മമ്മൂട്ടിയുടെ ജീവിതം സിലബസില്‍ ഉള്‍പ്പെടുത്തി ഈ കോളജ്; ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെ അംഗീകാരം
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ മമ്മൂട്ടിയുടെ അഭിനയ ജീവിതം ഇനി വിദ്യാര്‍ത്ഥികള്‍ പഠിക്കും. രണ്ടാം വര്‍ഷ ബിഎ ചരിത്രത്തിനൊപ്പമുള്ള മേജര്‍ ഇലക്ടീവായ മലയാള സിനിമയുടെ ചരിത്രത്തിലാണ് മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ സംഭാവനകള്‍ ഇടംപിടിക്കുന്നത്. കോളജിന്റെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഇതിന് അംഗീകാരം നല്കി. മൂന്നു ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി ദേശീയ, രാജ്യാന്തര, സംസ്ഥാന അംഗീകാരങ്ങള്‍ നേടിയ മമ്മൂട്ടി, മലയാള സിനിമയ്ക്ക് നല്കിയ അതുല്യമായ സംഭാവനകള്‍ പാഠ്യ പദ്ധതിയുടെ ഭാഗമാകും.
അതിനൊപ്പം എറണാകുളം മഹാരാജാസിലെ പ്രഗല്ഭയായ പൂര്‍വ വിദ്യാര്‍ത്ഥിയും ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണ സഭയിലെ വനിതാ അംഗവുമായ ദാക്ഷായണി വേലായുധന്റെ ജീവിതവും ചരിത്ര പഠനത്തില്‍ ഉള്‍പ്പെടുത്തും. ബിഎ ഓണേഴ്സ് ഒന്നാം വര്‍ഷ ചരിത്ര വിദ്യാര്‍ത്ഥികളുടെ സിലബസില്‍ ആണ് ദാക്ഷായണി വേലായുധന്റെ ജീവിതം ഇടം പിടിച്ചത്.

പുലയ സമുദായത്തെ പ്രതിനിധീകരിക്കുന്ന ദാക്ഷായണി പട്ടികജാതിക്കാരില്‍ നിന്നുള്ള ആദ്യ ബിരുദധാരിണിയാണ്. സ്കൂള്‍ ഫൈനല്‍ പരീക്ഷ ജയിച്ച ആദ്യത്തെ ദലിത് വനിതയും ആണ്. ഈ അധ്യയന വര്‍ഷം മുതലാണ് ഒന്നാം വര്‍ഷ ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠ്യ പദ്ധതിയില്‍ ദാക്ഷായണിയുടെ ജീവിതം ഉള്‍പ്പെടുത്തുന്നത്. കൊച്ചിയുടെ പ്രാദേശിക ചരിത്രത്തിലാണ് ദാക്ഷായണി വേലായുധന്റെ ജീവിതം ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഇവരെ കൂടാതെ വനിതകളുടെ ഉന്നമനത്തിനുമായി വിദ്യാഭ്യാസത്തിനും പ്രയത്നിച്ച തപസ്വിനിയമ്മ, മഹാരാജാസ് കോളജിലെ ആദ്യ പിന്നോക്കക്കാരനായ പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ പി എസ് വേലായുധന് എന്നിവരെയും സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2025-26 അക്കാദമിക് വര്‍ഷത്തിലെ ബിരുദ വിദ്യാര്‍ഥികളുടെ പുതിയ സിലബസില്‍ വൈകാതെ പുതിയ ഉള്‍പ്പെടുത്തലുകള്‍ ഉണ്ടാകും.
ഒന്നര നൂറ്റാണ്ട് പാരമ്പര്യമുള്ള മഹാരാജാസ് കോളജുമായി മമ്മൂട്ടി അടുത്ത ബന്ധമാണ് പുലര്‍ത്തുന്നത് കോളജിന്റെ പൂര്‍വ വിദ്യാര്‍ത്ഥി സംഗമങ്ങളില്‍ ഉള്‍പ്പെടെ മമ്മൂട്ടി പങ്കെടുക്കാറുണ്ട്. പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ രക്ഷാധികാരിയും ആയിരുന്നു അദ്ദേഹം. മമ്മൂട്ടിയുടെ ചില സിനിമകളും മഹാരാജാസ് കോളേജില്‍ ചിത്രീകരിച്ചിട്ടുണ്ട്. മഹാരാജാസ് കോളജില്‍ പഠിച്ചില്ലായിരുന്നുവെങ്കില്‍ താന്‍ സിനിമയില്‍ വരില്ലായിരുന്നുവെന്ന് മമ്മൂട്ടി ഒരിക്കല്‍ ഒരു പരിപാടിയില്‍ പറഞ്ഞിട്ടുണ്ട്.
അര നൂറ്റാണ്ടിലേറെ പഴക്കമുള്ള മമ്മൂട്ടിയുടെ മഹാരാജാസ് കോളജിലെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. തന്റെ കോളേജ് കാലഘട്ടം ഏറെ അഭിമാനത്തോടെയാണ് മമ്മൂട്ടി പല പൊതുവേദികളിലും പങ്കുവയ്ക്കുന്നത്.മഹാരാജാസ് കോളജില്‍ നാടകത്തിലും കഥാപ്രസംഗത്തിനും ഒക്കെ സജീവമായിരുന്നു മമ്മൂട്ടി.
അന്നത്തെ അനുഭവങ്ങള്‍ സിനിമാഭിനയത്തിലും സഹായിച്ചിട്ടുണ്ടെന്ന് മമ്മൂട്ടി പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. പൂര്‍വ വിദ്യാര്‍ത്ഥിക്കുള്ള ആദരവെന്ന നിലയിലാണ് മമ്മൂട്ടിയുടെ ഭാഗം സിലബസില്‍ ഉള്‍പ്പെടുത്തിയത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications