കേന്ദ്രമന്ത്രിയാണ് എന്ന് പറഞ്ഞിട്ടും തന്നെ പരിശോധിച്ചു; നാലിടത്ത് ആധാര്‍ ചോദിച്ചു എന്ന് സുരേഷ് ഗോപി
പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്ന വേളയില്‍ എസ്പിജി ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയില്‍ കഴിഞ്ഞ ദിവസം മന്ത്രി എംബി രാജേഷ് അതൃപ്തി പരസ്യമാക്കിയിരുന്നു. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ ഉണ്ടായ അനുഭവം അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിശദീകരിക്കുകയും ചെയ്തു. മന്ത്രിയാണെന്ന് അറിഞ്ഞിട്ടും വിഐപി പാസുണ്ടായിട്ടും ആധാര്‍ കാര്‍ഡ് ചോദിച്ചത് അപമാനിക്കുന്നതിന് തുല്യമാണ് എന്ന് മന്ത്രി പറഞ്ഞു.
ആധാര്‍ കാര്‍ഡ് ചോദിച്ചതിനെ തുടര്‍ന്ന് മന്ത്രി പരിപാടിയില്‍ പങ്കെടുക്കാതെ തിരിച്ചുപോകാന്‍ തീരുമാനിച്ചു. പ്രോട്ടോകോള്‍ ഉദ്യോഗസ്ഥരും എസ്പിജിയും തമ്മില്‍ തര്‍ക്കമായി. ഒടുവില്‍ എസ്പിജി ഉദ്യോഗസ്ഥര്‍ മന്ത്രിയെ പ്രവേശിക്കാന്‍ അനുമതി നല്കി എന്നാണ് എംബി രാജേഷ് വിശദീകരിച്ചത്. എന്നാല്‍ എസ്പിജിയുടെ സുരക്ഷാ പരിശോധന സംബന്ധിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.

നരേന്ദ്ര മോദിയുടെ പരിപാടിയില്‍ ഇന്നലെ സുരേഷ് ഗോപിയും പങ്കെടുത്തിരുന്നു. നാല് സ്ഥലത്താണ് ആധാര്‍ കാര്‍ഡ് ചോദിച്ചത് എന്ന് സുരേഷ് ഗോപി പറഞ്ഞു. കൂടെയുള്ളവര്‍ കേന്ദ്ര മന്ത്രിയാണിത് എന്ന് സൂചിപ്പിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ല. അവര്‍ പരിശോധന നടത്തി എന്ന് സുരേഷ് ഗോപി പറയുന്നു. ഇത്തരം പരിശോധന നേരത്തെയുള്ളതാണ് എന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ദേഹ പരിശോധന നടത്തി എന്നും സുരേഷ് ഗോപി
ഇന്നലെ തനിക്ക് പേടിയായി. ആധാര്‍ കാര്‍ഡിന് പുറമെ പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയുടെ എല്ലാം ഒറിജിനലും കരുതിയിരുന്നു. എല്ലാം അവരുടെ മുന്നില്‍ വച്ചു. അവര്‍ക്ക് തോല്‍ക്കാനോ നമുക്ക് ജയിക്കാനോ അല്ലിത്. നമുക്ക് ഓരോ കാറ്റഗറിയുണ്ട്. അതിന് അനുസരിച്ചുള്ള പരിശോധനകള്‍ നടക്കുമെന്നും സുരേഷ് ഗോപി പറയുന്നു.
ഇസഡ്, ഇസഡ് പ്ലസ്, വൈ തുടങ്ങി പല കാറ്റഗറികളുമുണ്ട്. വൈ കാറ്റഗറിയില്‍ തന്നെ വകഭേദങ്ങളുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് അത് പാലിച്ചേ മതിയാകൂ. അമിത് ഷായോടും നേരത്തെ പാസിന് പുറമെ ആധാര്‍ കാണിക്കാന്‍ പറഞ്ഞ സംഭവമുണ്ടായിട്ടുണ്ട്. അമിത് ഷായെ അവര്‍ക്ക് അറിയാം. എല്ലാവരോടും ചോദിക്കുമ്പോള്‍ അമിത് ഷായോടും ചോദിക്കുമെന്നും സുരേഷ് ഗോപി വിശദീകരിച്ചു.
ഇന്നലെ തന്നെ ഒരു സ്ഥലത്ത് ദേഹപരിശോധന നടത്തി. പ്രധാനമന്ത്രി വരുന്ന പെട്രോളിയത്തിന്റെ പരിപാടിയായിട്ടും തന്നെ പരിശോധിച്ചു. ഗവര്‍ണര്‍ക്ക് പരിരക്ഷ ഉള്ളതിനാല്‍ പരിശോധിച്ചില്ല. എന്നാല്‍ തന്നെ പരിശോധിച്ചു. അവര്‍ക്ക് സംശയം തോന്നിയപ്പോള്‍ ഷര്‍ട്ട് പൊക്കി ബെല്‍റ്റിന്റെ ബക്കിള് ആണെന്ന് മറുപടി നല്കി. കേരള പോലീസ് ഈ സമയം കേന്ദ്രമന്ത്രിയാണിത് എന്ന് പറഞ്ഞെങ്കിലും അവര്‍ പരിശോധ നടത്തി. ഇത് പതിവ് പരിശോധനയാണെന്നായിരുന്നു മറുപടി എന്നും സുരേഷ് ഗോപി പറഞ്ഞു.
-
'സുരേഷ് ഗോപിക്ക് ആ നിർമ്മാതാവ് കിടപ്പാടം വിറ്റാണ് പണം കൊടുത്തത്, വീട്ടിൽപ്പോയി ഭിക്ഷ യാചിക്കുന്നത് പോലെ' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
'മോഹൻലാൽ ആ സിനിമയുടെ ചിത്രീകരണ വേളയിൽ അസ്വസ്ഥനായിരുന്നു, പഴി മുഴുവൻ വിദ്യ ബാലന് കിട്ടി'; ശാന്തിവിള ദിനേശ് -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച














Click it and Unblock the Notifications