കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശിക്കെതിരെ കര്‍ശന നടപടി വരുന്നു; ചുമതലകളില്‍ നിന്ന് മാറ്റി, യുവതിയുടെ മൊഴിയെടുക്കും

  • By Desk
Google Oneindia Malayalam News

ദില്ലി/പാലക്കാട്: ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ പീഡിപ്പിച്ചുവെന്ന ആരോപണം നേരിടുന്ന ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ പാര്‍ട്ടി ശക്തമായ നടപടിയെടുത്തേക്കും. പാര്‍ട്ടി ചുമതലകളില്‍ നിന്ന് മാറിനില്‍ക്കാന്‍ ശശിയോട് നേതൃത്വം ആവശ്യപ്പെട്ടു.

Ncrp

സിഐടിയു പാലക്കാട് ജില്ലാ പ്രസിഡന്റാണ് ശശി. ഈ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താനാണ് തീരുമാനം. അന്വേഷത്തില്‍ സുതാര്യത ഉറപ്പാക്കാന്‍ വേണ്ടിയാണിത്. അമേരിക്കയില്‍ ചികില്‍സയിലുള്ള മുഖ്യമന്ത്രി പിണറായി വിജയനും വിഷയത്തില്‍ ഇടപെട്ടു. ശശിയെ മാറ്റി നിര്‍ത്തണമെന്ന് അദ്ദേഹവും നിലപാടെടുത്തുവെന്നാണ് വിവരം.

രണ്ടംഗ സമിതിയെ ആണ് പാര്‍ട്ടി അന്വേഷണത്തിന് നിയോഗിച്ചിട്ടുള്ളത്. ഈ മാസം തന്നെ അന്വേഷണം പൂര്‍ത്തിയാക്കുമെന്നാണ് വിവരം. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും നടപടി.

ആരോപണം ഉന്നയിച്ച യുവതിയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സമിതി തീരുമാനിച്ചിട്ടുണ്ട്. പാലക്കാട് ജില്ലാ സെക്രട്ടറിയെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിളിച്ചുവരുത്തി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

ശശിക്കെതിരെ നടപടി വൈകിപ്പിക്കുന്നുവെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്ന് നേതൃത്വം വിലയിരുത്തി. തുടര്‍ന്നാണ് കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്.

പ്രതിസന്ധി തണുപ്പിക്കാന്‍ ശശി മുന്‍കൈയ്യെടുത്ത് കഴിഞ്ഞദിവസം മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റി വിളിച്ചെങ്കിലും ആരും എത്തിയില്ല. 19 അംഗ കമ്മിറ്റിയില്‍ 3 പേര്‍ മാത്രമാണ് എത്തിയത്. ക്വാറം തികയാതെ വന്നതോടെ യോഗം മാറ്റിവയ്ക്കുകയായിരുന്നു.

English summary
CPM to take strict action against PK Shashi MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X