കടക്കെണിയിൽ നരകിക്കുന്ന കർഷകർക്ക് സംസ്ഥാന സർക്കാരിന്റെ ആശ്വാസം! 2 ലക്ഷം വരെ കടം എഴുതിത്തളളും
തിരുവനന്തപുരം: സംസ്ഥാനത്തെ കടക്കെണിയില്‍ പെട്ട് നട്ടം തിരിയുന്ന കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന തീരുമാനവുമായി സര്‍ക്കാര്‍. കാര്‍ഷിക കടാശ്വാസ പദ്ധതിയുടെ പരിധി ഉയര്‍ത്താന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സഹകരണ ബാങ്കുകളില്‍ നിന്ന് കടമെടുത്ത കര്‍ഷകരുടെ കടം എഴുതി തള്ളുന്നത് സംബന്ധിച്ചാണ് മന്ത്രിസഭ നിര്‍ണായക തീരുമാനമെടുത്തിരിക്കുന്നത്.
കര്‍ഷകരുടെ രണ്ട് ലക്ഷം വരെയുളള കടം എഴുതി തളളാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. നേരത്തെ ഒരു ലക്ഷം രൂപ വരെയുളള കാര്‍ഷിക വായ്പകള്‍ ആയിരുന്നു കടാശ്വാസ പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെട്ടിരുന്നത്. കൃഷി മന്ത്രി വിഎസ് സുനില്‍ കുമാറാണ് ഇക്കാര്യം അറിയിച്ചത്. പ്രളയശേഷം സംസ്ഥാനത്ത് കാര്‍ഷിക ആത്മഹത്യകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഈ തീരുമാനം.

15 കര്‍ഷകരാണ് അടുത്തിടെ ഇടുക്കിയിലും വയനാട്ടിലുമായി ആത്മഹത്യ ചെയ്തത്. ഈ ജില്ലകളിലെ കര്‍ഷകര്‍ക്ക് തന്നെയാവും കാര്‍ഷിക കടാശ്വാസ പരിധി ഉയര്‍ത്താനുളള സര്‍ക്കാര്‍ തീരുമാനം ഏറ്റവും ഗുണം ചെയ്യുക. പ്രളയ കാലത്ത് കര്‍ഷകര്‍ക്ക് ഏറ്റവും കൂടുതല്‍ നാശം നേരിട്ട ജില്ലകള്‍ വയനാടും ഇടുക്കിയുമാണ്. സഹകരണ ബാങ്കുകളില്‍ മാത്രമല്ല വാണിജ്യ ബാങ്കുകളിലെ കാര്‍ഷിക വായ്പകളും കടാശ്വാസ കമ്മീഷന്റെ പരിധിയില്ഉള്പ്പെടുത്തുമെന്നും അതിനുളള നടപടികള്‍ പുരോഗമിക്കുകയാണ് എന്നും മന്ത്രി വിഎസ് സുനില്‍ കുമാര്‍ വ്യക്തമാക്കി.
ഇടുക്കിയിലും വയനാട്ടിലും 2018 ആഗസ്റ്റ് 31 വരെ എടുത്ത കാര്‍ഷിക വായ്പകളെയാണ് കടാശ്വാസ പദ്ധതിയുടെ പരിധിയില്‍ കൊണ്ട് വരുന്നത്. മറ്റ് ജില്ലകളില്‍ അത് 2014 ഡിസംബര്‍ 31 വരെ എടുത്ത കാര്‍ഷിക കടങ്ങളാണ്. കടാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ടി ഒക്ടോബര്‍ 10 വരെ കര്‍ഷകര്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications