കെഎം ഷാജിക്ക് താൽക്കാലിക ആശ്വാസം, നിയമസഭയിൽ പങ്കെടുക്കാം, ആനുകൂല്യങ്ങൾ കൈപ്പറ്റാനാകില്ല
Recommended Video
ദില്ലി: അഴീക്കോട് എംഎല്‍എ സ്ഥാനത്ത് നിന്നും ഹൈക്കോടതി അയോഗ്യനാക്കിയ കെഎം ഷാജിക്ക് താല്‍ക്കാലിക ആശ്വാസം. ഹൈക്കോടതി വിധിക്കെതിരെ കെഎം ഷാജി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ, ഷാജിക്ക് നിയമസഭാ നടപടികളുമായി സഹകരിക്കാം എന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിയമസഭയില്‍ പങ്കെടുക്കാമെന്നതൊഴിച്ച് യാതൊരു വിധത്തിലുളള ആനുകൂല്യങ്ങളും കൈപ്പറ്റാന്‍ ഷാജിക്ക് സാധിക്കില്ലെന്നും സുപ്രീം കോടതി വാക്കാല്‍ വ്യക്തമാക്കി.
കേന്ദ്രമന്ത്രിയെ പോലീസ് തടഞ്ഞിട്ടുമില്ല, മാപ്പ് പറഞ്ഞിട്ടുമില്ല, തെളിവായി സിസിടിവി ദൃശ്യങ്ങൾ പുറത്ത്
അയോഗ്യത നീക്കാന്‍ ആവശ്യപ്പെട്ടുളള ഹര്‍ജി അടിയന്തിരമായി പരിഗണിക്കണം എന്നും ഇതിനായി തിയ്യതി നിശ്ചയിച്ച് വാദം കേള്‍ക്കണം എന്നുമുളള കെഎം ഷാജിയുടെ അഭിഭാഷകന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. ഇത്തരത്തില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നതിന് ചില നടപടികളുണ്ടെന്നും കെഎം ഷാജിയുടെ കേസിലും അത് തുടരുമെന്നും സുപ്രീം കോടതി അറിയിച്ചു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വാക്കാലുളള പരാമര്‍ശങ്ങള്‍. കെഎം ഷാജിയുടെ ഹര്‍ജിയില്‍ കോടതി ഉത്തരവൊന്നും പുറപ്പെടുവിച്ചില്ല. ഹര്‍ജി പരിഗണിക്കുന്നതിനിടെ സ്റ്റേ ഉത്തരവിന്റെ ബലത്തില്‍ എംഎല്‍എ ആയിരിക്കാനാണോ ആഗ്രഹിക്കുന്നത് എന്ന് ചീഫ് ജസ്റ്റിസ് കെഎം ഷാജിയുടെ അഭിഭാഷകനോട് ആരാഞ്ഞു. ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവിന്റെ സ്‌റ്റേ കാലാവധി നാളെ അവസാനിക്കുകയാണ്.
സുപ്രീം കോടതിയില്‍ നിന്ന് ഇപ്പോള്‍ വന്നത് നിരീക്ഷണം മാത്രമാണെന്നും തിങ്കളാഴ്ചയും കോടതിയെ സമീപിക്കുമെന്നും കെഎം ഷാജി പ്രതികരിച്ചു. കോടതിയില്‍ പ്രതീക്ഷയുണ്ട്. നിയമസഭയില്‍ പങ്കെടുക്കാം എന്നതില്‍ സന്തോഷമുണ്ടെന്നും ഷാജി വ്യക്തമാക്കി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തി വോട്ട് പിടിച്ചു എന്നാരോപിച്ച് എതിര്‍സ്ഥാനാര്‍ത്ഥി ആയിരുന്ന എല്‍ഡിഎഫിന്റെ എംവി നികേഷ് കുമാറാണ് കെഎം ഷാജിക്കെതിരെ കോടതിയെ സമീപിച്ചത്.