Get Updates
Get notified of breaking news, exclusive insights, and must-see stories!

രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി

മലയാള സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് സംവിധായകൻ രഞ്ജിത്തിനെ ഇന്നലെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. യുവനടി നൽകിയ ലൈംഗികാതിക്രമ പരാതിയിലാണ് പോലീസിന്റെ നിർണ്ണായകമായ നടപടി. മുൻകൂർ ജാമ്യത്തിനായുള്ള രഞ്ജിത്തിന്റെ നീക്കങ്ങൾക്ക് ഇടയിലാണ് തികച്ചും നാടകീയമായ രീതിയിൽ രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. രഞ്ജിത്തിനെതിരെ രജിസ്റ്റർ ചെയ്യുന്ന മൂന്നാമത്തെ ലൈംഗികാതിക്രമ കേസാണിത്. മുൻപ് ബംഗാളി നടിയും ഒരു യുവാവും നൽകിയ പരാതികൾ കാലതാമസം ഉണ്ടായത് ചൂണ്ടിക്കാട്ടി കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് പുതിയ കേസും അറസ്റ്റും ഉണ്ടായിരിക്കുന്നത്.

അറസ്റ്റ് നടന്നത് ഇങ്ങനെ

കൊച്ചിയിൽ നിന്ന് ഇടുക്കിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് രഞ്ജിത്തിന്റെ കാർ തടഞ്ഞ് പോലീസ് കസ്റ്റഡിയിലെടുത്തത്. പരാതിയിൽ പോലീസ് നടപടികൾ വേഗത്തിലാക്കുന്നു എന്ന വിവരം ലഭിച്ചതോടെ രഞ്ജിത്ത് ഒളിവിൽ പോകാൻ ശ്രമിച്ചതായാണ് റിപ്പോർട്ടുകൾ. സ്വന്തം വാഹനം ഉപേക്ഷിച്ച് സഹപ്രവർത്തകന്റെ കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

രാവിലെ മുതൽ തന്നെ പോലീസ് നിരീക്ഷണത്തിലായിരുന്ന അദ്ദേഹത്തെ ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം വനിതാ ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഈ മാസം 28-ന് ലഭിച്ച പരാതിയിൽ 30-ന് തന്നെ കേസെടുത്തിരുന്നുവെങ്കിലും നടപടികൾ അതീവ രഹസ്യമായാണ് പോലീസ് പൂർത്തിയാക്കിയത്. നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റിലേക്ക് നീങ്ങിയത്.

കാരവാനിലെ അതിക്രമം

നിലവിൽ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയിലെ നടിയാണ് പരാതിക്കാരി. ജനുവരിയിൽ കോട്ടയത്ത് നടന്ന ചിത്രീകരണത്തിനിടെ കാരവാനിൽ വെച്ച് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നാണ് നടി മൊഴി നൽകിയത്. ഭാരതീയ ന്യായ സംഹിതയിലെ (BNS) 75, 75(1) (ലൈംഗിക അതിക്രമം), 79 (അശ്ലീല ആംഗ്യങ്ങൾ കാണിക്കുക) തുടങ്ങിയ ഗൗരവമേറിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതിക്രമത്തിന് ശേഷം മാനസികമായി തകർന്ന നടി കൗൺസിലിംഗിന് വിധേയയായിരുന്നുവെന്നും അതിനുശേഷമാണ് പരാതി നൽകാൻ ധൈര്യം കാണിച്ചതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

director-ranjith-1775010907 jpg

മുൻ കേസുകളുടെ പശ്ചാത്തലം

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ 2024-ലാണ് രഞ്ജിത്തിനെതിരെ ആദ്യമായി പരാതികൾ ഉയരുന്നത്. 2009-ൽ നടന്ന സംഭവത്തിൽ ബംഗാളി നടി നൽകിയ പരാതിയും 2012-ൽ ബെംഗളൂരുവിൽ വെച്ച് നടന്ന സംഭവത്തിൽ യുവാവ് നൽകിയ പരാതിയും കാലതാമസം ചൂണ്ടിക്കാട്ടി കോടതി റദ്ദാക്കിയിരുന്നു. എന്നാൽ പുതിയ പരാതി ഈ വർഷം ജനുവരിയിൽ നടന്ന സംഭവമായതിനാൽ പോലീസിന് ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

അറസ്റ്റിനിടെ ആരോഗ്യപ്രശ്നങ്ങൾ

അറസ്റ്റ് നടപടികൾക്കിടെ രഞ്ജിത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദ്ദത്തിലും ഇസിജിയിലും (ECG) വ്യതിയാനം കണ്ടെത്തിയതിനെ തുടർന്ന് നിലവിൽ അദ്ദേഹം വിദഗ്ദ്ധ ചികിത്സയിലാണ്. ആശുപത്രിയിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യനില മെച്ചപ്പെട്ടാലുടൻ തുടർന്നുള്ള നിയമനടപടികളുമായി പോലീസ് മുന്നോട്ട് പോകും. പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) മേൽനോട്ടത്തിലായിരിക്കും തുടരന്വേഷണം നടക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+