കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരാതിക്കാരിക്ക് ഗൂഢ ലക്ഷ്യം; മുന്‍കൂര്‍ ജാമ്യം തേടി ശ്രീകാന്ത് വെട്ടിയാര്‍

Google Oneindia Malayalam News

കൊച്ചി: മീ ടു ആരോപണം നേരിടുന്ന വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍. പരാതി വ്യാജമാണെന്നും പരാതിക്കാരിക്ക് ഗൂഢ ലക്ഷ്യമെന്നുമാണ് ജാമ്യാപേക്ഷയില്‍ ശ്രീകാന്ത് പറയുന്നത്. പരാതിക്കാരി സുഹൃത്തായിരുന്നുവെന്നും തന്നോട് സൗഹൃദം സ്ഥാപിച്ചത് ഗൂഢ ലക്ഷ്യത്തോടൈയാണെന്നും ശ്രീകാന്ത് ആരോപിക്കുന്നു. കേസില്‍ ശ്രീകാന്തിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കമാരംഭിച്ചതോടെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Recommended Video

cmsvideo
ബലാത്സംഗ പരാതി വ്യാജമെന്ന് ശ്രീകാന്ത് വെട്ടിയാർ | Oneindia Malayalam
sreekanth vettiyar

ബലാത്സംഗ കുറ്റത്തിനാണ് ശ്രീകാന്തിനെതിരെ കേസെടുത്തത്. ഇതിന് പിന്നാലെ ശ്രീകാന്ത് ഒളിവില്‍ പോയിരുന്നു. ശ്രീകാന്ത് വെട്ടിയാര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കാന്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശ്രീകാന്ത് വെട്ടിയാരെ തേടി പൊലീസ് വീട്ടിലെത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. ഒരാഴ്ച്ചയായി ശ്രീകാന്ത് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നുത്.

ഇതൊക്കെ ശബരിമലക്കാലത്തും നമ്മള്‍ കണ്ടതാണ്; ഓച്ചിറ സംഭവത്തില്‍ അരുണ്‍കുമാറിന്റെ കുറിപ്പ്ഇതൊക്കെ ശബരിമലക്കാലത്തും നമ്മള്‍ കണ്ടതാണ്; ഓച്ചിറ സംഭവത്തില്‍ അരുണ്‍കുമാറിന്റെ കുറിപ്പ്

ട്രോള്‍ വീഡിയോകളിലൂടെയും യൂട്യൂബ് വ്‌ളോഗിങ്ങിലൂടെയും പ്രശസ്തനായ ശ്രീകാന്ത് വെട്ടിയാറിനെതിരെ അടുത്തിടെയാണ് ലൈംഗിക ആരോപണം ഉയര്‍ന്നത്. വിമന്‍ എഗേന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ശ്രീകാന്തിനെതിരെ ബലാത്സംഗ ആരോപണം ആദ്യം ഉന്നയിച്ചിരുന്നത്. എന്നാല്‍ വീണ്ടും അതേ പേജിലൂടെ മറ്റൊരാള്‍ കൂടി ശ്രീകാന്തിനെതിരെ മീ ടൂ ആരോപണവുമായി രംഗത്തെത്തി. ശ്രീകാന്ത് വെട്ടിയാര്‍ പ്രണയം നടിച്ച് പല ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചവരില്‍ ഒരാള്‍ എന്നു പറഞ്ഞ നീണ്ട കുറിപ്പായിരുന്നു അതിജീവിത പങ്കുവെച്ചത്.

വീട്ടിലെ പ്രാരാബ്ധങ്ങള്‍ പറഞ്ഞും അമ്മയ്ക്ക് 'ഭ്രാന്ത് '(അയാള്‍ ഉപയോഗിച്ച വാക്ക് ) ആണെന്ന് പറഞ്ഞുമൊക്കെയാണ് ശ്രീകാന്ത് വെട്ടിയാര്‍ അനുകമ്പ നേടാന്‍ തുടങ്ങിയതെന്നാണ് ആരോപണം ഉന്നയിച്ചയാള്‍ കുറിപ്പില്‍ പറയുന്നത്. സാമ്പത്തിക ചൂഷണത്തിനു പുറമെ മാനസിക വൈകാരിക ഉപദ്രവങ്ങള്‍ കൂടി ശ്രീകാന്തില്‍ നിന്ന് നേരിട്ടെന്നും യുവതി ആരോപിക്കുന്നു. കൊല്ലം സ്വദേശിനിയായ യുവതിയുടെ പേരിലാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കൂട്ടത്തിലെ ഒരു സ്ത്രീയെ... മുകേഷിന്റെ പോസ്റ്റിന് നടിയുടെ കേസ് സൂചിപ്പിച്ച് കമന്റ്, മറുപടി ഇങ്ങനെ...കൂട്ടത്തിലെ ഒരു സ്ത്രീയെ... മുകേഷിന്റെ പോസ്റ്റിന് നടിയുടെ കേസ് സൂചിപ്പിച്ച് കമന്റ്, മറുപടി ഇങ്ങനെ...

2020 ഫെബ്രുവരിയില്‍ പിറന്നാള്‍ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്ളാറ്റില്‍വെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടലില്‍ വെച്ചും ശ്രീകാന്ത് വെട്ടിയാര്‍ ലൈഗിംക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. വിവാഹവാഗ്ദാനം നല്‍കിയായിരുന്നു പീഡനമെന്നും പരാതിയിലുണ്ട്. പുരോഗനവും പൊളിറ്റിക്കല്‍ കറക്ടനെസ്സും പറഞ്ഞു തന്റെ കോമെഡിയെ മാര്‍ക്കറ്റ് ചെയ്യുകയും ആരാധക വൃന്ദത്തെ ഉണ്ടാക്കുകയും ചെയ്യുന്ന ഇയാളുടെ യഥാര്‍ത്ഥ മുഖം മറ്റൊന്നാണെന്ന് യുവതി പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു. ഇന്റര്‍വ്യൂയിലും അയാളുടെ വീഡിയോയിലും പറയുന്ന ഒരു കാര്യങ്ങളും അയാള്‍ അയാളുടെ ജീവിതത്തില്‍ പുലര്‍ത്തുന്നില്ല.

പ്രണയം നടിച്ചു വിവാഹം വാഗ്ദാനം നല്‍കി പല സ്ത്രീകളെയും ഇയാള്‍ പറ്റിച്ചിട്ടുണ്ട്. അത്തരത്തില്‍ ഒരാള്‍ അയാളുടെ വീട്ടില്‍ പോയി വഴക്ക് ഉണ്ടാക്കിയപ്പോള്‍ അവളെ അയാള്‍ ഏറ്റവും മോശമായ രീതിയില്‍ ആണ് സുഹൃത്തുക്കളോട് പറഞ്ഞത്. ഈ സ്ത്രീയെ ബോഡി ഷെയ്മിംഗ് ചെയ്യുകയും അവരുടെ തൊഴിലിനെ തന്നെ മോശമായ രീതിയില്‍ ചിത്രീകരിക്കുകയും ചെയ്തു. തുറന്നു പറയുന്ന സ്ത്രീകള്‍ എല്ലാം അയാളെ പ്ലാന്‍ഡ് അറ്റാക്ക് ചെയ്യുന്നു എന്നാണ് പറയുന്നത്. തന്നെ അയാള്‍ റേപ്പ് ചെയ്തത് ആണെന്ന് അതിജീവിത പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

English summary
Vlogger Sreekanth Vettiar, who is facing charges of 'Me Too', seeks anticipatory bail in the High Court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X