Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരം നഗരസഭയിൽ കൂട്ടത്തല്ല്! എൽഡിഎഫ് ഉപരോധത്തിനിടെ മേയർക്കും കൗൺസിലർമാർക്കും പരിക്ക്

ബിജെപി കൗൺസിലർമാർ സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് മേയർ വി.വി. രാജേഷിന്റെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫ് കൗൺസിലർമാർ നടത്തിയ ഓഫീസ് ഉപരോധം സംഘർഷത്തിലും അടിപിടിയിലും കലാശിച്ചു. നഗരസഭാ പരിസരത്തെ പൂർണ്ണമായും യുദ്ധക്കളമാക്കിയ പ്രതിഷേധത്തിൽ മേയർക്കും മുതിർന്ന നേതാക്കൾക്കും കൗൺസിലർമാർക്കും പരിക്കേൽക്കുകയും ചെയ്തു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ കോർപ്പറേഷനിൽ നിലനിൽക്കുന്ന കടുത്ത രാഷ്ട്രീയ അനിശ്ചിതത്വങ്ങളാണ് ഒടുവിൽ പരസ്യമായ കൈയാങ്കളിയിലേക്ക് നീങ്ങിയത്.

ഉന്തിലും തള്ളിലും പെട്ട് മേയർ നിലത്തുവീണു

മേയർ നഗരസഭയിലേക്ക് എത്തുന്നതും കാത്ത് ഓഫീസ് കവാടങ്ങൾ ഉപരോധിച്ച് എൽ.ഡി.എഫ് കൗൺസിലർമാർ നിലയുറപ്പിച്ചിരുന്നു. എന്നാൽ, പ്രതിഷേധം വകവെക്കാതെ മേയർ ഓഫീസിനുള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതോടെയാണ് സ്ഥിതിഗതികൾ കൈവിട്ടുപോയത്. സമരക്കാരും ബി.ജെ.പി കൗൺസിലർമാരും തമ്മിലുണ്ടായ ഉന്തിലും തള്ളിലും പെട്ട് മേയറും മുതിർന്ന ഇടതുപക്ഷ നേതാവ് വഞ്ചിയൂർ ബാബുവും നിലത്തുവീണു. ഇതോടെ നഗരസഭയ്ക്കുള്ളിലും പുറത്തും വലിയ രീതിയിലുള്ള അടിയും ബഹളവും അരങ്ങേറുകയായിരുന്നു.

thiruvananthapuram-corporation-1782376052 jpg

മേയറുടെ ചേംബറിന് മുന്നിൽ വെച്ച് സി.പി.എം, ബി.ജെ.പി കൗൺസിലർമാർ പരസ്പരം നേരിട്ട് ഏറ്റുമുട്ടുന്ന കാഴ്ചയ്ക്കാണ് തലസ്ഥാന നഗരി സാക്ഷ്യം വഹിച്ചത്. കനത്ത ഉപരോധം കാരണം മേയറെ ഓഫീസിനുള്ളിലേക്ക് കയറ്റാൻ സമരക്കാർ തയ്യാറായിരുന്നില്ല. ഇതോടെ കൗൺസിലർമാരും പ്രവർത്തകരും തമ്മിൽ വലിയ അടിപിടിയുണ്ടാവുകയും, സംഘർഷം തടയാൻ എത്തിയ പോലീസുകാർക്ക് നേരെ മർദ്ദനമുണ്ടാകുകയും ചെയ്തു.

കൗൺസിലർമാർക്ക് പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി

നഗരസഭയുടെ അകത്തളങ്ങളിൽ നടന്ന കനത്ത കൈയാങ്കളിയിൽ രണ്ട് വനിതാ കൗൺസിലർമാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സി.പി.എം കൗൺസിലർ കാട്ടായിക്കോണം സിന്ധു ശശി, ബി.ജെ.പി കൗൺസിലർ ദീപ പേരൂർക്കട എന്നിവർക്കാണ് പരിക്കേറ്റത്. നഗരസഭയ്ക്കകത്ത് കൗൺസിലർമാർക്ക് പരിക്കേറ്റ വിവരം പുറത്തറിഞ്ഞതോടെ കോർപ്പറേഷൻ ഓഫീസിന് പുറത്ത് കാത്തുനിന്ന പ്രവർത്തകർ കൂടുതൽ അക്രമാസക്തരായി.

പരിക്കേറ്റ മേയറെയും മറ്റ് കൗൺസിലർമാരെയും ഉടൻ തന്നെ പോലീസിന്റെയും പ്രവർത്തകരുടെയും സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റി. കനത്ത സംഘർഷത്തിനിടയിലൂടെ മേയർ പുറത്തുവന്ന് ഔദ്യോഗിക വാഹനത്തിൽ കയറാൻ ശ്രമിച്ച സമയത്ത് സി.പി.എം പ്രവർത്തകർ മേയർക്കെതിരെ കടുത്ത രീതിയിൽ കൂക്കിവിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. നിലവിൽ സംഘർഷാവസ്ഥ കണക്കിലെടുത്ത് നഗരസഭാ പരിസരത്ത് വൻ പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+