നസീമിനെതിരെയുള്ള കമന്റ് ലൈക്ക് ചെയ്തു; യൂണിവേഴ്സിറ്റി കോളേജിൽ 2 വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം!
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ കത്തികുത്ത് കേസിലെ പ്രതി നിസാമിനെതിരെ പ്രതികരിച്ച മുൻ യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥിക്കും സുഹൃത്തിനും മർദ്ദനമേറ്റെന്ന് പരാതി. കേസിലെ കൂട്ടുപ്രതിയുടെ നേതൃത്വത്തിലുള്ള എസ്എഫ്ഐക്കാരാണ് മർദ്ദിച്ചതെന്ന് സമകാലിക മലയാളം റിപ്പോർട്ട് ചെയ്യുന്നു. ഒരു വർഷം മുമ്പ് പഠിച്ചിറങ്ങിയ തമലം സ്വദേശി അനൂപ്, ആര്യങ്കോട് സ്വദേശി ശ്യാം എന്നിവർക്കാണ് മർദ്ദനമേറ്റത്.
ഫേസ്ബുക്കിൽ നിസാമിന്റെ വിവാദ പരാമർശത്തിന് എതിരെ പ്രതികരിച്ചതാണ് മർദ്ദനത്തിന് ഇടയാക്കിയതെന്നാണ് ആരോപണം. യൂണിവേഴ്സിറ്റി കോളേജിൽ ടിസി വാങ്ങാൻ എത്തിയതയിരുന്നു രണ്ട് പേരും. ഇവരെ സംസ്കൃത കോളേജിൽ കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. കോളേജിലെ കുത്ത്കേസ്, പിഎസ്എസി പരീക്ഷ തട്ടിപ്പ് എന്നീ കേസുകളിലെ പ്രതിയായ നസീം കഴിഞ്ഞ ദിവസം മുമ്പാണ് ജാമ്യത്തിലിറങ്ങിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്
കഴിഞ്ഞ ദിവസം നസീം ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടിരുന്നു. ജയിൽലിൽ നിന്ന് ഇറങ്ങിയ നസീമിന്റെ ഫേസ്ബുക്കിലെ റീ എൻട്രി ‘തോല്‍ക്കാന്‍ മനസ്സില്ലെന്ന് ഞാന്‍ തീരുമാനിച്ച നിമിഷമായിരുന്നു. ഞാന്‍ ആദ്യമായി വിജയിച്ചത്' എന്ന അടിക്കുറുപ്പോടെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തായിരുന്നു. എന്നാൽ ഇതിനെ താഴെ രൂക്ഷമായ തോതിൽ വിമർശനങ്ങളാണ് ഉയർന്നത്. യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ത്ഥി അഖില്‍ ചന്ദ്രനെ കുത്തിയ കേസിലും പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിലും ജയിലിലായിരുന്ന നസീമും ശിവരഞ്ജിത്തും കഴിഞ്ഞ ദിവസത്തിന് മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.

രണ്ട് ദിവസം മുമ്പ് ജാമ്യത്തിലിറങ്ങി
ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായത്. എന്നാൽ കോപ്പിയടിച്ചെങ്കിൽ അത് എന്റെ കഴിവ് എന്ന മറു കമന്റായിരുന്നു നസീം എല്ലാവർക്കുമായി നൽകിയത്. ഇതിനെതിരെ അനൂപ് രംഗത്തെത്തിയിരുന്നു. ഇത് ചോദിച്ചായിരുന്നു കത്തിക്കുത്ത് കേസിൽ നസീംമിന്റഎ കൂട്ടു പ്രതിയായിരുന്ന വിദ്യാർത്ഥിയുടെ നേതൃത്വത്തിൽ മർദ്ദനം അഴിച്ചുവിട്ടതെന്നാണ് പരാതി.

ജനറൽ ആശുപത്രിയിൽ ചികിത്സ തേടി
ഇതിൽ മർദ്ദനമേറ്റ ഒരാൾ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മൊഴിയെടുക്കാൻ പോലീസ് ജനറൽ ആശുപത്രിയിൽ എത്തിയെങ്കിലും മർദ്ദനമേറ്റവർ ഒഴിഞ്ഞു മാറുകയായിരുന്നു. തുടർന്ന് ഇരുവരും പോലീസ് സ്റ്റേഷനിലെത്തി തങ്ങൾക്ക് പരാതിയില്ലെനന്ന് എഴുതി നൽകി. തമ്മലം സ്വദേശിക്കാണ് കൂടുതൽ മർദ്ദനമേറ്റതെന്ന് സമകാലിക മലയാളം റിപ്പോർട്ട് ചെയ്യുന്നു.

ഭീഷണിപ്പെടുത്തി
സംഘം ചേർന്ന് മർദ്ദിച്ചതിന് ശേഷം സംസ്കൃത കോളേജിൽ ഉണ്ടായിരുന്നവർ ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ആദ്യം പരാതി നൽകാനാണ് ഇവർ ആലോചിച്ചിരുന്നത്. എന്നാൽ പന്നീട് വീണ്ടും ഭീഷണികളുണ്ടായതോടെയാണ് പോലീസിൽ പരാതി നൽകാതെ പിൻവലിഞ്ഞതെന്നാണ് സൂചനകൾ.

കോളേജിലെ കുത്തു കേസ്
യൂണിവേഴ്സിറ്റി കോളേജിൽ നടന്ന കുത്തുകേസില്‍ ശിവരഞ്ജിത്ത് ഒന്നാം പ്രതിയും നിസാം രണ്ടാം പ്രതിയുമാണ്. പിഎസ്‌സി സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയില്‍ വാച്ച് ഉപയോഗിച്ച് തട്ടിപ്പു നടത്തിയതായി കണ്ടെത്തിയതിനെതുടർന്നാണ് ഇവർക്കുമെതിരെ കേസ് എടുത്തത്. യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിക്കു കുത്തേറ്റ സംഭവത്തിനു പിന്നാലെയാണ് പരീക്ഷാ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്ത് വന്നിരുന്നത്.
-
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും!












Click it and Unblock the Notifications