പ്രത്യേക നിയമസഭ സമ്മേളനം എന്തിന്? എല്ലാം പിണറായി സർക്കാരിന്റെ കുബുദ്ധി, സ്വാഗതം ചെയ്ത് യുഡിഎഫ്!
തിരുവനന്തപുരം: സോളാർ കമ്മീഷൻ റിപ്പോർട്ട് അവതരിപ്പിക്കാൻ പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാനുള്ള നീക്കം സർക്കാരിന്റെ കുബുദ്ധിയാണെന്ന് കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുന്നതിനായി നവംബര്‍ ഒന്‍പതിന് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതിന് പിന്നാലെയാണ് തിരുവഞ്ചൂരിന്റെ പ്രതികരണം.
പെൺകുട്ടിയെ 'മര്യാദ' പഠിപ്പിച്ച് കൊന്നു; ക്രൂരത കാട്ടിയത് സഹോദര പുത്രിയോട്, ഭീകരം!
ബിജെപിയുടെ കൈക്കൂലി കഥ തീരുന്നില്ല; ആലപ്പുഴ അരൂരിൽ വീട്ട് ഉടമയോട് ആവശ്യപ്പെട്ടത് ഒരു ലക്ഷം!
സോളാര്‍ റിപ്പോര്‍ട്ടിനെച്ചൊല്ലി വിവാദം ശക്തമാവുന്നതിനിടെയാണ്, പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ പ്രതിപക്ഷം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ആരോപണ വിധേയനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിവരാവകാശ നിയമപ്രകാരവും റിപ്പോര്‍ട്ടിനായി അപേക്ഷ നല്‍കിയിരുന്നു.
ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ
സോളാര്‍ കേസില്‍ അന്വേഷണം പ്രഖ്യാപിച്ച് പുറത്തുവിട്ട ഏതാനും കാര്യങ്ങള്‍ക്കപ്പുറം ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലുണ്ടെന്നാണ് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയത്.
പൊതു രേഖയാകും
പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്ത് സഭയുടെ മേശപ്പുറത്തു വയ്ക്കുന്നതോടെ സോളാര്‍ റിപ്പോര്‍ട്ട് പൊതുരേഖയായി മാറും.
സ്വാഭാവിക നീതി
ആരോപണ വിധേയര്‍ക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പു നല്‍കുന്നത് സ്വാഭാവിക നീതിയാണെന്നു ചൂണ്ടിക്കാട്ടി നിയമ വിദഗ്ധരില്‍നിന്ന് അഭിപ്രായങ്ങള്‍ ഉയർന്നിരുന്നു. എന്നാല്‍ നിയമ പ്രകാരം നിയമസഭയില്‍ മാത്രമേ റിപ്പോര്‍ട്ട് വയ്ക്കാനാവൂ എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഈ സാഹചര്യത്തിലാണ് പ്രത്യേക നിയമസഭാ യോഗം വിളിക്കാന്‍ പ്രതിപക്ഷത്തെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടത്.
ചർച്ച നടക്കും
അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടും നടപടി റിപ്പോര്‍ട്ടും ചേര്‍ത്താണ് കമ്മിഷന്‍ ഒഫ് എന്‍ക്വയറീസ് ആക്ട് പ്രകാരം നിയമസഭയില്‍ വയ്‌ക്കേണ്ടത്. തുടര്‍ന്ന് ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കും.