Get Updates
Get notified of breaking news, exclusive insights, and must-see stories!

ഊളകള്‍, വിക്രിയ: സുരേഷ് ഗോപിയുടെ ഭാഷ ശരിയല്ലെന്ന് ശിവന്‍കുട്ടി, വോട്ടര്‍മാരെ അപമാനിക്കരുത്

തിരുവനന്തപുരം: കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ ഭാഷാ പ്രയോഗങ്ങള്‍ ശരിയല്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഒരു രാഷ്ട്രീയക്കാരന് വേണ്ടി രാഷ്ട്രീയ പക്വത അദ്ദേഹം നേടിയിട്ടില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. മോശം പദപ്രയോഗങ്ങള്‍ നടത്തുന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ സംസ്‌കാരം കൂടിയാണ് വ്യക്തമാക്കുന്നതെന്നും ശിവന്‍കുട്ടി വിമര്‍ശിച്ചു.

തിരുവവന്തപുരത്ത് എട്ട് നിയമസഭാ മണ്ഡലങ്ങളുണ്ടെന്നാണ് ഒരു വീഡിയോയില്‍ സുരേഷ് ഗോപി പറയുന്നത്. തലസ്ഥാന ജില്ലയില്‍ എത്ര നിയമസഭാ, ലോക്‌സഭാ മണ്ഡലങ്ങള്‍ ഉണ്ട് എന്ന് സുരേഷ് ഗോപിക്ക് അറിയില്ല. കോര്‍പറേഷനില്‍ എത്ര വാര്‍ഡുകള്‍ ഉണ്ട് എന്ന് പോലും അറിയില്ല. ഇതൊന്നും അറിയാത്ത ആളാണ് ജനങ്ങളെ നയിക്കാന്‍ വരുന്നത് എന്നത് ലജ്ജാവഹമാണ് എന്നും ശിവന്‍കുട്ടി വിമര്‍ശിച്ചു.

suresh gopi sivankutty

മന്ത്രി വി ശിവന്‍കുട്ടിയുടെ കുറിപ്പ് വായിക്കാം: ''സുരേഷ് ഗോപി എന്ന വ്യക്തി ഒരു സിനിമാ നടനില്‍ നിന്ന് പക്വതയുള്ള ഒരു രാഷ്ട്രീയക്കാരനിലേക്കുള്ള ദൂരം ഇനിയും താണ്ടിയിട്ടില്ല എന്നതാണ് അദ്ദേഹത്തിന്റെ സമീപകാലത്തെ വാക്കുകളും പ്രവൃത്തികളും തെളിയിക്കുന്നത്. മുമ്പൊക്കെ അദ്ദേഹം സിനിമാ നടന്റെ 'ഹാങ്ങോവറില്‍' നിന്ന് മുക്തനായിട്ടില്ല എന്നായിരുന്നു വിമര്‍ശനം. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം അതിനും ഒരുപടി കടന്ന് രാഷ്ട്രീയമായി പിച്ചും പേയും പറയുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്.

രാഷ്ട്രീയ എതിരാളികളെ 'ഊളകള്‍' എന്നൊക്കെയാണല്ലോ അദ്ദേഹം അഭിസംബോധന ചെയ്യുന്നത്. ഒരു പൊതുപ്രവര്‍ത്തകന്, അതും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക് ചേരുന്ന ഭാഷയാണോ ഇത്? ഇത്തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കുന്നതിലൂടെ അദ്ദേഹം സ്വയം നാണംകെടുക മാത്രമല്ല, താന്‍ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിന്റെ യഥാര്‍ത്ഥ സംസ്‌കാരം കൂടിയാണ് ജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുന്നത്.

അതുപോലെ തന്നെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ് തിരുവനന്തപുരത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അജ്ഞത. തിരുവനന്തപുരത്ത് ഏഴോ എട്ടോ സീറ്റുകള്‍ എന്നാണ് അദ്ദേഹം ഒരു വീഡിയോയില്‍ പറയുന്നത്. തിരുവനന്തപുരം ജില്ലയില്‍ എത്ര നിയമസഭാ മണ്ഡലങ്ങളുണ്ടെന്നോ, ഇവിടെ എത്ര ലോക്‌സഭാ മണ്ഡലങ്ങളുണ്ടെന്നോ, എന്തിനധികം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എത്ര വാര്‍ഡുകള്‍ ഉണ്ടെന്ന് പോലുമോ അറിയാത്ത ഒരാളാണ് ജനങ്ങളെ നയിക്കാന്‍ വരുന്നത് എന്നത് ലജ്ജാവഹമാണ്.

ഇതിനൊക്കെ പുറമെയാണ് തനിക്ക് കേന്ദ്ര മന്ത്രി എന്ന നിലയില്‍ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല എന്ന അദ്ദേഹത്തിന്റെ തുറന്നു പറച്ചില്‍. സ്വന്തം കഴിവില്ലായ്മ തിരിച്ചറിഞ്ഞ് അത് തിരുത്തുന്നതിന് പകരം, മറ്റുള്ളവരെ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് ഒരു പരാജിതന്റെ ലക്ഷണമാണ്. അങ്ങേയറ്റം പരിഹാസ്യമായ നിലപാടാണത്.

ഇപ്പോള്‍ നേമം മണ്ഡലം മുന്‍നിര്‍ത്തി ബിജെപിയും സുരേഷ് ഗോപിയും മനഃപ്പായസം ഉണ്ണുകയാണ്. തിരുവനന്തപുരത്തെക്കുറിച്ചോ ഇവിടുത്തെ രാഷ്ട്രീയത്തെക്കുറിച്ചോ യാതൊരു ധാരണയുമില്ലാത്ത ഇക്കൂട്ടരുടെ മോഹങ്ങള്‍, മലര്‍പ്പൊടിക്കാരന്റെ ദിവാസ്വപ്‌നം പോലെ അവശേഷിക്കുകയേ ഉള്ളൂ.

നേമത്ത് ബിജെപി അക്കൗണ്ട് പൂട്ടിച്ചത് രാഷ്ട്രീയ വിക്രിയകളിലൂടെയാണെന്ന സുരേഷ് ഗോപിയുടെ വാദം നേമത്തെ വോട്ടര്‍മാരെ ഒന്നടങ്കം അപമാനിക്കുന്നതിന് തുല്യമാണ്. ജനാധിപത്യത്തില്‍ ജനങ്ങളുടെ തീരുമാനത്തെ 'വിക്രിയ' എന്ന് വിളിച്ച് ആക്ഷേപിക്കുന്നതിന് ബിജെപി വലിയ വില കൊടുക്കേണ്ടി വരും. ജനങ്ങളെയും നാടിനെയും കുറിച്ച് സാമാന്യബോധം പോലുമില്ലാത്ത ഇത്തരം രാഷ്ട്രീയ നാടകങ്ങള്‍ക്ക് കേരളം അര്‍ഹിക്കുന്ന മറുപടി നല്‍കുക തന്നെ ചെയ്യും.''

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+