Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഭീകരം മാതൃഭൂമീ ഭീകരം, ഇടതുപക്ഷത്തോടുള്ള അടങ്ങാത്ത പകയുടെ ലജ്ജയില്ലാത്ത പ്രദർശനം', വിമർശിച്ച് എംബി രാജേഷ്

തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റവുമായി ബന്ധപ്പെട്ട് മാതൃഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തെ രൂക്ഷമായി വിമർശിച്ച് മന്ത്രി എംബി രാജേഷ്. കാപട്യത്തിന്റെ അങ്ങേയറ്റമാണ് മാതൃഭൂമിയുടെ മുഖപ്രസംഗമെന്ന് മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കുറ്റപ്പെടുത്തുന്നു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുക മാത്രമല്ല കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടുന്നു. അതൊന്നും മാതൃഭൂമി കാണുന്നില്ലെന്നും എംബി രാജേഷ് വിമർശിക്കുന്നു.

എംബി രാജേഷിന്റെ പ്രതികരണം: '' ഭീകരം മാതൃഭൂമീ ഭീകരം. മാതൃഭൂമിയുടെ ഇന്നത്തെ മുഖപ്രസംഗത്തെ എങ്ങനെ വിശേഷിപ്പിക്കാം? കാപട്യത്തിന്റെ അങ്ങേയറ്റം. ഇടതുപക്ഷത്തോടുള്ള അടങ്ങാത്ത പകയുടെ ലജ്ജയില്ലാത്ത പ്രദർശനം. മിതമായ ഭാഷയിൽ ഇത്രയെങ്കിലും വിശേഷണങ്ങൾ അർഹിക്കുന്ന രാഷ്ട്രീയ അധികപ്രസംഗമാണ് മാതൃഭൂമിയുടേത്. വിഷയം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നതാണ്.

mbr

പേര് മാറ്റുന്നത് അങ്ങേയറ്റം അപലപനീയം. ആർക്കും ഭിന്നാഭിപ്രായമില്ല. മുഖ്യമന്ത്രി അക്കാര്യവും പറഞ്ഞിട്ടുണ്ട്. എന്നാൽ മാറുന്നത് പേര് മാത്രമാണോ? ഉള്ളടക്കം മാറ്റി പദ്ധതിയെ തകർക്കുകയാണ്. തൊഴിലുറപ്പ് നിയമത്തിന്റെ ഏറ്റവും വലിയ സവിശേഷത, ആവശ്യപ്പെടുന്നവർക്കെല്ലാം (Demand driven scheme) തൊഴിൽ നൽകാൻ ബാധ്യതയുള്ള നിയമമാണ് എന്നതാണ്. അതില്ലാതാക്കുന്നു പുതിയ നിയമം.

ഇനിമുതൽ പദ്ധതിയുടെ 40 ശതമാനം തുക സംസ്ഥാനങ്ങൾ വഹിക്കണം. അതിലൂടെ മാത്രം കേരളത്തിന് 1600 കോടി രൂപയുടെ അധികബാധ്യത ഒരു വർഷം വരുന്നു. ചെലവ് പകുതിയോളം സംസ്ഥാന സർക്കാർ വഹിക്കണം. പക്ഷേ, വ്യവസ്ഥകൾ മുഴുവൻ കേന്ദ്ര സർക്കാർ നിശ്ചയിക്കും. കാർഷിക സീസണിൽ നിർത്തിവെക്കണം എന്ന വ്യവസ്ഥ കൂടിയാകുമ്പോൾ ഫലത്തിൽ തൊഴിലുറപ്പ് പദ്ധതി തന്നെ റദ്ദാക്കുകയാണ്. ഇതൊന്നും മാതൃഭൂമി കാണുന്നേയില്ല.

ഇന്ത്യയിലെ 10-12 കോടിയോളം മനുഷ്യരുടെ, കേരളത്തിലെ 20 ലക്ഷം പേരുടെ ജീവിതത്തെ ബാധിക്കുന്ന പ്രശ്‌നത്തിൽ ഒരു വരി, ഒരൊറ്റ വരി എഴുതാത്ത മുഖപ്രസംഗം. " ദേശീയതലത്തിൽ ഹിന്ദുത്വ ശക്തികളും കേരളത്തിൽ സിപിഐ എം പ്രവർത്തകരുമാണ് ഗാന്ധിജിയോടിങ്ങനെ വല്ലാതെ കലി കാട്ടുന്നത്" എന്ന വാചകം ആ മുഖപ്രസംഗത്തെ വെറുമൊരു കൂലിയെഴുത്തിൻ്റെ തൊണ്ടിമുതലാക്കി മാറ്റുന്നു.

ആ വാചകം 2019 ഒക്ടോബർ രണ്ടിന് ഗാന്ധിജിയുടെ 150-ാം ജന്മവാർഷിക ദിവസത്തിൽ ആർ എസ് എസ് മേധാവി മോഹൻ ഭാഗവതിനെക്കൊണ്ട് മാതൃഭൂമിയിൽ മുഖലേഖനമെഴുതിച്ച അശ്ലീലത്തോട് കിടപിടിക്കാവുന്നതാക്കുന്നു. മോഹൻ ഭാഗവതിനെക്കൊണ്ട് ഗാന്ധിജിയെ അനുസ്മരിപ്പിച്ച് ഗാന്ധിസ്മരണയെ നിന്ദിച്ച മാതൃഭൂമി സിപിഐ എമ്മിനെ വിമർശിക്കുന്നു!

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എം പി ഓഫീസിൽ ഗാന്ധിജിയുടെ ചില്ലിട്ട ചിത്രം താഴെ വലിച്ചിട്ട് എസ് എഫ് ഐയുടെ തലയിലിടാൻ ശ്രമിച്ച കോൺഗ്രസ്സുകാരുടെ ഹീന പ്രവൃത്തിയേയും ഓർമയിലെത്തിക്കുന്നു മാതൃഭൂമിയുടെ ഇന്നത്തെ അഭ്യാസം. ഭീകരം മാതൃഭൂമീ ഭീകരം''.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+