തിരഞ്ഞെടുപ്പില്‍ മത്സരിച്ച മഹാനാണോ ഗാന്ധിജി, ഗോള്‍വാള്‍ക്കര്‍ പേര് വിവാദത്തില്‍ ടി ജി മോഹന്‍ദാസ്
തിരുവനന്തപുരം: രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ (ആര്‍ജിസിബി) തിരുവനന്തപുരത്ത് ആരംഭിക്കുന്ന രണ്ടാം ക്യാമ്പസിന് ആര്‍എസ്എസ് സൈദ്ധാന്തികന്‍ എംഎസ് ഗോള്‍വാള്‍ക്കറിന്റെ പേരിട്ടതുമായി ബന്ധപ്പെട്ട് വിവാദം കത്തുകയാണ്. കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ വലിയ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ഇപ്പോഴിതാ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആര്‍എസ്എസ് ബൗദ്ധിക വിഭാഗം തലവനും ബിജെപി നേതാവുമായ ടിജി മോഹന്‍ദാസ്. മീഡിയവണ്‍ ചാനല്‍ ചര്‍ച്ചയിലാണ് ടിജി മോഹന്‍ദാസ് ന്യായീകരണവുമായി രംഗത്തെത്തിയത്.
പേര് മാറ്റി കേന്ദ്രം
ആര്‍ജിസിബിയുടെ ആറാമത് അന്താരാഷ്ട്ര ശാസ്ത്രമേളയുടെ ആമുഖ പരിപാടിക്കിടെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീ ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോപ്ലക്സ് ഡിസീസ് ഇന്‍ കാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍സ് എന്നാണ് ക്യാമ്പസ് ഇനി അറിയപ്പെടുക. തിരുവനന്തപുരത്തെ ആക്കുളത്താണ് രണ്ടാം ക്യാമ്പസ് തയ്യാറായിരിക്കുന്നത്.
മോഹന്‍ദാസിന്റെ ന്യായീകരണം
പ്രധാനപ്പെട്ട വ്യക്തികളുടെ ഓര്‍മ്മയ്ക്കായാണ് പേരിടുന്നതെന്നും അതിനെ അങ്ങനെ കണ്ടാല്‍ മതിയെന്നുമായിരുന്നു ടിജി മോഹന്‍ദാസിന്റെ പ്രതികരണം. മഹാത്മഗാന്ധി തിരഞ്ഞെടുപ്പില്‍ മത്സരിച്ച മഹാനായതുകൊണ്ടാണോ അദ്ദേഹത്തിന്റെ പേരിടുന്നതെന്നും എറണാകുളത്ത് അദ്ദേഹം താമസിച്ചത് കൊണ്ടാണോ എംജി റോഡുണ്ടായത് എന്നൊക്കെയായിരുന്നു മോഹന്‍ദാസിന്റെ ന്യായീകരണം.
മോഹന്‍ദാസിന്റെ ന്യായീകരണം
പ്രധാനപ്പെട്ട വ്യക്തികളുടെ ഓര്‍മ്മയ്ക്കായാണ് പേരിടുന്നതെന്നും അതിനെ അങ്ങനെ കണ്ടാല്‍ മതിയെന്നുമായിരുന്നു ടിജി മോഹന്‍ദാസിന്റെ പ്രതികരണം. മഹാത്മഗാന്ധി തിരഞ്ഞെടുപ്പില്‍ മത്സരിച്ച മഹാനായതുകൊണ്ടാണോ അദ്ദേഹത്തിന്റെ പേരിടുന്നതെന്നും എറണാകുളത്ത് അദ്ദേഹം താമസിച്ചത് കൊണ്ടാണോ എംജി റോഡുണ്ടായത് എന്നൊക്കെയായിരുന്നു മോഹന്‍ദാസിന്റെ ന്യായീകരണം.
ആരാണ് ഗോള്‍വാള്‍ക്കര്‍
ജവഹര്‍ലാല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നെന്നും ആര്‍എസ്എസ് സൈദ്ധാന്തികന്‍ എന്നതിലപ്പുറം ഗോള്‍വാള്‍ക്കര്‍ പൊതുവായി ആരായിരുന്നു എന്ന ചോദ്യമാണ് അവതാരകന് ഉന്നയിച്ചത്. എന്നാല്‍ ഇതിന് മറുപടിയായി ഗോള്‍വാള്‍ക്കര്‍ പബ്ലിക് ഫിഗര്‍ ആയിരുന്നു എന്നാണ് മോഹന്‍ദാസ് മറുപടി നല്‍കിയത്.
ഇന്ത്യ മൊത്തം ബഹുമാനിക്കുന്നു
ബാക്കിയുള്ള എല്ലാവര്ക്കും ഗോള്‍വാള്‍ക്കറിനെ അറിയാം. നിങ്ങളെ പോലെ കിണറ്റിലെ തവളകല്ല എല്ലാവരും. ഇന്ത്യ മൊത്തം ഗോള്‍വാള്‍ക്കറിനെ ബഹുമാനിക്കുന്നു. നിങ്ങള്‍ അടില് ചൊടിയുണ്ടെന്ന് അറിയാമെന്നും മോഹന്‍ദാസ് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.
ഗാന്ധിജി തിരഞ്ഞെടുപ്പില്‍ മത്സരിച്ചോ
നെഹ്റു ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു രാജ്യത്തെ പ്രധാനമന്ത്രിയാണെന്നും അതുകൊണ്ടാണ് സ്ഥാപനങ്ങള്‍ക്ക് പേര് നല്‍കുന്നതെന്ന് അവതാരകന് ചൂണ്ടിക്കാട്ടിയപ്പോള്‍ മഹാത്മഗാന്ധി ഏത് തിരഞ്ഞെടുപ്പിലാണ് മത്സരിച്ചതെന്നും തിരഞ്ഞെടുപ്പില്‍ മത്സരിച്ച മഹാന് അല്ലല്ലോ അദ്ദേഹം എന്നായിരുന്നു മോഹന്‍ദാസ് മറുപടി നല്‍കിയത്.
തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക് രണ്ടാം ക്യാമ്പസിന് ഗോൾവാൾക്കറുടെ പേരിട്ട് കേന്ദ്രമന്ത്രി
ബിജെപിയെ എങ്ങനെ തടയാമെന്നത് ഹൈദരാബാദ് കാണിച്ചു: കവിത, ഫലം പ്രതീക്ഷയ്ക്കും താഴെ!!
മാരകമായ മയക്കുമരുന്നുകളുടെ പട്ടികയില്‍ നിന്നും കഞ്ചാവിനെ ഒഴിക്കാന്‍ യുഎന്‍; അനുകൂലിച്ച് തരൂര്‍
Recommended Video