Get Updates
Get notified of breaking news, exclusive insights, and must-see stories!

താനൂർ ബോട്ടപകടം: ഉടമ നാസർ ഒളിവില്‍ തന്നെ, കാറും സഹോദരനും കൊച്ചിയില്‍ കസ്റ്റഡിയില്‍

മലപ്പുറം: താനൂരില്‍ വിനോദയാത്ര സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 22 പേരുടെ മരണത്തിന് ഇടയാക്കിയ സഭവത്തില്‍ ബോട്ട് ഉടമ ഒളിവില്‍ തുടരുന്നു. താനൂർ സ്വദേശി നാസറാണ് അപകടത്തിന് പിന്നാലെ ഒളിവില്‍ പോയത്. നാസറിനായി പൊലീസ് സംസ്ഥാന വ്യാപകമായി തിരച്ചില്‍ നടത്തുകയാണ്. ഇതിനിടെ നാസറിന്റെ വാഹനം കൊച്ചിയില്‍ വെച്ച് പിടിച്ചെടുത്തു. വാഹനത്തിലുണ്ടായിരുന്ന നാസറിന്റെ സഹോദരൻ സലാം, അയൽവാസി മുഹമ്മദ് ഷാഫി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ഇവരെ പാലാരിവട്ടം സ്റ്റേഷനിലേക്ക് മാറ്റി.

വാഹന പരിശോധനയ്ക്കിടിയാണ് നാസറിന്റെ ഉടമസ്ഥതിയിലുള്ള കാർ പിടികൂടിയത്. അപകടത്തിന് പിന്നാലെ നാസർ വാഹനത്തില്‍ താനൂരില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടുവെന്നാണ് സൂചന. ഇദ്ദേഹം ഏതെങ്കിലും പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയേക്കുമെന്ന സൂചന ബന്ധുക്കള്‍ നല്‍കുന്നുണ്ട്. വാഹനം പിടികൂടുമ്പോള്‍ നാസർ വാഹനത്തിലില്ലായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വാഹനം പിടികൂടിയ വിവരം കൊച്ചി പൊലീസ് മലപ്പുറം എസ്പിയെ അറിയിച്ചു.

 boat

നാസറിനെതിരെ പൊലീസ് നേരത്തെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. താനൂർ സ്റ്റേഷനു തൊട്ടടുത്താണ് നാസറിന്റെ വീട്. വീട്ടില്‍ ആളുകളുണ്ടെങ്കിലും നാസർ ഇന്നലെ തന്നെ ഇവിടെ നിന്നും മാറിയെന്നാണ് വിവരം. ദീർഘകാലം വിദേശത്തായിരുന്ന നാസർ. നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് ബോട്ട് സർവീസ് തുടങ്ങിയത്. അപകടത്തില്‍പ്പെട്ട ബോട്ട് മീന്‍ പിടുത്ത ബോട്ട് പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ വെച്ച് രൂപമാറ്റം വരുത്തിയതാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

ആലപ്പുഴ പോർട്ട് ചീഫ് സർവേയർ കഴിഞ്ഞ മാസം ബോട്ട് സർവേ നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽ‌കിയതായും ചില റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിന് മുന്‍പാണ് ബോട്ട് സർവീസിനിറങ്ങിയതെന്നും സർവീസ് ആരംഭിക്കുമ്പോൾ തന്നെ ബോട്ടിന്റെ ഘടന കണ്ട് അപകട മുന്നറിയിപ്പ് നല്‍കിയിരുന്നതായും മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കുന്നു.

അതേസമയം, ബോട്ടപകടത്തെ കുറിച്ച്‌ സമഗ്രമായ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം വീതം നഷ്ടപരിഹാരം നൽകുകയും പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുകയും ചെയ്യും. പോലീസിന്റെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ 10 മന്ത്രിമാരും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും താനൂരിലെ എം എൽ എ ഓഫീസിൽ യോഗം ചേർന്നു. മുഖ്യമന്ത്രി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ്‌ ആദ്യം എത്തിയത്‌. തുടർന്ന്‌ മൃതദേഹങ്ങൾ പൊതുദർശനത്തിനു വെച്ച പരപ്പനങ്ങാടി പുത്തൻ കടപ്പുറം മിസ്ബാഹുൽ ഹുദാ മദ്രസയിൽ എത്തി. സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്‌റ്ററും ഒപ്പമുണ്ടായിരുന്നു. പ്രതിപക്ഷ നേതാവും സ്ഥലത്ത് എത്തിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+