Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലായിൽ ഉൾപ്പെടെ വെള്ളം കുടിച്ച് ജോസും കൂട്ടരും?.. സമുദായിക വോട്ടുകൾ തുണച്ചില്ല?എൽഡിഎഫിൽ ആശങ്ക

തിരുവനന്തപുരം; വോട്ടെണ്ണലിന് മൂന്ന് നാൾ മാത്രം ബാക്കി നിൽക്കെ പ്രതീക്ഷ ഉയർന്ന നിലയിലാണ് മുന്നണികൾ. സംസ്ഥാനത്ത് പിണറായി സർക്കാരിന് അധികാര തുടർച്ച ലഭിക്കില്ലെന്നും കുറഞ്ഞത് 85 പ്ലസ് സീറ്റുകൾക്ക് വിജയിക്കുമെന്നുമാണ് യുഡിഎഫ് അവകാശവാദം.

അതേസമയം കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തിൽ നേരിയ കുറവ് സംഭവിച്ചാലും തുടർഭരണമെന്ന് ഇടത് മുന്നണിയും പറയുന്നു. ഭരണതുടർച്ചയെന്ന് പ്രതീക്ഷ പുലർത്തുന്നുണ്ടെങ്കിലും സമുദായിക നിലപാടുകൾ ഇക്കുറി തിരിച്ചടിയാകുമോയെന്ന ആശങ്ക ഇടതുനേതൃത്വത്തിനുണ്ട്.

ഗുണം ചെയ്തില്ലെന്ന്

ഗുണം ചെയ്തില്ലെന്ന്

ഇക്കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിൽ മുസ്ലീം ,ക്രൈസ്തവ വോട്ടുകൾ യുഡിഎഫിലേക്കായിരുന്നു ഒഴുകിയത്. എന്നാൽ പൗരത്വ പ്രതിഷേധങ്ങൾ ഉൾപ്പെടെയുളള വിഷയങ്ങളും കേരള കോൺഗ്രസ് എമ്മിന്റെ സ്വാധീനവുമെല്ലാം ഇത്തവണ തങ്ങൾക്ക് അനുകൂലമാകുമെന്ന കണക്ക് കൂട്ടലിലായിരുന്നു ഇടതുമുന്നണി. പക്ഷേ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അത്തരമൊരു വേലിയേറ്റം ഉണ്ടായിട്ടില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

കോട്ടയത്ത് ഉൾപ്പെടെ

കോട്ടയത്ത് ഉൾപ്പെടെ

തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിന്റെ സാന്നിധ്യം ഉണ്ടാക്കിയ ഗുണം കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിൽ ഇടതുമുന്നണിക്ക് ഉണ്ടായിട്ടില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ ഉൾപ്പെടെ കേരള കോൺഗ്രസിന്റെ പിന്തുണയിൽ കൂറ്റൻ മുന്നേറ്റം നേടാൻ ഇടതുമുന്നണിക്ക് സാധിച്ചിരുന്നു. പ്രത്യേകിച്ച് കേരള കോൺഗ്രസിന്റെ തട്ടകമായിരുന്ന കോട്ടയം ജില്ലയിൽ ഉൾപ്പെടെ.

3 മണ്ഡലങ്ങൾ

3 മണ്ഡലങ്ങൾ

എന്നാൽ പിസി ജോർജിന്റെ പൂഞ്ഞാർ, പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി തുടങ്ങി കേരള കോൺഗ്രസിന്റെ കുത്തക മണ്ഡലങ്ങളിൽ എല്ലാം ജോസ് കെ മാണിയും കൂട്ടരും ഇത്തവണ വെള്ളം കുടിച്ചുവെന്നാണ് ഗ്രൗണ്ട് റിപ്പോർട്ടുകൾ. ജില്ലയിൽ വെറും 3 മണ്ഡലങ്ങളിൽ മാത്രമാണ് ഇടതുപക്ഷം വിജയം ഉറപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. വൈക്കം, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങൾ മാത്രമാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്.

എൽഡിഎഫിനൊപ്പം

എൽഡിഎഫിനൊപ്പം

മലബാറിൽ മുസ്ലീം വോട്ടുകൾ പെട്ടിയിൽ ആയിട്ടുണ്ടെന്ന് ഉറപ്പിക്കുകയാണ് യുഡിഎഫ്. എസ്ഡിപിഐ ചില മണ്ഡലങ്ങളിൽ എൽഡിഎഫിനൊപ്പമായിരുന്നുവെങ്കിലും അത് ഇടതുപക്ഷത്തിന് ഗുണം ചെയ്യില്ലെന്ന് നേതൃത്വം കരുതുന്നു.മാത്രമല്ല മധ്യകേരളത്തിലും തിരുവിതാംകൂറിലുമെല്ലാം മുസ്ലീം വോട്ടുകൾ യുഡിഎഫിന് അനുകൂലമായെന്നാണ് വിലയിരുത്തൽ.

 നേമത്തും കഴക്കൂട്ടത്തും

നേമത്തും കഴക്കൂട്ടത്തും

എന്നാൽ ബിജെപി കടുത്ത മത്സരം കാഴ്ചവെച്ച മണ്ഡലങ്ങളിൽ എൽഡിഎഫിലേക്ക് മുസ്ലീം വോട്ടുകൾ ഒഴുകിയെന്നും കണക്കാക്കുന്നുണ്ട്. പ്രത്യേകിച്ച് നേമം, കഴക്കൂട്ടം , ചാത്തന്നൂർ അമ്പലപ്പുഴ തുടങ്ങിയ മണ്ഡലങ്ങളിൽ.നേമത്തും കഴക്കൂട്ടത്തുമെല്ലാം ഇത്തവണ തങ്ങളുടെ വോട്ടുകൾ എൽഡിഎഫിനാണ് നൽകിയതെന്ന് നേരത്തേ എസ്ഡിപിഐ വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
    Election commission banned all kind of victory processions on may 2
    ആദിവാസി-ദളിത് വോട്ടുകൾ

    ആദിവാസി-ദളിത് വോട്ടുകൾ

    എൻഎസ്എസ് വോട്ടുകൾ ഇത്തവണ യുഡിഎഫിലേക്ക് ഒഴുകി. അതേസമയം ദളിത്-ആദിവാസി വോട്ടുകൾ എൽഡിഎഫിലേക്ക് ഒഴുകി. എന്നാൽ കെപിഎഎസ് അടക്കമുള്ള ദളിത് സംഘടനകളുടെ വോട്ടുകൾ പൂർണമായും എൽഡിഎഫിന് ലഭിച്ചതായി പറയാനാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+