കൊവിഡ് വ്യാപനത്തിന് എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നാണ് പ്രതിപക്ഷം ഇപ്പോള്‍ നോക്കുന്നത്: ഇപി ജയരാജന്
തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ഇപി ജയരാജന് രംഗത്ത്. കണ്‍സല്‍ട്ടന്‍സി കാരറുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തുന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് ഇപി ജയരാജന്റെ വിമര്‍ശനം. പ്രതിപക്ഷ വിമര്‍ശനങ്ങളെ എതിര്‍ത്ത മന്ത്രി യുഡിഎഫിന്റെ കാലത്ത് നിരവധി കണ്‍സല്‍ട്ടന്‍സികളെ നിയോഗിച്ചിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. കൊവിഡിനെ പ്രതിരോധിക്കുന്നതിന് പകരം വികസനത്തെ തകര്‍ക്കാനാണ് പ്രതിരപക്ഷം ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് അതൃപ്തരാണ്
കേരളത്തിന്റെ ഇപ്പോഴത്തെ വികസനത്തില്‍ യുഡിഎഫ് അതൃപ്തരാണെന്ന് ഇപി ജയരാജന് പറഞ്ഞു. ജനരക്ഷയ്ക്ക് വേണ്ടി ഈ സര്‍ക്കാര്‍ സ്വീകരിച്ച പല നടപടികളുടെ പേരില്‍ പൊതുജനങ്ങള്‍ക്കിടെയില്‍ മുഖ്യമന്ത്രിയെ കുറിച്ച് മതിപ്പുണ്ടാക്കിയിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ ബഹുജന സ്വാദീനം വര്‍ദ്ധിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കളങ്കപ്പെടുത്താന്‍
ഇതിന്റെയൊക്കെ പേരില്‍ യുഡിഎഫ് വലിയ അസഹിഷ്ണുതയാണ് പ്രകടിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനെ കളങ്കപ്പെടുത്താന്‍ എന്തുകിട്ടുമെന്ന് നോക്കിയിരിക്കുമ്പോഴാണ് സ്വര്‍ണക്കടത്ത് എന്ന വിഷയം കിട്ടിയത്. സ്വര്‍ണക്കടത്തില്‍ ഏതെങ്കിലും പാര്‍ട്ടിക്ക് ബന്ധമുണ്ടെങ്കില്‍ അത് ബിജെപിക്കാര്ക്കാണെന്നും മന്ത്രി വ്യക്തമാക്കി.
Recommended Video

ബിജെപി നേതാക്കള്‍
സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ പ്രതിക്ക് ബിജെപി നേതാക്കളുമായാണ് ബന്ധമുള്ളത്. ബിജെപിയും കോണ്‍ഗ്രസും ഒരുമിച്ച് നിന്നാണ് ഇപ്പോള്‍ ഇടതുപക്ഷത്തെ എതിര്‍ക്കുന്നതെന്ന് ഇപി ജയരാജന് കൂട്ടിച്ചേര്‍ത്തു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഫലപ്രദമായ അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ അന്വേഷണത്തെ യുഡിഎഫും ബിജെപിയും എന്തിനാണ് ഭയക്കുന്നതെന്നും ജയരാജന് ചോദിച്ചു.

കോണ്‍ഗ്രസിന്റെ ലക്ഷ്യം
കേരളത്തിലെ കൊവിഡ് പ്രതിരോധമല്ല കോണ്‍ഗ്രസിന്റെ ലക്ഷ്യം. സംസ്ഥാനത്തെ പൊലീസുകാര്‍ക്ക് പോലും കൊവിഡ് ബാധിച്ചത് ഇവര്‍ നടത്തിയ സമരത്തെ പ്രതിരോധിച്ചതിനെ തുടര്‍ന്നാണ്. കൊവിഡ് വ്യാപനത്തിന് വേണ്ടി എന്തൊക്കെ ചെയ്യാനാകുമെന്നാണ് യുഡിഎഫ് ഇപ്പോള്‍ നോക്കുന്നതെന്നും ജയരാജന് കുറ്റപ്പെടുത്തി.

1000 കടന്ന് കൊവിഡ്
അതേസമയം, സംസ്ഥാനത്ത് ഇന്നലെ ആയിരവും കടന്ന് കൊവിഡ്. 1038 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15032 ആണ്. 785 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 57 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല.87 പേര് വിദേശത്ത് നിന്ന് വന്നവരാണ്.109 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും. ഇന്ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. 272 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് രോഗമുക്തി.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications