സ്വർണ വില അടുത്തെങ്ങും കുറയില്ല; വേണമെങ്കില്‍ ഇപ്പോള്‍ വാങ്ങിച്ചോ, കാരണം നിരത്തി വിദഗ്ധർ
സ്വർണ വിലയില്‍ സമീപകാലത്ത് വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. സാധാരണക്കാരെ ഇത് ആശങ്കയിലാക്കുമെങ്കിലും നിക്ഷേപകർ കൂടുതലായി സ്വർണത്തില്‍ നിക്ഷേപിക്കുകയാണ്
ദില്ലി: രാജ്യത്ത് സ്വർണ വിലയില്‍ വലിയ വർധനവാണ് കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഉണ്ടായിരിക്കുന്നത്. സർവ്വകാല റെക്കോർഡായ 42160 രൂപയിലാണ് ഇപ്പോള്‍ വില്‍പ്പന തുടരുന്നത്. 42000 രൂപയായിരുന്നു ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന് വില. ആഗോളതലത്തില്‍ പ്രതിസന്ധി നേരിട്ട 2020 ഓഗസ്റ്റ് ഏഴിനായിരുന്നു വില ഈ രീതിയില്‍ ഉയർന്നത്.
പിന്നീട് ഘട്ടം ഘട്ടമായി വിലയില്‍ ഇടിവുണ്ടാവുകയും 2021 മാർച്ചില്‍ വില 32880 ല്‍ എത്തുകയും ചെയ്തു. എന്നാല്‍ അതിന് ശേഷം വീണ്ടും വില വർധിച്ച് 42000 എന്ന റെക്കോർഡ് ഭേദിക്കുകയായിരുന്നു.
ഇന്നത്തെ സ്വർണ വില
2022ലെ ആദ്യ 10 മാസങ്ങളിൽ വില 10 ഗ്രാമിന് 48,000 രൂപ മുതൽ 52,000 രൂപ വരെയാണ് വർധിച്ചത്. പണപ്പെരുപ്പവും പലിശനിരക്ക് വർദ്ധനയുടെ വേഗതയിലുണ്ടായ മാന്ദ്യവുമാണ് വില വർധനവിന് കാരണമായി വിലയിരുത്തപ്പെടുന്നത്. 2023-ൽ യുഎസ് ഫെഡറൽ ബാങ്ക് റിസർവ് നിരക്ക് കുറയ്ക്കാൻ പോലും തയ്യാറായേക്കുമന്ന് പലരും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, മാന്ദ്യകാലത്ത് ആളുകൾ സ്വർണത്തില്‍ കൂടുതല്‍ നിക്ഷേപിക്കുന്നതോ സ്വർണത്തിന് ഡിമാൻഡ് ഇനിയും ഉയരുമെന്ന് വിലയിരുത്തുന്നവരുമുണ്ട്.
മുറിവിട്ട് പുറത്തിറങ്ങില്ല :ക്ലീനിങ് സമയത്ത് കർട്ടന് പിറകില്‍ ഒളിക്കും: ബിഗ് ബോസ് രഹസ്യവുമായി ശാലിനി
വിപണിയില്‍ ഡിമാന്‍ഡ് ഉയരുന്നത്
വിപണിയില്‍ ഡിമാന്‍ഡ് ഉയരുന്നത് സ്വർണ വിലയില്‍ വീണ്ടും വർധനവുണ്ടാക്കിയേക്കും. ഇന്ത്യയിൽ, ഈ ആഗോള ഘടകങ്ങൾക്ക് പുറമേ, ഉയർന്ന ആഭ്യന്തര ഡിമാൻഡും ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയും വില വർധനവിന് കാരണമായി. വില കൂടിയെങ്കിലും സ്വർണ്ണത്തിന് ഇന്ത്യൻ വിപണിയിൽ ശക്തമായ ഡിമാൻഡുണ്ടെന്നാണ് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ കമ്മോഡിറ്റി റിസർച്ച് മേധാവി ഹരീഷ് വി നായർ വ്യക്തമാക്കുന്നത്.
