തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് ശ്രീജിത്ത്, പിണറായി ആണ് ഏറ്റവും വലിയ നേതാവ്
പാർട്ടിയിൽ പുറത്താക്കിയെന്ന് വാർത്തകൾക്ക് ശ്രീജിത്ത് വൺ ഇന്ത്യയോട് നടത്തിയ പ്രതികരണം
കോഴിക്കോട്: സിപിഎമ്മില്‍ നിന്ന് പുറത്താക്കിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ജിഷ്ണുവിന്റെ അമ്മാവനും ദേശാഭിമാനി ജീവനക്കാരനുമായി ശ്രീജിത്ത്. പുറത്താക്കിയെന്ന കാര്യം പാര്‍ട്ടി ഇത് വരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും ശ്രീജിത്ത് വണ്‍ ഇന്ത്യയോട് പറഞ്ഞു. ജീവന് തുല്യം സ്നേഹിയ്ക്കുന്ന പാര്‍ട്ടി പുറത്താക്കി എന്ന് പറയുന്നത് വിശ്വസിയ്ക്കാന്‍ ആവില്ലെന്നും ശ്രീജിത്ത് പറയുന്നു.
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതിന് ചില കീഴ് വഴക്കങ്ങള്‍ ഉണ്ട്, ഇതൊന്നും പാലിക്കാതെ ഒരാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ കഴിയില്ലെന്ന് ശ്രീജിത്ത് പറയുന്നു. ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ നടത്തിയ സമരങ്ങളെല്ലാം പാര്‍ട്ടിയെ അറിയിച്ച് കൊണ്ടാണ് ചെയ്തത്.വളയത്തെ സിപിഎം നേതാക്കളുടെ പിന്തുണയോടെയാണ് തിരുവനന്തപുരത്ത് സമരത്തിന് പോയത്, ഇക്കാര്യങ്ങള്‍ അറിയിച്ച് കൊണ്ട് പാര്‍ട്ടി ഘടകത്തിന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നെന്നും ശ്രീജിത്ത് വ്യക്തമാക്കി.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി എന്ന് വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും അതേ കുറിച്ച് ഇത് വരെ ഔദ്യോഗികമായി അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് ശ്രീജിത്ത് വണ്‍ ഇന്ത്യയോട് പറഞ്ഞു. അസ്വാഭാവിക സാഹചര്യങ്ങളില്‍ മാത്രമാണ് വിശദീകരണം പോലും തേടാതെ ഒരാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുക. അത്തരം ഒരു സാഹചര്യം തന്റെ കാര്യത്തില്‍ ഇല്ലെന്നും ശ്രീജിത്ത് പറയുന്നു.

പാര്‍ട്ടി പത്രമായ ദേശാഭിമാനിയുടെ പ്രാദേശിക ലേഖകനായി ജോലി ചെയ്യുകയായിരുന്ന ശ്രീജിത്ത്. ഒപ്പം മാര്‍ക്കറ്റിംഗ് വിഭാഗത്തിലും ജോലി ചെയ്തിരുന്നു. ഈ ജോലികളില്‍ നിന്ന് രാജിവെച്ചതായി ശ്രീജിത്ത് അറിയിച്ചു. തന്റെ പ്രവര്‍ത്തികള്‍ പാര്‍ട്ടിയ്ക്കോ, പത്രത്തിനോ ക്ഷീണം ഉണ്ടാക്കരുതെന്ന് ഉള്ളത് കൊണ്ടാണ് രാജിവച്ചതെന്നും ശ്രീജിത്ത് പറഞ്ഞു.

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് നടത്തിയ സമരം പാര്‍ട്ടിയുടെ അറിവോടെ ആയിരുന്നു. പാര്‍ട്ടി ഘടകത്തിന് കത്ത് നല്കിയ ശേഷമാണ് തിരുവനന്തപുരത്ത് ഡിജിപി ഓഫീസിന് മുന്നില്‍ സമരം നടത്തിയത്.

പിണറായി വിജയന് ജിഷ്ണുവിന്റെ അമ്മ മഹിജയെ വിളിച്ച് നല്കിയ ഉറപ്പില്‍ വിശ്വാസമുണ്ട്. തങ്ങളുടെ ഏറ്റവും വലിയ നേതാവാണ് പിണറായി. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് എന്തിനെക്കാളും വില കല്‍പ്പിയ്ക്കുന്നു. ജിഷ്ണു കേസില്‍ പ്രതികല്‍ക്ക് തക്ക ശിക്ഷ ലഭിയ്ക്കും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും ശ്രീജിത്ത് പറഞ്ഞു.

പോലീസിനെ കുറ്റപ്പെടുത്തുമ്പോഴും ആഭ്യന്തര വകുപ്പ് ഭരിയ്ക്കുന്ന പിണറായിയെയോ സര്‍ക്കാരിനെയോ കുറ്റപ്പെടുത്താത്തത് എന്ത് കൊണ്ടെന്ന ചോദ്യത്തിന്, പോലീസിലെ എല്ലാവരെ കുറിച്ചും പരാതി ഇല്ലെന്നായിരുന്നു ശ്രീജിത്തിന്റെ മറുപടി. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ പോലീസില്‍ ഉണ്ട്. എന്നാല്‍ ജിഷ്ണു കേസ് അട്ടിമറിയ്ക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളെ മാത്രമാണ് കുറ്റപ്പെടുത്തുന്നതെന്നും ശ്രീജിത്ത് പറഞ്ഞു.

സിപിഎമ്മില്‍ അടി ഉറപ്പ് വിശ്വസിയ്ക്കുന്ന ആളുകളാണ് ഞങ്ങള്‍. മരണം വരെയും പാര്‍ട്ടി പ്രവര്‍ത്തകനായി തന്നെ ഇരിയ്ക്കാനാണ ്ആഗ്രഹം. ആറ് മാസം പ്രായമുള്ള മകനെ പോലും കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായി തന്നെ വളര്‍ത്തുമെന്നും ശ്രീജിത്ത് വ്യക്തമാക്കി.
-
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക












Click it and Unblock the Notifications