തൊടുപുഴയിലെ ക്വട്ടേഷന്‍ കൊലപാതകം; കാപ്പ കേസ് പ്രതിയുടെ അറസ്റ്റില്‍ ചുരുളഴിഞ്ഞത് ക്രൂരമായ ആസൂത്രണം
തൊടുപുഴ: ഇടുക്കി തൊടുപുഴയിലെ ക്വട്ടേഷന്‍ കൊലപാതകത്തില്‍ ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ചുങ്കത്ത് നിന്നും കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കാറ്ററിങ് ഗോഡൗണിലെ മാന്‍ഹോളില്‍ കണ്ടെത്തിയ സംഭവത്തിലാണ് നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുന്നത്. കേസില്‍ നാല് പ്രതികളാണുള്ളത്. മുഖ്യപ്രതി ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി. ബിസിനസ് പങ്കാളിയായ ജോമോനും ബിജു ജോസഫും തമ്മില്‍ സാമ്പത്തിക തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
കൊലപാതകക്കേസിലെ പ്രതികളില്‍ കാപ്പ കേസ് പ്രതിയായ ആഷിഖും ഉള്‍പ്പെട്ടിട്ടുണ്ട്. പറവൂര്‍ വടക്കേക്കര സ്വദേശി ആഷിഖ് എറണാകുളത്ത് റിമാന്‍ഡിലാണ്. ആഷിക്കിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതാണ് ബിജുവിന്റെ കൊലയാളികളിലേക്ക് പൊലീസിനെ എത്തിച്ചത്.
നിരവധി അടിപിടി കേസുകളില്‍ പ്രതിയാണ് ആഷിഖ്. ഇയാള്‍ക്കെതിരെ കാപ്പ ചുമത്താന്‍ മുനമ്പം ഡിവൈഎസ്പി ഓഫീസില്‍നിന്ന് ലഭിച്ച നിര്‍ദേശം അനുസരിച്ച് വടക്കേക്കര പൊലീസ് ആഷിഖിനു വേണ്ടി അന്വേഷണം ആരംഭിച്ചു. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ തൊടുപുഴ ഭാഗത്തുണ്ടെന്ന് മനസിലായി. തുടര്‍ന്ന് വടക്കേക്കര പൊലീസ് തൊടുപുഴ പൊലീസിനെ വിവരമറിയിച്ചു. തൊടുപുഴ പൊലീസാണ് ആഷിഖിനെ പിടികൂടി വടക്കേക്കര പൊലീസിന് കൈമാറുന്നത്. എറണാകുളത്ത് എത്തിച്ച ആഷിഖിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ബിജുവിനെ കാണാനില്ലെന്ന പരാതി കുടുംബം നല്‍കുന്നത് ഈ സമയത്താണ്. ബിജുവുമായി തര്‍ക്കമുള്ളവരുടെ പേരുകള്‍ കുടുംബം നല്‍കിയതില്‍ മുന്‍ ബിസിനസ് പങ്കാളിയായ ജോമോന്റെ പേരും ഉണ്ടായിരുന്നു. എന്നാല്‍ ഈ സമയം, ബിജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം തുടങ്ങിയിരുന്നില്ല.
അതേസമയം, കാപ്പ കേസിലെ പ്രതി ആഷിഖ് എന്തിനാണ് ബിജുവിനെ കാണാതായ ദിവസങ്ങളില്‍ തൊടുപുഴയില്‍ വന്നതെന്ന സംശയം പൊലീസിനുണ്ടായി. പ്രതിയില്‍നിന്ന് പിടിച്ചെടുത്ത പണത്തിന്റെ ഉറവിടവും അന്വേഷിച്ചു. അപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ആഷിഖിനെ ചോദ്യം ചെയ്തപ്പോഴാണ് ജോമോന്റെ പങ്ക് വ്യക്തമായത്. ജോമോനെ ബന്ധപ്പെടാന്‍ പൊലീസ് ശ്രമിച്ചെങ്കിലും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. മൊബൈല്‍ ഫോണ്‍ കൊച്ചിയില്‍ വെച്ച് സ്വിച്ച് ഓണായതോടെ പൊലീസ് സംഘം അന്വേഷിച്ച് എത്തി. വാഹനത്തില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ജോമോനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ആഷിഖിനു പുറമെ എറണാകുളത്ത് താമസിക്കുന്ന കണ്ണൂര്‍ സ്വദേശി വിപിന്‍, എറണാകുളം സ്വദേശിയായ അസ്ലം എന്നിവരും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതായി പൊലീസ് കണ്ടെത്തി. ആറു ലക്ഷം രൂപയ്ക്കാണ് ജോമോന് ഇവര്‍ക്ക് ക്വട്ടേഷന്‍ നല്‍കിയത്. മുന്‍കൂറായി 12,000 രൂപ നല്കി. ഗൂഗിള്‍ പേ വഴിയാണ് തുക നല്‍കിയത്.
സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് ബിജുവും ജോമോനും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നുവെന്ന് എസ്പി പറഞ്ഞു. ബിജുവിനെ കൊലപ്പെടുത്താന്‍ കുറച്ചുനാളായി ആസൂത്രണം നടത്തിവരികയായിരുന്നു. ബിജുവിന്റെ നീക്കങ്ങള്‍ പ്രതികള്‍ നിരീക്ഷിച്ചിരുന്നു. മുന്‍പും ബിജുവിനെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെയാണ് ബിജുവിനെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് വാഹനത്തില്‍വെച്ച് മര്‍ദിച്ചു. മര്‍ദനമേറ്റ ബിജു വാഹനത്തില്‍വെച്ചു തന്നെ കൊല്ലപ്പെട്ടു. മൃതദേഹം കലയന്താനി ചെത്തിമറ്റത്തുള്ള ഗോഡൗണിലെ മാന്‍ഹോളില്‍ തള്ളുകയായിരുന്നു. ബിജുവിനെ കാണാതായതിനെ തുടര്‍ന്ന് ഭാര്യയുടെ പരാതിപ്രകാരം തൊടുപുഴ പൊലീസ് അന്വേഷണമാരംഭിക്കുകയായിരുന്നു. രണ്ടു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മാന്‍ഹോളില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്.
-
കണക്കുകൂട്ടലെല്ലാം തെറ്റിച്ച് സ്വര്‍ണം.. ഇന്ത്യയില്‍ വിലയില്‍ കുത്തനെ ഇടിവ് പതിവില്ലാത്തത്; കാരണമെന്ത്? -
സ്വര്‍ണം വീണ്ടും താഴോട്ട്; സ്വര്‍ണവില ഇന്നും കുറഞ്ഞു, രൂപയുടെ കരുത്ത് നേട്ടമായി, ഇന്നത്തെ പവന് വില -
ബെംഗളൂരുവില്‍ ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കണേ... പുതിയ നിയമവുമായി ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? -
ഇറാന്റെ ഈ നീക്കം അമേരിക്ക പ്രതീക്ഷിച്ചില്ല; തിരിച്ചടി 3 ലക്ഷ്യത്തോടെ, ഏകോപനം നഷ്ടമായി യുഎസ് സേന -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
സ്വര്‍ണവില ഇന്നും ഇടിഞ്ഞു വീണു; ഇതാണ് കാരണം, ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് ബുക്ക് ചെയ്യാം -
പൊങ്കാലയിട്ട ബിഗ് ബോസ് താരം റെനീഷ റഹിമാന്‍ സൈബർ ആക്രമണം; താരത്തിന്റെ മാസ് മറുപടി -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
വിജയ്-സംഗീത ദാമ്പത്യം കോടതിക്ക് പുറത്ത് തീര്‍ന്നേക്കും; വിജയ് ഓഫര്‍ ചെയ്ത തുക പുറത്ത് -
വ്യാപകമായി സ്വർണം വിറ്റഴിച്ച് നിക്ഷേപകർ, സ്വർണവിലയിലെ കുറവ് താൽക്കാലികം മാത്രം, ഇനി വൻ കുതിപ്പ് വരും












Click it and Unblock the Notifications