ബര്‍ കക്കട്ടില്‍, സാധാരണക്കാരെ അറിഞ്ഞ് നര്‍മ്മം ചാലിച്ചെഴുതിയ എഴുത്തുകാരന്
കോഴിക്കോട്: മലയാളത്തിന് ഈയിടെയായിട്ട് തീരാ നഷ്ടങ്ങള്‍ തന്നെയാണ് ഒരു പക്ഷേ 2016 വേദനിപ്പിക്കുന്ന മാസങ്ങള്‍ തന്നെയെന്നു പറയാം. ഒന്നിനു പുറകെ ഒന്നൊന്നായുള്ള മരണങ്ങള് മാത്രം. ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയ്യ സാഹിത്യക്കാരനായ അക്ബര്‍ കക്കട്ടിലിനെയും മരണം തട്ടിയെടുത്തിരിക്കുന്നു. സാധാരണക്കാരുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെന്ന് കഥ എഴുതുന്ന വ്യക്തി എന്നിങ്ങനെ അദ്ദേഹത്തെ വിശേഷിപ്പിക്കാം.
നര്‍മ്മത്തിലൂടെ ആഖ്യാനത്തിലൂടെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു അദ്ദേഹം. മാതൃഭൂമി ആഴ്ചപതിപ്പിലൂടെയായിരുന്നു അദ്ദേഹം എഴുത്തു തുടങ്ങിയത്. വിദ്യാര്‍ഥിയായിരിക്കെ ബാലപംക്തിയലൂടെയായിരുന്നു തന്റെ കഴിവിനെ പുറം ലോകത്തെത്തിക്കുന്നത്.

കാരൂരിന് ശേഷം
കാരൂര്‍ നീലകണ്ഠ പിള്ളയ്ക്ക് ശേഷം അധ്യാപക കഥകളെഴുതി പ്രശസ്തനായ ചെറുകഥാകൃത്തായിരുന്നു അക്ബര്‍ കക്കട്ടില്‍.

സാധാരണക്കാരുടെ കഥ പറയുന്നയാള്‍
നിത്യജീവിതത്തില്‍ കാണുന്ന സാധാരണക്കാരുടെ കഥ പറയുന്ന മനുഷ്യനായിരുന്നു അക്ബര്‍ കക്കട്ടില്‍.

നര്‍മ്മം ചാലിച്ചുള്ള എഴുത്ത്
അക്ബര്‍ കഥകളില്‍ കൂടുതലും നര്‍മ്മ രസത്തോടുകൂടിയാണ് സമീപിക്കുന്നത്. ലളിതവും സരസവുമായ ആഖ്യാന രീതിയാണ്. വടകരയുടെ സ്വന്തം എഴുത്തുകാരനായ ഇദ്ദേഹം പ്രാദേശിക ഭാഷകളില്‍ കൂടി തന്നെയാണ് കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ചിട്ടുള്ളത്.

കുട്ടിക്കാലം മുതല്ക്കേ എഴുത്ത്
സ്കൂള്‍ കാലഘട്ടങ്ങളിലാണ് അക്ബര്‍ കക്കട്ടില്‍ എഴുത്ത് ആരംഭിച്ചിരുന്നു. മാതൃഭൂമി ആഴ്ചപതിപ്പിലെ ബാലപംക്തിയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ കഴിവിനെ പുറം ലോകത്തെ അറിയിച്ചത്.

വിദ്യാഭ്യാസം
1954 ല്‍ കക്കട്ടില്‍ ജനിച്ച ഇദ്ദേഹം പാറയില്‍ എല്‍ പി സ്കൂള്‍, വട്ടോളി സംസ്കൃതം സ്കൂള്‍, ഫറോഖ്, മടപ്പള്ളി, ബ്രണ്ണന്‍ കോളേജ്, തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

അധ്യാപകന്
അധ്യാപകനായ എഴുത്തുക്കാരനായിരുന്നു അക്ബര്‍ കക്കട്ടില്‍. സ്വന്തം നാട്ടില്‍ തന്നെയായിരുന്നു അദ്ദേഹം അധ്യാപന ജോലി ചെയ്തിരുന്നത്. വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂല്, കുറ്റ്യാടി ഹൈസ്കൂള്‍, കൂത്താളി ഹൈസ്കൂള്‍ എന്നിവിടങ്ങളിലും കോട്ടയം പായിപ്പാട് നവോദയ വിദ്യാലയം എന്നിവടങ്ങളിലും ജോലി ചെയ്തിരുന്നു.

പ്രധാന കൃതികള്‍
കഥ, നോവല്‍, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി ഒട്ടേറെ കൃതികള്‍ രചിച്ചിട്ടുണ്ട്. അക്ബര്‍, ശമീല ഫഹ്മി, അധ്യാപക കഥകള്‍, ആറാം കാലം, നാദാപുരം, മൈലാഞ്ചിക്കാറ്റ്, ആണ്‍കുട്ടി, വടക്കു നിന്നൊരു കുടുംബ വൃത്താന്തം എന്നീവ പ്രധാനപ്പെട്ടതാണ്. മൃത്യുയോഗമാണ് അവസാനത്തേത്ത് ഇത് രോഗങ്ങളെ കുറിച്ച് മാത്രം പറയുന്നതാണ്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications