'വിട പറഞ്ഞത് ബിജെപി വിരുദ്ധ പാളയത്തിലെ ശക്തനായ നേതാവ്'; രാജ്മോഹൻ ഉണ്ണിത്താൻ
തിരുവനന്തപുരം: സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം പി. വിട പറഞ്ഞത് ബി ജെ പി വിരുദ്ധ പാളയത്തിലെ ശക്തനായ നേതാവാണെന്നും അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിന് തന്നെ തീരാനഷ്ടമെന്നും അദ്ദേഹം വൺ ഇന്ത്യ മലയാളത്തോട് പ്രതികരിച്ചു.
'സുർജിത്തിന് ശേഷം മാർക്കിസ്റ്റ് പാർട്ടിക്ക് കർമ്മോജ്വലമായ നേതൃത്വം കൊടുത്ത നേതാവാണ് സീതാറാം യെച്ചൂരി. ബി ജെ പി വിരുദ്ധ പാളയത്തിലെ ശക്തനായ നേതാവായിരുന്നു അദ്ദേഹം. ഇന്ത്യ മുന്നണി രൂപീകരിക്കുന്നതിനും സഖ്യത്തെ അധികാരത്തിലെത്തിക്കുന്നത് മികച്ച പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവെച്ചത്. മാർക്കിസ്റ്റ് പാർട്ടിയുടെ സൗമ്യതയുടെ മുഖമായ അദ്ദേഹം എല്ലാ കാലത്തും കോൺഗ്രസുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. അദ്ദേഹത്തെ കോൺഗ്രസിനും വലിയ ഇഷ്ടമായിരുന്നു.
ഇത്ര പെട്ടെന്നൊരു വിയോഗം പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം തിരിച്ചുവരുമെന്ന പ്രാർത്ഥനയിലായിരുന്നു എല്ലാവരും. വേർപാട് മാർക്കിസ്റ്റ് പാർട്ടിക്ക് മാത്രമല്ല രാജ്യത്തിന് ആകമാനം തീരാനഷ്ടമാണ്. ജനാധിപത്യ മതേരതര വിശ്വാസികൾക്കും നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തോടെ ഉണ്ടായിരിക്കുന്നത്', രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
അതേസമയം ജനപക്ഷത്ത് നിന്ന് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത നല്ലൊരു പാര്‍ലമെന്റെറിയനെയാണ് രാജ്യത്തിന് നഷ്ടമായിരിക്കുന്നതെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. 'കലര്‍പ്പില്ലാത്ത ആശയവ്യക്തയോടെ ജാധിപത്യ, മതേതര മൂല്യങ്ങള്‍ക്കായി നിലകൊണ്ട പൊതുപ്രവര്‍ത്തകനായ അദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മതതരചേരിയുടെ ശക്തനായ വക്താവായിരുന്നു. പ്രത്യയശാസ്ത്ര ബോധത്തില്‍ ഉറച്ച് നിന്ന് കൊണ്ട് വര്‍ഗീയ ഫാസിസത്തിനെതിരെ നടത്തിയ സന്ധിയില്ലാത്ത പോരാട്ടങ്ങളായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം നമുക്ക് കാണാൻ സാധിച്ചത്.
ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി നല്ല സൗഹൃദം കാത്തുസൂക്ഷിച്ച യെച്ചൂരി ഇന്ത്യാ മുന്നണിയുടെ രൂപീകരണത്തിലും നിര്‍ണ്ണായക പങ്കുവഹിച്ചു. ജനപക്ഷത്ത് നിന്ന് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത നല്ലൊരു പാര്‍ലമെന്റെറിയനെയാണ് രാജ്യത്തിന് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു', സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

ശ്വാസകോശ അണുബാധയെ തുടർന്നു ഡൽഹി എയിംസിൽ ചികിത്സയിലിക്കെ വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു യെച്ചൂരിയുടെ അന്ത്യം. മൃതദേഹം ഇന്ന് എയിംസിൽ സൂക്ഷിക്കും. 14നു രാവിലെ എകെജി സെന്ററിൽ പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹം മെഡിക്കൽ പഠനത്തിനായി വിട്ടുനൽകും.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications