സ്വാമിയുടെ ലിംഗം മുറിച്ച കേസിൽ നട്ടംതിരിഞ്ഞ് ക്രൈംബ്രാഞ്ച്! വീണ്ടും പെൺകുട്ടിയുടെ മൊഴിയെടുത്തു...
കേസിന്റെ വിവിധ ഘട്ടങ്ങളിൽ മൊഴി മാറ്റിയിരുന്ന പെൺകുട്ടി, പോലീസിന്റെ നുണ പരിശോധന ആവശ്യത്തോട് വിസമ്മതിച്ചിരുന്നു.
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദ തീർത്ഥപാദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ പെൺകുട്ടിയുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.
പ്രമുഖ നടിക്കായി എത്തിച്ച കാരവൻ കൊച്ചിയിൽ പിടികൂടി! കാരവന്റെ അകത്തെ കാഴ്ച കണ്ട ഉദ്യോഗസ്ഥർ ഞെട്ടി...
'അമ്പിളി എന്നെ ചതിച്ചു '!യുവമോർച്ച സെക്രട്ടറി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു
കേസിന്റെ വിവിധ ഘട്ടങ്ങളിൽ മൊഴി മാറ്റിയിരുന്ന പെൺകുട്ടി, പോലീസിന്റെ നുണ പരിശോധന ആവശ്യത്തോട് വിസമ്മതിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. കർശന നിർദേശം നൽകിയിട്ടും ഹാജരാകാതിരുന്ന പെൺകുട്ടിയെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
ഇടയ്ക്കിടെ മൊഴി മാറ്റിയ പെൺകുട്ടിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ക്രൈംബ്രാഞ്ച് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് സമ്മതമാണോ എന്നറിയാനാണ് പെൺകുട്ടിയോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചത്. എന്നാൽ കഴിഞ്ഞ തവണയും പെൺകുട്ടിയ്ക്ക് വേണ്ടി അഭിഭാഷകനായിരുന്നു ഹാജരായത്.
നടിയെ ആക്രമിച്ച കേസ്;മഞ്ജു വാര്യരെ ചോദ്യം ചെയ്തു!കൊച്ചിയിലെ ഹോട്ടലിൽ,മഞ്ജുവിനോട് തട്ടിക്കയറി എഡിജിപി
അതേസമയം, ലൈംഗിക പീഡനക്കേസിൽ സ്വാമി ഗംഗേശാനന്ദ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചിരുന്നു. വ്യാഴാഴ്ചയാണ് സ്വാമി ജാമ്യാപേക്ഷ നൽകിയത്. സ്വാമിക്ക് ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നാണ് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചത്.