ആതുര സേവനമല്ലാലോ ചെയ്യുന്നത്: കുട്ടി കറുത്ത വസ്ത്രം അണിഞ്ഞതിന് കാരണമുണ്ട്: തിരക്കഥാകൃത്ത്
കോവിഡ് കാലത്ത് ആളുകൾ അവരുടെ ആവശ്യം മാറ്റിവെച്ചിരുന്നെങ്കില്‍ കഴിഞ്ഞ ആറ് മാസമായി ഡിമാന്‍ഡ് കുത്തനെ വർധിച്ചു. കൂടാതെ, ഡോളറിനെതിരെ രൂപയുടെ മൂല്യം ദുർബലമായതിനാൽ, ഇത് ഇന്ത്യയിൽ സ്വർണ്ണത്തിന്റെ വില വർധിപ്പിക്കുകയും വില ഉയരുകയും ചെയ്യുന്നു. ആളുകൾ കൂടുതൽ നിരക്കുകൾ വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാലാണ് വില കൂടുന്നതിനനുസരിച്ച് ഡിമാൻഡ് കൂടുതൽ ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിക്ഷേപം സ്വർണത്തില്‍
കഴിഞ്ഞ 10 വർഷത്തിനിടെ ഏകദേശം 88% വർധിച്ച്, വർഷം തോറും മൂല്യത്തിൽ സുസ്ഥിരമായ മൂല്യവർധനവ് നൽകുന്ന ഒരു ലോഹമാണ് സ്വർണ്ണം. വരും വർഷങ്ങളിൽ വില ഉയരുമെന്ന് തന്നെയാണ് മനസ്സിലാക്കുന്നത്. കൂടാതെ, ഫിക്സഡ് ഡിപ്പോസിറ്റുകൾ പണപ്പെരുപ്പ റിട്ടേണിന് താഴെ വരുമാനം നേടുകയും ഇക്വിറ്റികൾ അസ്ഥിരമാവുകയും ചെയ്യുന്ന ഒരു സമയത്ത്, പല നിക്ഷേപകരും സ്വർണത്തെ പണപ്പെരുപ്പത്തിനെതിരായ ഒരു സംരക്ഷണ ഘടകമായി കാണുകയും ചെയ്യുന്നു.
Vastu Tips: യാത്രയുടെ ലക്ഷ്യം സഫലീകരിക്കണോ: എങ്കില്‍ വാസ്തു പറയുന്ന ഇക്കാര്യങ്ങള്‍ മറക്കരുത്
നിലവിലെ വിപണി വിലയനുസരിച്ച് 56,296 കോടി രൂപ വിലമതിക്കുന്ന 98.21 ടൺ ആർബിഐയുടെ സോവറിൻ ഗോൾഡ് ബോണ്ടുകൾ നിക്ഷേപകരുടെ കൈവശമുണ്ട്. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ ഡാറ്റ പ്രകാരം, മ്യൂച്വൽ ഫണ്ടുകളുടെ (ഡിസംബർ 2022 വരെ) ഗോൾഡ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിൽ (ഇടിഎഫ്) 21,455 കോടി രൂപയും നിക്ഷേപരകരുടെ കൈവശമുണ്ട്.
സാമ്പത്തിക സ്ഥിതി അനുസരിച്ച്
നിക്ഷേപകർ അവരുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത് തുടരണമെന്നും സ്വർണ്ണ ഇടിഎഫിനും സോവറിൻ ഗോൾഡ് ബോണ്ടുകൾക്കും വേണ്ടി ദീർഘകാലത്തേക്ക് പൈസ ചിലവഴിക്കണമെന്നും വിദഗ്ദ്ധർ നിരീക്ഷിക്കുന്നു. സാധാരണക്കാർക്ക് ചെറിയ തോതില്‍ സ്വർണ്ണം വാങ്ങി സൂക്ഷിച്ചാല്‍ പോലും ഒരു ആവശ്യം വരുമ്പോള്‍ ഉയർന്ന് വിലയ്ക്ക് വില്‍ക്കാമെന്ന് സാരം.
സ്വർണം ആഭരണമായി ഉപയോഗിക്കാനായി
സ്വർണം ആഭരണമായി ഉപയോഗിക്കാനായി വാങ്ങുന്നില്ലെങ്കിൽ, നിക്ഷേപം കടലാസ് രൂപത്തിലായിരിക്കണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു, കാരണം അത് വിലകുറഞ്ഞതും സംഭരണത്തിന്റെ അപകടസാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു. ഗോൾഡ് ഇടിഎഫുകൾ ഓപ്പൺ-എൻഡ് ഫണ്ടുകളാണെങ്കിലും, നിക്ഷേപകർക്ക് സ്വർണം കൈവശം വയ്ക്കാതെ നിക്ഷേപിക്കാൻ അനുവദിക്കുന്നതിനാൽ, പലരും ആർബിഐയുടെ ഗോൾഡ് ബോണ്ടുകൾ ഇഷ്ടപ്പെടുന്നു. ഇവയക്ക് 2.50% വാർഷിക പലിശയും ലഭിക്കും.
വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ട് അനുസരിച്ച്, സ്വർണ്ണത്തിന്റെ ഡിമാൻഡിന്റെ 50% വും ഇന്ത്യയില്‍ നിന്നാണ് ഉയരുന്നത്. വലിയ ജനസംഖ്യയുള്ള ഇന്ത്യയിൽ സ്വർണ്ണാഭരണങ്ങള്‍ ജീവിതത്തിലെ ഒരു അഭിവാജ്യ ഘടകമാണ്. അലങ്കാരമായും നിക്ഷേപമായും സ്വർണ്ണം വാങ്ങുന്നവരുണ്ട്. ദശാബ്ദങ്ങളായി, 2009-ൽ ചൈനയെ മറികടക്കുന്നതിന് മുമ്പ് ഇന്ത്യ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താവായിരുന്നു. 2021-ൽ ഇന്ത്യ 611 ടൺ സ്വർണ്ണാഭരണങ്ങൾ വാങ്ങിയപ്പോള്‍ ചൈന (673 ടൺ) സ്വർണ്ണമാണ് വാങ്ങിയത്.