സിപിഎമ്മിനെതിരെ കാന്തപുരം വിഭാഗം; കേസ് അട്ടിമറിച്ചാല്‍ തിരിച്ചടി നേരിടുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന് എതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി കാന്തപുരം വിഭാഗം. ശക്തമായ നടപടി സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടും പ്രതി ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ ആസൂത്രിത നീക്കം തുടരുന്ന സാഹചര്യത്തിലാണ് കാന്തപുരം വിഭാഗത്തിന്റെ ഇടപെടല്‍.
മക്കയിലുള്ള കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് കേസ് അട്ടിമറിക്കുന്നതിലുള്ള ആശങ്ക അറിയിച്ചതായി മനോരമ റിപ്പോര്‍ട്ട് ചെയ്തു.കാന്തപുരം വിഭാഗത്തിന്റെ മുഖപത്രായ സിറാജിന്റെ തിരുവനന്തപുരം യൂണിറ്റ് മേധാവിയായിരുന്നു മരിച്ച കെഎം ബഷീര്‍. കേസ് അട്ടിമറിച്ചാല്‍ സിപിഎം രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് സംഘടന നേരത്തേ വ്യക്തമാക്കിയിരുന്നു.
അമിത വേഗത്തിൽ മദ്യപിച്ചു അപകടത്തിന് കാരണമായ വാഹനമോടിച്ചത് ശ്രീരാം വെങ്കിട്ടരാമനാണ് എന്ന് ദൃസാക്ഷികളെല്ലാം മൊഴി നൽകിയ സാഹചര്യത്തിൽ പ്രതിയെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാൻ പോലീസ് അമാന്തിക്കരുതെന്ന് നേതൃത്വം നിലപാട് കടുപ്പിച്ചു. അതേസമയം കേസില്‍ ഇന്ന് ഹൈകോടതി പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പോലീസ് എന്തുകൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കുന്നില്ലെന്നും കോടതി ചോദിച്ചിരുന്നു. പ്രതി ശ്രീറാം മദ്യപിച്ചിരുന്നോ എന്ന് കണ്ടെത്താന്‍ വൈദ്യ പരിശോധന നടത്തി തെളിവ് ശേഖരിക്കാത്തതില്‍ ന്യായീകരണമില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.
കാശ്മീര്‍ താഴ്വര 'ജയിലറകളായി'.. അറസ്റ്റില്‍ കഴിയുന്നത് 400 ഓളം പേര്!! കാശ്മീര്‍ സന്ദര്‍ശിക്കാന്‍ ഷാ
'ഇതൊന്നും ഞങ്ങള്‍ സഹിക്കുമെന്ന് കരുതേണ്ട, ലഡാക്കിന്റെ ഭാഗമാകേണ്ടെന്ന് കാശ്മീരികള്‍! പ്രതിഷേധം
യുഡിഎഫിന് ഞെട്ടല്‍!! കാലിക്കറ്റ് മുന്‍ വിസി ഡോ എം അബ്ദുള്‍ സലാം ബിജെപിയിലേക്ക്!!