എണ്ണതേച്ച് കള്ളന്; പോലീസുകാരെ അടിച്ച് നിലംപരിശാക്കി!! ഹെല്‍മെറ്റ് കൊണ്ടുള്ള അടിയിൽ എഎസ്ഐ വീണു
നഗ്നമോഷ്ടാവിനെ പിടിക്കാന്‍ നാട്ടുകാരും പോലീസിനൊപ്പം ചേര്‍ന്നിരിക്കുകയാണിപ്പോള്‍.
തിരുവനന്തപുരം: പോലീസ് ഓഫീസറെ മര്‍ദ്ദിച്ച ശേഷം കടന്നുകളഞ്ഞ മോഷ്ടാവിനെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. നഗ്നനായി പാറശ്ശാല മേഖലയില്‍ മോഷണം നടത്തുന്ന വ്യക്തി തന്നെയാണ് ഇതെന്ന് പോലീസ് സംശയിക്കുന്നു. മോഷണം നടന്ന സ്ഥലത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ കണ്ട വ്യക്തി തന്നെയാണ് ഒടുവില്‍ പോലീസിനെ മര്‍ദ്ദിച്ച് രക്ഷപ്പെട്ടതെന്ന ഉറച്ച വിശ്വാസത്തിലാണ് അന്വേഷണ സംഘം. സാധാരണ മോഷ്ടാക്കള്‍ സ്വീകരിക്കുന്ന രീതിയല്ല പാറശ്ശാലയിലെ മോഷ്ടാവിന്റെത്. ഇതാണ് ഇയാളെ പിടിക്കാന്‍ ഇതുവരെ സാധിക്കാതെ വന്നത്. നാട്ടുകാര്‍ ഒരുമിച്ച് ഉറക്കമിളച്ചിരിക്കുകയാണിപ്പോള്...

പാറശ്ശാലയിലെ മോഷണങ്ങള്‍
പാറശ്ശാലയില്‍ മോഷണങ്ങള്‍ അടുത്തിടെയായി അധികരിച്ചിട്ടുണ്ട്. തുടര്‍ന്നാണ് മേഖലയില്‍ പോലീസ് പട്രോളിങ് ശക്തമാക്കിയത്. പക്ഷേ, കള്ളനെ പിടിക്കാന്‍ പോലീസിന് സാധിച്ചില്ല.

കഴിഞ്ഞദിവസം പുലര്‍ച്ചെ
അതിനിടെയാണ് കഴിഞ്ഞദിവസം പുലര്‍ച്ചെ പെട്രോള്‍ പമ്പിന് സമീപം ഒരാളെ സംശയകരമായ രീതിയില്‍ കണ്ടത്. ബക്കറ്റില്‍ ശേഖരിച്ച പെട്രോള്‍ ബൈക്കില്‍ നിറയ്ക്കുകയായിരുന്നു ഇയാള്‍. സംശയം തോന്നിയ പോലീസ് കാര്യങ്ങള്‍ തിരക്കി.

തലയ്ക്കടിച്ചു വീഴ്ത്തി
എഎസ്ഐയെ ഹെല്‍മെറ്റ് കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷമാണ് അക്രമി രക്ഷപ്പെട്ടത്. ഹെല്‍മെറ്റ് മാറ്റിയപ്പോള്‍ പോലീസ് ഇയാളുടെ മുഖം വ്യക്തമായി കണ്ടിരുന്നു. തുടര്‍ന്ന് നേരത്തെ ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ വച്ചു പരിശോധിച്ചു.

നഗ്നനായെത്തുന്ന കള്ളന്
അടുത്തിടെ മോഷണ റിപ്പോര്‍ട്ടുകള്‍ മേഖലയില്‍ കൂടിയിട്ടുണ്ട്. മോഷ്ടാവിന്റേതെന്ന് കരുതുന്ന വ്യക്തിയുടെ ദൃശ്യങ്ങള്‍ നെടിയാംകോട് ഭാഗത്തെ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. നഗ്നനായിട്ടാണ് കള്ളനെത്തുന്നതെന്ന് പോലീസ് പറയുന്നു.

