കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനുനയിപ്പിക്കാന്‍ സബ്കലക്ടറും എത്തി! പിന്മാറാതെ വിദ്യാര്‍ഥികള്‍, ലോ അക്കാദമി സമരം രൂപം മാറുന്നു!

വിദ്യാര്‍ഥിയെ അനുനയിപ്പിക്കാന്‍ ഫയര്‍ഫോഴ്‌സും പോലീസും ശ്രമിച്ചെങ്കിലും വിദ്യാര്‍ഥി പിന്മാറാന്‍ തയ്യാറാകാതെ വന്നതോടെ സബ് കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ തന്നെ എത്തി.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: ലോ അക്കാദമിയില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തി വരുന്ന സമരത്തിന്റെ രൂപം മാറുന്നു. ലോ അക്കാദമിയിലെ തന്നെ വിദ്യാര്‍ഥിയായ ഷിമിത്ത് അക്കാദമിയിലെ മരത്തിനു മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയതോടെ സമരം കൂടുതല്‍ ശക്തമാവുകയാണ്. ഉച്ചയോടെയാണ് ഷിമിത്ത് മരത്തിനു മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.

law academy

വിദ്യാര്‍ഥിയെ അനുനയിപ്പിക്കാന്‍ ഫയര്‍ഫോഴ്‌സും പോലീസും ശ്രമിച്ചെങ്കിലും വിദ്യാര്‍ഥി പിന്മാറാന്‍ തയ്യാറാകാതെ വന്നതോടെ സബ് കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ തന്നെ എത്തി. സബ് കലക്ടര്‍ വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തി. സമരം സമാധാനപരമായിരിക്കണമെന്ന് അവര്‍ വിദ്യാര്‍ഥികളോട് അഭ്യര്‍ഥിച്ചു. വിദ്യാര്‍ഥികള്‍ തങ്ങളുടെ ആവശ്യങ്ങള്‍ സബ് കലക്ടറെ അറിയിച്ചു. വിദ്യാര്‍ഥികള്‍ അറിയിച്ച കാര്യങ്ങള്‍ മേലുദ്യോഗസ്ഥരുമായും സര്‍ക്കാര്‍ പ്രതിനിധികളുമായും ചര്‍ച്ച നടത്താമെന്ന് സബ് കലക്ടര്‍ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം ലഭിക്കുന്നതു വരെ പിന്മാറേണ്ടതില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ദളിത് പീഡന നിയമ പ്രകാരം ലക്ഷ്മി നായരുടെ അറസ്റ്റ്, വിദേശത്തേക്ക് കടക്കാതിരിക്കാന്‍ പാസ്‌പോര്‍ട്ട് കണ്ടുകെട്ടണം തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാര്‍ഥികള്‍ മുന്നോട്ട് വച്ചിരിക്കുന്നത്. ഇക്കാര്യം മേലുദ്യോഗസ്ഥരെ അറിയിച്ച ശേഷം തിരികെ വരാമെന്ന് പറഞ്ഞാണ് കലക്ടര്‍ പോയത്.

ഇതിനിടെ മരത്തിനു മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കുന്ന ഷിജിത്തിന്റെ അമ്മയും അക്കാദമിയിലെത്തി മകനെ അനുനയിപ്പിക്കാനുളള ശ്രമങ്ങള്‍ ആരംഭിച്ചു. മകനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ഷിജിത്തിന്റെ അമ്മ പറഞ്ഞു.

English summary
law academy student's suicide threat, sub collector in law academy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X