അതിവേഗത്തിൽ സർക്കാർ, ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാൻ ഓർഡിനൻസിന് തീരുമാനം
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെയുളള നീക്കം കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനായി ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തിരിക്കുന്നത്. സംസ്ഥാനത്ത് നിയമസര്‍വ്വകലാശാല ഒഴികെയുളള എല്ലാ സര്‍വ്വകലാശാലകളുടേയും ചാന്‍സലര്‍ ഗവര്‍ണറാണ്. സര്‍വ്വകലാശാലകളിലെ വിസി നിയമനങ്ങള്‍ ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ ഗവര്‍ണര്‍ സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ തുടരുന്ന പശ്ചാത്തലത്തിലാണ് ഓര്‍ഡിനന്‍സിനുളള നീക്കം.
മന്ത്രിമാരെ അല്ലെങ്കില്‍ അക്കാദമിക് രംഗത്ത് വിദഗ്ധരെ ചാന്‍സലര്‍ സ്ഥാനത്തേക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മുഖ്യമന്ത്രി തന്നെ ചാന്‍സലര്‍ സ്ഥാനം ഏറ്റെടുക്കണം എന്നുളള അഭിപ്രായം ഉയര്‍ന്നുവെങ്കിലും അദ്ദേഹം അതിന് തയ്യാറല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍വ്വകലാശാലകളില്‍ സര്‍ക്കാര്‍ ഇടപെടല്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് രാജി വെക്കാന്‍ തയ്യാറാണ് എന്ന് നേരത്തെ ഗവര്‍ണര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നതാണ്.

എന്നാല്‍ അന്ന് അത് സര്‍ക്കാര്‍ അംഗീകരിച്ചില്ല. മാത്രമല്ല സര്‍ക്കാര്‍ ഇടപെടല്‍ സര്‍വ്വകലാശാലകളില്‍ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കുകയും ചെയ്തു. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുളള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഗവര്‍ണര്‍ അതിന് തയ്യാറാകുമോ എന്നത് സംശയമാണ്. ഒപ്പിടാതെ ഓര്‍ഡിനന്‍സ് സര്‍ക്കാരിന് റീ കണ്‍സിഡര്‍ ചെയ്യാനായി ഗവര്‍ണര്‍ക്ക് തിരിച്ചയക്കാം. എന്നാല്‍ മന്ത്രിസഭ വീണ്ടും പരിഗണിച്ച് തിരിച്ച് അയച്ചാല്‍ ഒപ്പിടാനുളള ഭരണഘടനാ ബാധ്യത ഗവര്‍ണര്‍ക്കുണ്ട്. അതല്ലെങ്കില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാനും ഗവര്‍ണര്‍ക്ക് സാധിക്കും.
ഓര്‍ഡിനന്‍സ് കൊണ്ട് വരുന്നത് സര്‍വ്വകലാശാലകളിലെ പരിഷ്ക്കരണത്തിന്റെ ഭാഗമായാണ് എന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര് ബിന്ദു പറഞ്ഞു. ഓര്‍ഡിനന്‍സില്‍ ഒപ്പിടേണ്ട ഭരണഘടനാ ബാധ്യത ഗവര്‍ണര്‍ നിറവേറ്റും എന്നാണ് കരുതുന്നത് എന്നും മന്ത്രി പറഞ്ഞു. സര്‍വ്വകലാശാലകള്‍ക്ക് വെവ്വേറെ ചാന്‍സലര്‍മാര്‍ എന്ന നിലയ്ക്കാണ് സര്‍ക്കാര്‍ നീക്കം. കുസാറ്റ്, കെടിയു, ഡിജിറ്റല്‍ സര്‍വ്വകലാശാലകള്‍ക്ക് ഒരു ചാന്‍സലര്‍, കേരള, കാലിക്കറ്റ്, കണ്ണൂര്‍, എംജി, സംസ്കൃതം, മലയാളം സര്‍വ്വകലാശാലകള്‍ക്ക് ഒരു ചാന്‍സലര്‍ എന്ന തരത്തിലാവും നിയമനങ്ങള്‍. ആരോഗ്യ സര്‍വ്വകലാശാലയ്ക്ക് പ്രത്യേകം ചാന്‍സലറെ നിയമിക്കും. അതേസമയം ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുളള നീക്കത്തെ എതിര്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഗവര്‍ണറെ മാറ്റിയാല്‍ സര്‍വ്വകലാശാലകളില്‍ നടക്കുക സിപിഎം നിയമനങ്ങള്‍ ആയിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് പ്രതികരിച്ചു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications