ബിജെപിക്കായി തുനിഞ്ഞിറങ്ങി സുരേഷ് ഗോപി,സിനിമാ സ്റ്റൈല്‍ പ്രചാരണം? വരവു കണ്ടാല്‍ തന്നെ വോട്ടു റെഡി
തിരുവനന്തപുരം ; ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയെ തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിക്കാമെന്ന് ബിജെപിയുടെ തന്ത്രം പാളിയെങ്കിലും മറ്റൊരു അടവുമായാണ് നേതൃത്വം ഇപ്പോള്‍ രംഗത്തെത്തിയിട്ടുള്ളത്. തിരഞ്ഞെടുപ്പില്‍ താരപ്രചാരകനാക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.
എന്നാല്‍ ഇത് സിനിമാ സ്റ്റൈലില്‍ തന്നെയാണ്. സിനിമയ്ക്ക് ഡേറ്റ് നല്‍കുന്നതുപോലെ ഓരോ മണ്ഡലത്തിലും ഇത്ര മണിക്കൂറെന്ന നിലയ്ക്കാണ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുന്നത്. ഇതിനായി ബിജെപി പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. സുരേഷ് ഗോപി മത്സരിക്കുന്നില്ലെന്ന് ഉറപ്പു വരുത്തിയതിന് ശേഷമാണ് ശ്രീശാന്തിനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചത്.
സുരേഷ് ഗോപി അല്ലെങ്കിൽ അദ്ദേഹം നിര്‍ദേശിക്കുന്ന ആള്‍ എന്നതായിരുന്നു ധാരണ. ഇതേ സമയം ഭീമന്‍ രഘു പത്തനാപുരത്താണ് മത്സരിക്കുക. 51 പേരുടെ രണ്ടാം പട്ടികയ്ക്ക് കേന്ദ്ര നേതൃത്വം അംഗീകാരം നല്‍കി. താരത്തിന്റെ പ്രചാരണ പരിപാടികൾ നോക്കൂ...
നേതൃത്വത്തിന്റെ തീരുമാനം
മത്സരിക്കാന്‍ സുരേഷ്‌ഗോപി തയാറായില്ലെങ്കില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങണമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.
പ്രചാരണത്തിന്
അഞ്ചു ദിവസം കൊണ്ട് 40 മണ്ഡലങ്ങള്‍ കേന്ദ്രീകരിക്കാനാണ് താരത്തിന്റെയും നേതൃത്വത്തിന്റെയും തീരുമാനം. സിനിമയ്ക്ക് ഡേറ്റ് നല്‍ക്കുന്നതുപോലെ തന്നെയാണ് തിരഞ്ഞെടുപ്പ് പ്രചാരണവും.
പ്രത്യേക സംവിധാനം
അഞ്ചു ദിവസത്തുള്ളില്‍ 40 മണ്ഡലങ്ങളില്‍ പ്രചാരണം നടത്താന്‍ വേണ്ടി സുരേഷ് ഗോപിക്കായി ഹെലികോപ്ടര്‍ സംവിധാനം ബിജെപി ഒരുക്കിയിട്ടുണ്ട്.
കനത്ത ചൂട്
കനത്ത ചൂടില്‍ ജില്ലകള്‍ തോറും സഞ്ചിരിക്കുന്നതിന് ശാരീരിക ബുദ്ധിമുട്ടായിരിക്കുമെന്ന് സുരേഷ് ഗോപി നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നു.
മുതിര്‍ന്നവരോടപ്പം
നരേന്ദ്ര മോദിയും അമിത് ഷായും പങ്കെടുക്കുന്ന പ്രചാരണ വേദികളിലും സുരേഷ് ഗോപിയുടെ സാന്നിധ്യം ഉണ്ടാവും.
ശ്രീശാന്തിന് അരദിവസം
തിരുവനന്തപുരത്ത് ശ്രീശാന്തിന് വേണ്ടി അരദിവസം സുരേഷ് ഗോപി പ്രചാരണത്തിന് ഇറങ്ങും.