മോഷ്ടിച്ച ബൈക്കില്‍ മോഷ്ടച്ച പെട്രോള്‍
അക്രമി പെട്രോള്‍ ഒഴിച്ചിരുന്ന ബൈക്ക് കളിയിക്കാവിളയില്‍ നിന്ന് മോഷണം പോയതാണെന്ന് വ്യക്തമായിട്ടുണ്ട്. മോഷ്ടിച്ച ബൈക്കില്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് മോഷ്ടിച്ച പെട്രോള്‍ ഒഴിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

പോലീസുകാരെ ആക്രമിച്ചു
കാരോട് വെണ്‍കുളം ഭാഗത്ത് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് മോഷണശ്രമമുണ്ടായി. വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ടാവ് രക്ഷപ്പെട്ടു. പോലീസ് എത്തി തിരച്ചില്‍ വ്യാപകമാക്കി. അന്ന് മോഷ്ടാവിനെ പോലീസ് കണ്ടിരുന്നു. പൊഴിയൂര്‍ സ്റ്റേഷനിലെ പോലീസുകാരെ ആക്രമിച്ചാണ് അന്ന് ഇയാള്‍ രക്ഷപ്പെട്ടത്.

ശരീരത്തില്‍ എണ്ണതേച്ച്
ധനുവച്ചപുരം, മേക്കൊല്ല, നെടിയാംകോട് എന്നീ മേഖലകളില്‍ മോഷണം നടത്തിയതും ഇയാള്‍ തന്നെയാണെന്ന് പോലീസ് പറയുന്നു. ഇവിടെയാണ് നഗ്നനായി ഇയാള്‍ പ്രത്യക്ഷപ്പെട്ടത്. പിടിച്ചാല്‍ രക്ഷപ്പെടാന്‍ വേണ്ടി ശരീരത്തില്‍ എണ്ണതേച്ചാണ് ഇയാള്‍ വരിക.

15ഓളം വീടുകള്‍
ഒരാഴ്ചക്കിടെ മേഖലയിലെ 15ഓളം വീടുകൡലാണ് മോഷണശ്രമം നടന്നിട്ടുള്ളത്. വീട്ടുകാര്‍ അറിഞ്ഞാല്‍ ഉടന്‍ രക്ഷപ്പെടും. എന്നാല്‍ ഓടിക്കൂടിയ ആളുകള്‍ പിരിഞ്ഞുപോയാല്‍ ഇതേ സ്ഥലത്ത് തന്നെ വീണ്ടും മോഷണത്തിന് എത്തുന്നതാണ് ഇയാളുടെ രീതി.

മൊബൈല്‍ വെളിച്ചത്തില്‍
ഒരേ സ്ഥലത്ത് തന്നെയാണ് പതിവായി മോഷണത്തിന് എത്തുന്നത്. ഇങ്ങനെ ചെയ്യാന്‍ മോഷ്ടാവിനെ പ്രേരിപ്പിക്കുന്നത് എന്താണ് എന്ന് വ്യക്തമല്ല. മൊബൈല്‍ വെളിച്ചത്തിലാണ് മോഷ്ടാവ് എത്തുന്നത്.

മതില്‍ചാടി വന്നത് പോലീസിന്റെ മുമ്പില്‍
നെടിയാംകോട് മോഷണത്തിനെത്തിയ ഇയാള്‍ മതില്‍ച്ചാടി വന്നത് പോലീസിന്റെ മുന്നിലേക്കാണ്. അന്ന് അടിവസ്ത്രം മാത്രമാണ് യുവാവ് ധരിച്ചിരുന്നത്. പോലീസുകാരുടെ കണ്ണില്‍ മണ്ണ് വാരിയിട്ടാണ് അന്ന് രക്ഷപ്പെട്ടത്.

നാട്ടുകാരുടെ യോഗം
നഗ്നമോഷ്ടാവിനെ പിടിക്കാന്‍ നാട്ടുകാരും പോലീസിനൊപ്പം ചേര്‍ന്നിരിക്കുകയാണിപ്പോള്‍. രാത്രിയില്‍ സംയുക്ത പട്രോളിങ് നടക്കുന്നുണ്ട്. പക്ഷേ, മോഷണത്തിനും കുറവില്ല. പോലീസ് മുന്‍കൈയ്യെടുത്ത് നാട്ടുകാരുടെ ഒരു യോഗം അടുത്തിടെ വിളിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വീടുകളില്‍ കയറുന്നത് അവസാനിപ്പിച്ച് പ്രതി പെട്രോള്‍ മോഷണത്തില്‍ കേന്ദ്രീകരിച്ചോ എന്നാണ് പോലീസിന് സംശയം.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications