സന്നിധാനത്തെ പോലീസ് നടപടിയിൽ സർക്കാരിനെ വിമർശിച്ച് കോടതി, ശബരിമലയിൽ ജാഗ്രത തുടരുന്നു
ശബരിമല യുദ്ധഭൂമിയാക്കിയതിൽ ഹർജിക്കാർക്കും പങ്കെന്ന് ഹൈക്കോടതി. തീര്‍ത്ഥാടകരെ തടഞ്ഞത് സാമൂഹ്യവിരുദ്ധനെന്ന് എ ജി ഹൈക്കോടതിയില്‍ പറഞ്ഞു. ശബരിമലയിൽ പ്രതിഷേധത്തിനായി പ്രവര്‍ത്തകരോട് എത്തിച്ചേരാന്‍ ആവശ്യപ്പെട്ട് ബിജെപി ഇറക്കിയ സര്‍ക്കുലര്‍ എ ജി കോടതിയില്‍ ഹാജരാക്കി. ഞായറാഴ്ച സന്നിധാനത്ത് നടന്ന പ്രശ്നങ്ങൾക്ക് കാരണം ഹിന്ദു ഐക്യവേദിയും ആർഎസ്എസുമാണെന്ന് പറഞ്ഞു.
ശബരിമല ദർശനത്തിന് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് യുവതികൾ, എറണാകുളം പ്രസ്ക്ലബ്ബിന് മുമ്പിൽ സംഘർഷാവസ്ഥ. കണ്ണൂരിൽ നിന്നുള്ള രേഷ്മ നിഷാന്ത്, അനില, കൊല്ലം സ്വദേശിനി ധന്യ എന്നിവരാണ് വാർത്താസമ്മേളനത്തിൽ മല ചവിട്ടാനുള്ള താൽപര്യം പ്രകടിപ്പിച്ചത്. സർക്കാരും, വിശ്വാസികളും, പോലീസും കൂടെ നിൽക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇവർ പറഞ്ഞു.
ശബരിമലയിലെ പോലീസ് നടപടിയിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി, ഭക്തരോട് സന്നിധാനത്ത് കയറരുതെന്ന് പറയാൻ എന്തവകാശം? പോലീസിന്റെ ഇടം ഭക്തർക്കിടയിലല്ലന്ന് കോടതി. ഹൈക്കോടതിയുടെ ദേവസ്വംബഞ്ചാണ് സർക്കാരിനെതിരെ ആഞ്ഞടിച്ചത്. പോലീസിന്റെ ഇടം ഭക്തർക്കിടയിലല്ല, ബാരക്കിലാണ്. ശബരിമലയിൽ വിന്യസിച്ചിട്ടുള്ള പോലീസുകാരുടെ വിവരങ്ങൾ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു
ഞായറാഴ്ച രാത്രിയിൽ സന്നിധാനത്തുണ്ടായ കൂട്ട അറസ്റ്റിനെ തുടർന്ന് ഐജി വിജയ് സാഖറെയ്ക്കും എസ്പി യതീഷ് ചന്ദ്രയ്ക്കും ഡിജിപി നോട്ടീസ് അയച്ചു. ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ നീക്കിയതിൻരെ കാരണം വ്യക്തമാക്കണമെന്ന് യതീഷ് ചന്ദ്രയോട് ആവശ്യപ്പെട്ടു. സ്ഥിതി സംഘർഷഭരിതമായിരുന്നിട്ടും എന്തുകൊണ്ട് സ്ഥലം സന്ദർശിച്ചില്ലെന്ന് വ്യക്തമാക്കണമെന്ന് ഐജി വിജയ് സാക്കറെയോട് ആവശ്യപ്പെട്ടു
ശബരിമലയിൽ 144 പ്രഖ്യാപിച്ചതെന്തിനാണെന്ന് അൽഫോൺസ് കണ്ണന്താനം. കേന്ദ്ര ടൂറിസം മന്ത്രി നിലയിലാണ് ശബരിമലയിൽ എത്തിയിരിക്കുന്നത്. കേന്ദ്രസർക്കാർ ശബരിമല വികസനത്തിനായി നൽകിയ 100 കോടിയുടെ ധനസഹായം വിനിയോഗിച്ചോ എന്ന് പരിശോധിക്കണം. ശബരിമലയിൽ തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
READ MORE
പമ്പ: ശബരിമലയിലെ കൂട്ട അറസ്റ്റിന് പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷേധം. കൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായി. ആലപ്പുഴയിൽ പോലീസ് വാഹനത്തിന് ചില്ല് പ്രതിഷേധക്കാർ തകർത്തു. ഞായറാഴ്ച അറസ്റ്റ് ചെയ്ത പ്രതിഷേധക്കാരെ കോടതിയിൽ ഹാജരാക്കി. 68 പേരെ കോടതി 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.
അതേസമയം സന്നിധാനത്തെ പോലീസ് നടപടിയിൽ സർക്കാരിനെ ഹൈക്കോടതി രൂക്ഷമായിവിമർശിച്ചു. സ്ത്രീകലെയും കുട്ടികളെയും ഇറക്കിവിടുന്നത് അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ശബരിമലയിലെ പ്രശ്നങ്ങൾക്ക് പി്നനിൽ ആർഎസ്എസ് ആണെന്ന് എജിയും വ്യക്തമാക്കി. ഇതിനിടെ ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ സാവകാശ ഹർജി നൽകി.

Recommended Video

പോലീസ് പകച്ചുപോയ ആ നിമിഷങ്ങൾ ഇങ്ങനെ | Oneindia Malayalam
More From
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications