Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രിയുടെ ക്യാമ്പയിന്റെ ലക്ഷ്യം തൊഴിലുറപ്പ് പദ്ധതി; ചെറുത്തുനില്‍ക്കണമെന്ന് ഐസക്ക്

തിരുവനന്തപുരം : സര്‍ക്കാര്‍ സൗജന്യങ്ങള്‍ക്കെതിരായ പ്രധാനമന്ത്രിയുടെ ക്യാമ്പയിന്റെ ഒരു പ്രധാനപ്പെട്ട ഉന്നം തൊഴിലുറപ്പ് പദ്ധതിയാണെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. 2014-ല്‍ അധികാരത്തിലേറിയതിനെത്തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിക്കു വിരാമമിടാനുള്ള നീക്കങ്ങള്‍ക്കെതിരെ വലിയ ചെറുത്തുനില്‍പ്പാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപര്യാപ്തമാണെങ്കില്‍പ്പോലും വാര്‍ഷിക അടങ്കല്‍ വര്‍ദ്ധിച്ചുകൊണ്ടുമിരുന്നു. കോവിഡ് കാലത്ത് 75000 കോടി രൂപയില്‍ നിന്നും 1.11 ലക്ഷം കോടി രൂപയായി അടങ്കല്‍ ഉയര്‍ന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം 62000 കോടി രൂപയായി ചെലവ് താഴ്ന്നു. അങ്ങനെയിരിക്കെയാണ് സര്‍ക്കാര്‍ സൗജന്യങ്ങളെക്കുറിച്ചുള്ള വിവാദത്തിനു പ്രധാനമന്ത്രി തുടക്കംകുറിച്ചതെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.കഴിഞ്ഞ വര്‍ഷം 62000 കോടി രൂപയായി ചെലവ് താഴ്ന്നു. അങ്ങനെയിരിക്കെയാണ് സര്‍ക്കാര്‍ സൗജന്യങ്ങളെക്കുറിച്ചുള്ള വിവാദത്തിനു പ്രധാനമന്ത്രി തുടക്കംകുറിച്ചത്.

thomas

ബി ജെ പി നേതാക്കളില്‍ ഒരാള്‍ സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജിയും കൊടുത്തു. അതില്‍ അദ്ദേഹം അനാവശ്യ സൗജന്യത്തിന് ദൃഷ്ടാന്തമായി ചൂണ്ടിക്കാണിച്ചത് തൊഴിലുറപ്പാണെന്നും തോമസ് ഐസക്ക് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് തോമസ് ഐസക്കിന്റെ വിമര്‍ശനം . അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...

സര്‍ക്കാര്‍ സൗജന്യങ്ങള്‍ക്കെതിരായ പ്രധാനമന്ത്രിയുടെ ക്യാമ്പയിന്റെ ഒരു പ്രധാനപ്പെട്ട ഉന്നം തൊഴിലുറപ്പ് പദ്ധതിയാണ്. 2014 - ല്‍ അധികാരത്തിലേറിയതിനെത്തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിക്കു വിരാമമിടാനുള്ള നീക്കങ്ങള്‍ക്കെതിരെ വലിയ ചെറുത്തുനില്‍പ്പാണ് ഉണ്ടായത്. തുടര്‍ന്ന് മോദി തൊഴിലുറപ്പ് പദ്ധതി തുടരുമെന്നു പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു. കാരണം ''കോണ്‍ഗ്രസ് സര്‍ക്കാരിന്റെ മഠയത്തരത്തിന്റെ സ്മാരകമായി അത് നിലനില്‍ക്കട്ടെ'.

അപര്യാപ്തമാണെങ്കില്‍പ്പോലും വാര്‍ഷിക അടങ്കല്‍ വര്‍ദ്ധിച്ചുകൊണ്ടുമിരുന്നു. കോവിഡ് കാലത്ത് 75000 കോടി രൂപയില്‍ നിന്നും 1.11 ലക്ഷം കോടി രൂപയായി അടങ്കല്‍ ഉയര്‍ന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം 62000 കോടി രൂപയായി ചെലവ് താഴ്ന്നു. അങ്ങനെയിരിക്കെയാണ് സര്‍ക്കാര്‍ സൗജന്യങ്ങളെക്കുറിച്ചുള്ള വിവാദത്തിനു പ്രധാനമന്ത്രി തുടക്കംകുറിച്ചത്.

ബി ജെ പി നേതാക്കളില്‍ ഒരാള്‍ സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജിയും കൊടുത്തു. അതില്‍ അദ്ദേഹം അനാവശ്യ സൗജന്യത്തിന് ദൃഷ്ടാന്തമായി ചൂണ്ടിക്കാണിച്ചത് തൊഴിലുറപ്പാണ്. തൊഴിലുറപ്പ് സംരക്ഷിക്കുന്നതിനുവേണ്ടി ഒക്ടോബര്‍ 12ന് തൊഴിലുറപ്പ് തൊഴിലാളികള്‍ രാജ്ഭവനിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും മാര്‍ച്ച് ചെയ്യുകയാണ്. ഇന്ത്യാ രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ നല്‍കിക്കൊണ്ടിരുന്ന ത്രിപുരയില്‍ ( 85 ദിവസത്തിലേറെ ) ബി ജെ പി ഭരണത്തിനുകീഴില്‍ തൊഴില്‍ദിനങ്ങളുടെ എണ്ണം ദേശീയ ശരാശരിയേക്കാള്‍ താഴ്ന്ന് 46 ദിവസങ്ങളായി ചുരുങ്ങി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+