തിരുവനന്തപുരം മെട്രോ: തുടക്കം കഴക്കൂട്ടം; പട്ടവും പാളയവും സെക്രട്ടറിയേറ്റും പിന്നിട്ട് തമ്പാനൂരേക്ക്
കൊച്ചിക്ക് പുറമെ തിരുവനന്തപുരത്തും മെട്രോ സംവിധാനം സ്ഥാപിക്കണമെന്നുള്ളത് തലസ്ഥാന നിവാസികളുടെ ദീർഘകാലമായ ആവശ്യമാണ്. ഇപ്പോഴിതാ ഈ ആവശ്യത്തില്‍ സർക്കാറിന്റെ ശ്രദ്ധേയമായ ഇടപെടല്‍ ഉണ്ടായിരിക്കുകയാണ്. മെട്രോ റെയിൽ അലൈൻമെൻ്റ് ചർച്ച ചെയ്യാൻ പുതിയ സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വ്യക്തമാക്കി.
'ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നിലവിൽ വരുന്ന സമിതി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുകയും നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്യും. റവന്യൂ, ധനകാര്യം, തദ്ദേശ സ്വയംഭരണം, ട്രാൻസ്പോർട്ട് വകുപ്പ് സെക്രട്ടറിമാർ അടങ്ങുന്നതായിരിക്കും ഈ സമിതി. അത്യാധുനിക പൊതുഗതാഗത സൗകര്യങ്ങളുള്ള ഒരു നാടായി നമ്മുടെ തലസ്ഥാന നഗരത്തെ മാറ്റിത്തീർക്കേണ്ടതുണ്ട്. ആ മനോഹര ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണിത്.' എന്നും അദ്ദേഹം പറഞ്ഞു.

മെട്രോ പദ്ധതി ചർച്ച ചെയ്യുന്നതിനായി വിളിച്ച് ചേർത്ത ഓണ്‍ലൈന്‍ യോഗത്തില്‍ സ്ഥലം എംപി ശശി തരൂർ ഉള്‍പ്പെടേയുള്ളവരും പങ്കെടുത്തിരുന്നു. ഞാൻ തിരുവനന്തപുരം എംപിയായ കാലം മുതൽ ആവശ്യപ്പെട്ടിരുന്ന ഒരു പദ്ധതിയായിരുന്നു മെട്രോ എന്നായിരുന്നു എം പിയുടെ പ്രതികരണം. മെട്രോയെക്കുറിച്ചുള്ള നമ്മുടെ ദർശനം, ഇന്നത്തെ ആവശ്യങ്ങൾ നിറവേറ്റുകയും നിർമ്മാണ സമയത്തെ തടസ്സങ്ങൾ കുറയ്ക്കുകയും ചെയ്യുമ്പോൾ തന്നെ വരും തലമുറകളുടെ ആവശ്യങ്ങൾ മുൻകൂട്ടി കാണുക എന്നതായിരിക്കണം. ശരിയായ സമീപനത്തിലൂടെ, തിരുവനന്തപുരത്തെ 21-ാം നൂറ്റാണ്ടിന് അനുയോജ്യമായ ഒരു തലസ്ഥാന നഗരമാക്കി മാറ്റാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് പുതിയ മെട്രോ സ്ഥാപിക്കുന്നതിനായി അനുമതി തേടിക്കൊണ്ട് കഴിഞ്ഞ വർഷം തന്നെ മുഖ്യമന്ത്രി കേന്ദ്രത്തിന് കത്ത് അയച്ചിരുന്നു. 42.1 കിലോമീറ്ററിൽ ലൈറ്റ് റെയിൽ സിസ്റ്റം ആയാണ് നിർദിഷ്ട പദ്ധതി വിഭാവനം ചെയ്യുന്നത്. ആകെ 37 സ്റ്റേഷനുകളാണ് പദ്ധതിയില്‍ ഉണ്ടാകുക. ടെക്നോസിറ്റി, കഴക്കൂട്ടം, കരമന എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന രണ്ട് പ്രധാന ലൈനുകള്‍ അടങ്ങുന്ന രീതിയില്‍ മെട്രോ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.
ടെക്നോപാർക്ക് മുതല്‍ പുത്തരിക്കണ്ടം മൈതാനം വരെയായിരിക്കും മെട്രോ നിർമ്മാണം എന്ന രീതിയിലുള്ള സൂചനകളും പുറത്ത് വരുന്നുണ്ട്. ഇന്നലത്തെ യോഗത്തിന് ശേഷം ശശി തരൂർ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രത്തിൽ കഴക്കൂട്ടം ജങ്ഷൻ മുതൽ തമ്പാനൂർ വരെയുള്ള റൂട്ടാണ് നൽകിയിരിക്കുന്നത്. അതായത് കഴക്കൂട്ടത്ത് നിന്ന് ആരംഭിക്കുന്ന സർവ്വീസ് കാര്യവട്ടം - ശ്രീകാര്യം - ഉള്ളൂർ - മെഡിക്കൽ കോളേജ് - പട്ടം - പ്ലാമൂട് - പാളയം - സെക്രട്ടറിയറ്റ് വഴി തമ്പാനൂരിലേക്ക് എത്തും. എന്നാല്‍ തമ്പാനൂരും പിന്നിട്ട് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ വഴി പുത്തരിക്കണ്ടം മൈതാനം വരെ എത്തുന്ന തരത്തിലാണ് സർക്കാർ പദ്ധതി.
നഗരത്തിലെ വളരെ തിരക്കേറിയ റൂട്ട് ആയതിനാല്‍ തന്നെ യാത്രക്കാരുടെ എണ്ണവും വലിയ തോതിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉള്ളൂർ മുതൽ കരമന വരെ 10 കിലോമീറ്റർ സമ്പൂർണ ഭൂഗർഭ പാതയായിരിക്കും. നിലവിലെ പദ്ധതി പ്രകാരം മെട്രോയുടെ ഒന്നാം ഘട്ടം കിള്ളിപ്പാലത്ത് അവസാനിക്കും. ഇവിടം മുതല്‍ നെയ്യാറ്റിന്‍കര വരെ രണ്ടാംഘട്ടമായാണ് നിർദേശിച്ചിരിക്കുന്നത്. അതേസമയം തന്നെ ഈ റൂട്ടിന് പകരം പാളയത്തുനിന്നു കുടപ്പനക്കുന്ന് വരെയുള്ള റൂട്ടും രണ്ടാം ഘട്ടത്തിനായി പരിഗണിക്കുന്നുണ്ട്.
രണ്ടാമത് മെട്രോ പദ്ധതി തിരുവനന്തപുരത്ത് ആരംഭിക്കുന്നിനുള്ള പ്രവർത്തനങ്ങൾ ഈ വർഷം ഉണ്ടാകുമെന്ന ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലും വ്യക്തമാക്കിയിരുന്നു. കൊച്ചി മെട്രോ റെയിലിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതലയെന്നും അദ്ദേഹം പറഞ്ഞു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications