'ഭീകരം മാതൃഭൂമീ ഭീകരം, ഇടതുപക്ഷത്തോടുള്ള അടങ്ങാത്ത പകയുടെ ലജ്ജയില്ലാത്ത പ്രദർശനം', വിമർശിച്ച് എംബി രാജേഷ്
തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റവുമായി ബന്ധപ്പെട്ട് മാതൃഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തെ രൂക്ഷമായി വിമർശിച്ച് മന്ത്രി എംബി രാജേഷ്. കാപട്യത്തിന്റെ അങ്ങേയറ്റമാണ് മാതൃഭൂമിയുടെ മുഖപ്രസംഗമെന്ന് മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കുറ്റപ്പെടുത്തുന്നു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുക മാത്രമല്ല കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടുന്നു. അതൊന്നും മാതൃഭൂമി കാണുന്നില്ലെന്നും എംബി രാജേഷ് വിമർശിക്കുന്നു.
എംബി രാജേഷിന്റെ പ്രതികരണം: '' ഭീകരം മാതൃഭൂമീ ഭീകരം. മാതൃഭൂമിയുടെ ഇന്നത്തെ മുഖപ്രസംഗത്തെ എങ്ങനെ വിശേഷിപ്പിക്കാം? കാപട്യത്തിന്റെ അങ്ങേയറ്റം. ഇടതുപക്ഷത്തോടുള്ള അടങ്ങാത്ത പകയുടെ ലജ്ജയില്ലാത്ത പ്രദർശനം. മിതമായ ഭാഷയിൽ ഇത്രയെങ്കിലും വിശേഷണങ്ങൾ അർഹിക്കുന്ന രാഷ്ട്രീയ അധികപ്രസംഗമാണ് മാതൃഭൂമിയുടേത്. വിഷയം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നതാണ്.

പേര് മാറ്റുന്നത് അങ്ങേയറ്റം അപലപനീയം. ആർക്കും ഭിന്നാഭിപ്രായമില്ല. മുഖ്യമന്ത്രി അക്കാര്യവും പറഞ്ഞിട്ടുണ്ട്. എന്നാൽ മാറുന്നത് പേര് മാത്രമാണോ? ഉള്ളടക്കം മാറ്റി പദ്ധതിയെ തകർക്കുകയാണ്. തൊഴിലുറപ്പ് നിയമത്തിന്റെ ഏറ്റവും വലിയ സവിശേഷത, ആവശ്യപ്പെടുന്നവർക്കെല്ലാം (Demand driven scheme) തൊഴിൽ നൽകാൻ ബാധ്യതയുള്ള നിയമമാണ് എന്നതാണ്. അതില്ലാതാക്കുന്നു പുതിയ നിയമം.
ഇനിമുതൽ പദ്ധതിയുടെ 40 ശതമാനം തുക സംസ്ഥാനങ്ങൾ വഹിക്കണം. അതിലൂടെ മാത്രം കേരളത്തിന് 1600 കോടി രൂപയുടെ അധികബാധ്യത ഒരു വർഷം വരുന്നു. ചെലവ് പകുതിയോളം സംസ്ഥാന സർക്കാർ വഹിക്കണം. പക്ഷേ, വ്യവസ്ഥകൾ മുഴുവൻ കേന്ദ്ര സർക്കാർ നിശ്ചയിക്കും. കാർഷിക സീസണിൽ നിർത്തിവെക്കണം എന്ന വ്യവസ്ഥ കൂടിയാകുമ്പോൾ ഫലത്തിൽ തൊഴിലുറപ്പ് പദ്ധതി തന്നെ റദ്ദാക്കുകയാണ്. ഇതൊന്നും മാതൃഭൂമി കാണുന്നേയില്ല.
ഇന്ത്യയിലെ 10-12 കോടിയോളം മനുഷ്യരുടെ, കേരളത്തിലെ 20 ലക്ഷം പേരുടെ ജീവിതത്തെ ബാധിക്കുന്ന പ്രശ്‌നത്തിൽ ഒരു വരി, ഒരൊറ്റ വരി എഴുതാത്ത മുഖപ്രസംഗം. " ദേശീയതലത്തിൽ ഹിന്ദുത്വ ശക്തികളും കേരളത്തിൽ സിപിഐ എം പ്രവർത്തകരുമാണ് ഗാന്ധിജിയോടിങ്ങനെ വല്ലാതെ കലി കാട്ടുന്നത്" എന്ന വാചകം ആ മുഖപ്രസംഗത്തെ വെറുമൊരു കൂലിയെഴുത്തിൻ്റെ തൊണ്ടിമുതലാക്കി മാറ്റുന്നു.
ആ വാചകം 2019 ഒക്ടോബർ രണ്ടിന് ഗാന്ധിജിയുടെ 150-ാം ജന്മവാർഷിക ദിവസത്തിൽ ആർ എസ് എസ് മേധാവി മോഹൻ ഭാഗവതിനെക്കൊണ്ട് മാതൃഭൂമിയിൽ മുഖലേഖനമെഴുതിച്ച അശ്ലീലത്തോട് കിടപിടിക്കാവുന്നതാക്കുന്നു. മോഹൻ ഭാഗവതിനെക്കൊണ്ട് ഗാന്ധിജിയെ അനുസ്മരിപ്പിച്ച് ഗാന്ധിസ്മരണയെ നിന്ദിച്ച മാതൃഭൂമി സിപിഐ എമ്മിനെ വിമർശിക്കുന്നു!
രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എം പി ഓഫീസിൽ ഗാന്ധിജിയുടെ ചില്ലിട്ട ചിത്രം താഴെ വലിച്ചിട്ട് എസ് എഫ് ഐയുടെ തലയിലിടാൻ ശ്രമിച്ച കോൺഗ്രസ്സുകാരുടെ ഹീന പ്രവൃത്തിയേയും ഓർമയിലെത്തിക്കുന്നു മാതൃഭൂമിയുടെ ഇന്നത്തെ അഭ്യാസം. ഭീകരം മാതൃഭൂമീ ഭീകരം''.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications