കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വിറ്ററില്‍ പൊട്ടിത്തെറിച്ച് ശ്രീശാന്ത്; തനിക്ക് മാത്രം പ്രത്യേക നിയമമോ? വിട്ടുകൊടുക്കില്ലെന്ന്

Google Oneindia Malayalam News

Recommended Video

cmsvideo
ശ്രീശാന്തിന്‍റെ വിലക്ക് തുടരും, തനിക്ക് മാത്രം വേറെ നീതിയെന്ന് താരം | Oneindia Malayalam

കൊച്ചി: ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് പുന:സ്ഥാപിച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധിക്കെതിരെ ശക്തമായി പ്രതികരിച്ച് ശ്രീശാന്ത് രംഗത്ത്. ട്വിറ്ററിലൂടെ ആയിരുന്നു ശ്രീശാന്തിന്റെ പ്രതികരണം.

ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്; ബിസിസിയുടെ കലിപ്പ് തീരുന്നില്ല... ഞെട്ടിത്തരിച്ച് കേരളം

കഠിനമായ തീരുമാനം എന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയോടുള്ള ശ്രീശാന്തിന്റെ ആദ്യ പ്രതികരണം. തനിക്കായി മാത്രം പ്രത്യേക നിയമമോ എന്നും ശ്രീശാന്ത് ചോദിക്കുന്നുണ്ട്.

ദില്ലി സെഷന്‍സ് കോടകി കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്നായിരുന്നു ശ്രീശാന്ത് വിലക്ക് നീക്കാന്‍ ഹൈക്കോടതിയെ സമീപിച്ചത്. ബിസിസിഐയുടെ വിലക്ക് നീക്കിക്കൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചാണ് ബിസിസിഐ ഇപ്പോള്‍ വിലക്ക് പുന:സ്ഥാപിച്ചിരിക്കുന്നത്.

മോശം തീരുമാനം

ഇതാണ് ഏറ്റവും മോശവും കഠിനലും ആയ തീരുമാനം. തനിക്ക് മാത്രം പ്രത്യേക നിയനം ആണോ എന്നാണ് ശ്രീശാന്തിന്റെ ചോദ്യം.

യഥാര്‍ത്ഥ പ്രതികള്‍

യഥാര്‍ത്ഥ പ്രതികള്‍

യഥാര്‍ത്ഥ പ്രതികളെ പറ്റി എന്താണ് ഒന്നും പറയാത്തത് എന്നും ശ്രീശാന്ത് ചോദിക്കുന്നുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ കുറിച്ചും രാജസ്ഥാന്‍ റോയല്‍സിനെ കുറിച്ചും ഒന്നും പറയാത്തതെന്തെന്നും ശ്രീശാന്ത് ചോദിക്കുന്നു.

പോരാട്ടം തുടരും

എന്തൊക്കെ വന്നാലും തന്റെ വീട്ടുകാര്‍ തനിക്കൊപ്പമുണ്ട്. തന്നെ വിശ്വസിക്കുന്ന പ്രിയപ്പെട്ടവരും ഒരുപാടുണ്ട്. പോരാട്ടം തുടരും, ഒരിക്കലും അത് ഉപേക്ഷിക്കില്ലെന്നും ശ്രീശാന്ത് വ്യക്തമാക്കുന്നു.

പിന്തുണയ്ക്ക് നന്ദി

ട്വിറ്ററില്‍ ശ്രീശാന്തിനെ പിന്തുണച്ച് ഒരുപാട് പേര്‍ രംഗത്തെത്തിക്കഴിഞ്ഞു. അവര്‍ക്കെല്ലാം ശ്രീശാന്ത് നന്ദിയും പറയുന്നുണ്ട്.

ആ 13 പേരുകള്‍

ലോധ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന ആ 13 പേരുകള്‍ എവിടെ എന്ന ചോദ്യവും ശ്രീശാന്ത് ഉയര്‍ത്തുന്നുണ്ട്. ആര്‍ക്കും അതേപ്പറ്റി അറിയേണ്ടതില്ലേ എന്നും ശ്രീശാന്ത് ചോദിക്കുന്നു.

English summary
Sreesanth's reaction on Twitter on High Court Division Bench verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X