Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ വിസിയുടെ പുനർനിയമനം റദ്ദാക്കി സുപ്രീംകോടതി: സംസ്ഥാന സർക്കാറിന് കനത്ത തിരിച്ചടി

ഡല്‍ഹി: കണ്ണൂർ വിസി പുനർ നിയമനം റദ്ദാക്കി സുപ്രീംകോടതി. ഇതോടെ വിസി സ്ഥാനത്ത് നിന്നും പ്രൊഫസർ ഗോപിനാഥ് രവീന്ദ്രന്‍ പുറത്തായി. സംസ്ഥാന സർക്കാറിന് കനത്ത തിരിച്ചടിയാണ് കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ശക്തമായ നിരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടാണ് സുപ്രീംകോടതി കേസില്‍ വിധി പറഞ്ഞിരിക്കുന്നത്. ഗവർണ്ണർ ബാഹ്യശക്തികള്‍ക്ക് വഴി, സർക്കാർ അനാവശ്യമായി ഗവർണ്ണറെ സമ്മർദത്തിലാക്കിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചത് ചട്ടവിരുദ്ധമായിട്ടാണെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വിസിയെ പുനർനിയമിക്കുന്നതിലും അറുപത് വയസ്സെന്ന കടമ്പയും പ്രശ്നമല്ല. എന്നാല്‍ ഗവർണ്ണർ ചാന്‍സ്ലർ എന്ന രീതിയിലാണ് നിയമനം നടത്തേണ്ടത്. എന്നാല്‍ തനിക്ക് മേല്‍ വലിയ സമ്മർദ്ദം ഉണ്ടായതുകൊണ്ടാണ് പുനർനിയമനം നടത്തിയതെന്ന് ഗവർണർ തന്നെ സമ്മതിച്ചു. ഇതിലുടെ ഗവർണർ എന്ന നിയമന അതോറിറ്റി ബാഹ്യശക്തികള്‍ക്ക് വഴങ്ങിയെന്ന് വ്യക്തമായി. അങ്ങനെ ബാഹ്യശക്തികള്‍ക്ക് വിധേയമായി നടത്തിയ നിയമനം നിയമവിധേയമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിസിയുടെ പുനർനിയമനം റദ്ദാക്കിയത്.

court

വിസി നിയമനം അംഗീകരിച്ച ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നുവെന്നും കോടതി പറഞ്ഞു. ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിയും കത്ത് നല്‍കിയെന്നും ഗവർണ്ണർ കോടതിയില്‍ സൂചിപ്പിച്ചു. ഇതോടെ സ്വതന്ത്രമായ തീരുമാനം എടുക്കാന്‍ ഗവർണ്ണർക്ക് സാധിച്ചില്ല. ഇത് ചട്ടവിരുദ്ധമാണെന്നും വിധി വ്യക്തമാക്കിക്കൊണ്ട് സുപ്രീംകോടതി പറഞ്ഞു.

അതേസമയം, സുപ്രീംകോടതി വിധി വന്ന പശ്ചാത്തലത്തില്‍ വിസി പുനർനിയമത്തിന് കത്ത് നല്‍കിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം നേരത്തെ തന്നെ യു ഡി എഫ് നേതാക്കള്‍ ചൂണ്ടിക്കാട്ടിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ സുപ്രീംകോടതിയുടെ തീരുമാനം അംഗീകരിക്കുന്നതായി മന്ത്രി ആർ ബിന്ദു വ്യക്തമാക്കി. നിയമനത്തിന്റെ വിവേചനാധികാരം ഗവർണ്ണർക്കാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിയമനകാര്യത്തിൽ ഗവർണർക്ക് കത്തയക്കാൻ മന്ത്രിക്ക് അധികാരമില്ലെന്ന വൈസ് ചാന്‍സലറായ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് ശരിയല്ലെന്നായിരുന്നു മന്ത്രി ആർ ബിന്ദു നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്. സർവ്വകലാശാലയുടെ ചാൻസലർ ഗവർണറും, പ്രോചാൻസലർ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമാണ്. നിയമപരമായി സ്ഥാപിതമായ പദവികളാണിവ. ഈ രണ്ടു പദവികളിലിരിക്കുന്നവർ തമ്മിൽ ആശയവിനിമയം നടത്തൽ സ്വാഭാവികമാണെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+