പെണ്‍കുട്ടികളുടെ മുന്നില്‍ നഗ്നതാപ്രദര്‍ശനം: അത് താനല്ലെന്ന് ശ്രീജിത്ത് രവി; വണ്‍ഇന്ത്യഎക്സ്ക്ലൂസീവ്
തൃശൂര്‍: ഒറ്റപ്പാലത്ത് സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത് ടിജി രവിയുടെ മകനും പ്രമുഖ നടനും ആയ ശ്രീജിത്ത് രവി ആണ് എന്ന രീതിയിലാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇത് സംബന്ധിച്ച് വിശദീകരണത്തിനായി വണ്‍ഇന്ത്യ ഒറ്റപ്പാലം പോലീസ് സബ് ഇന്‍സ്പെക്ടറെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്.
വാര്‍ത്തകള്‍ ഇത്തരത്തില്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ ശ്രീജിത്ത് രവി വണ്‍ഇന്ത്യയോട് പ്രതികരിച്ചു. സംഭവവുമായി തനിക്ക് ഒരു ബന്ധവും ഇല്ല എന്നാണ് ശ്രീജിത്ത് പറയുന്നത്. ഇങ്ങനെയൊരു ആക്ഷേപം ഉയരുന്ന സമയത്ത് ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ശ്രീജിത്ത് ആ പ്രദേശത്ത് ഉണ്ടായിരുന്നു എന്നത് സത്യമാണ്.
പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ ശ്രീജിത്ത് രവിയുടെ പേര് പരാമര്‍ശിക്കുന്നില്ല. എന്നാല്‍ പരാതിയില്‍ പറയുന്ന കാറിന്റെ നമ്പര്‍ ശ്രീജിത്തിന്റെ പേരില്‍ ഉള്ളതാണ്. എന്താണ് ശ്രീജിത്ത് രവിയ്ക്ക് ഇക്കാര്യത്തില്‍ പറയാനുള്ളത്...

അത് താനല്ല
വാര്‍ത്തകളില്‍ പ്രചരിക്കുന്നതുപോലെ ഒരു കാര്യം തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്നാണ് ശ്രീജിത്ത് രവി വണ്‍ഇന്ത്യയോട് പ്രതികരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനില്‍ പോയിരുന്നു എന്നും അദ്ദേഹം പറയുന്നു.

കാര്‍
പരാതിയില്‍ പറയുന്ന കാറിന്റെ നമ്പര്‍ തന്റെ പേരില്‍ തന്നെ ഉള്ളതാണ്. എന്താണ് ഇതില്‍ സംഭവിച്ചത് എന്ന് തനിക്ക് അറിയില്ലെന്നാണ് ശ്രീജിത്ത് പറയുന്നത്.

ഉണ്ടായിരുന്നു
ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് താന്‍ പ്രദേശത്ത് ഉണ്ടായിരുന്നതായി ശ്രീജിത്ത് സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം ഒരു സംഭവം തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു.

തിരിച്ചറിയില്ലേ
അത്യാവശ്യം ആളുകള്‍ കണ്ടാല്‍ തിരിച്ചറിയുന്ന ഒരു നടനല്ലേ താന്‍. അങ്ങനെയുള്ള ഒരാള്‍ ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കാമോ എന്നാണ് ശ്രീജിത്ത് ചോദിക്കുന്ന ചോദ്യം. പെണ്‍കുട്ടികളുടെ പരാതി പ്രകാരം പതിനഞ്ച് മിനിട്ടോളം അയാള്‍ അവിടെ ഉണ്ടായിരുന്നു. പത്ത് സക്കന്റ് കൊണ്ട് തന്നെ ആളുകള്‍ തന്നെ തിരിച്ചറിയില്ലേ എന്നാണ് ശ്രീജിത്ത് ചോദിക്കുന്നത്.

നമ്പര്‍
എന്തായാലും താന്‍ അങ്ങനെ ചെയ്തിട്ടില്ല. ഒരുപക്ഷേ കാറിന്റെ നമ്പര്‍ എഴുതിയെടുത്തപ്പോള്‍ തെറ്റിപ്പോയതാകാം എന്നാണ് താന്‍ കരുതുന്നത് എന്നാണ് ശ്രീജിത്ത് പറയുന്നത്.

ഫോണ്‍ അതല്ല
പരാതി ഉന്നയിച്ചവരെ താന്‍ പോലീസ് സ്റ്റേഷനില്‍വച്ച് കണ്ടിരുന്നു എന്നാണ് ശ്രീജിത്ത് പറയുന്നത്. ഇരുണ്ട നിറമുള്ള ഒരാളായിരുന്നു എന്നാണ് കുട്ടികള്‍ പറഞ്ഞത്. എന്നാല്‍ ഫോട്ടോ എടുക്കാന്‍ ഉപയോഗിച്ച ഫോണ്‍ തന്റെ കൈയ്യിലുള്ളതല്ലെന്നും, കണ്ണടയുടെ ഫ്രെയിം വേറെ ആയിരുന്നു എന്നും ആണ് അവര്‍ പറഞ്ഞതെന്ന് ശ്രീജിത്ത് വ്യക്തമാക്കി.

കുട്ടികള്‍
എന്തായാലും കുട്ടികള്‍ തനിക്കെതിരെ കള്ളപ്പരാതി കൊടുത്തതാണ് എന്ന ആക്ഷേപം ശ്രീജിത്ത് ഉന്നയിക്കുന്നില്ല. എന്തോ സംഭവം നടന്നിട്ടുണ്ടാകാം. പക്ഷേ അതില്‍ താന്‍ ട്രാപ്പ് ചെയ്യപ്പെടുകയാണോ എന്നാണ് സംശയം.

സൈബര്‍ സെല്ലില്‍
ഭാര്യയുടെ ട്വിറ്റര്‍ അക്കൗണ്ട് മോശമായി ഉപയോഗിച്ചു എന്നൊരു പരാതി താന്‍ ദിവസങ്ങള്‍ക്ക് മുമ്പ് സൈബര്‍ സെല്ലിന് നല്‍കിയിരുന്നു. ഇനി അതിന്റെ പ്രതികാരം ആരെങ്കിലും തീര്‍ക്കുകയാണോ എന്ന സംശയവും ശ്രീജിത്ത് പങ്കുവച്ചു.

അന്വേഷണം നടക്കട്ടെ
എന്തായാലും പോലീസ് സംഭവം അന്വേഷിക്കുന്നുണ്ട്. അവര്‍ അന്വേഷിച്ച് സത്യം കണ്ടെത്തട്ടേ എന്നാണ് ശ്രീജിത്തിന്റെ നിലപാട്. ആരേയും കുറ്റപ്പെടുത്താനോ ആക്ഷേപിക്കാനോ ഇല്ല.

പോലീസ്
സംഭവത്തില്‍ പോലീസ് ഒളിച്ചുകളിക്കുകയാണ് എന്നാണ് ചിലകോണുകളില്‍ നിന്ന് ഉയരുന്നത്. ഒറ്റപ്പാലം എസ്ഐയെ പലതവണ നേരിട്ട് ഫോണില്‍ ബന്ധപ്പെടാന്‍ വണ്‍ഇന്ത്യ ശ്രമിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തെ ഫോണില്‍ ഇതുവരെ കിട്ടിയിട്ടില്ല.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications