കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

' ആ കണക്കെഴുത്ത് രീതി പഠിപ്പിച്ചാൽ താൻ കടപ്പെട്ടിരിക്കും' സിഎജി വിമർശനങ്ങൾക്ക് ഐസകിന്റെ മറുപടി

Google Oneindia Malayalam News

തിരുവനന്തപുരം: സിഎജിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. 2016 മുതൽ കിഫ്ബി വഴി നടപ്പിലാക്കിയത് രണ്ട് പദ്ധതികൾ മാത്രമാണെന്നും ഈ രണ്ട് വർഷത്തിനുള്ളിൽ ചെലവഴിച്ചത് 47.83 കോടി രൂപ മാത്രമാണെന്നുമാണ് സിഎജി റിപ്പോർട്ടിൽ പറയുന്നത്. ദുരന്ത നിവാരണ ഫണ്ട് വകമാറ്റി ചെലവഴിച്ചെന്നും നിയമസഭയിൽ വെച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

കർണാടകയിൽ വീണ്ടും കിംഗ് മേക്കറാകാൻ ജെഡിഎസ്; ബിജെപിയെ വീഴ്ത്താൻ തന്ത്രം ഇങ്ങനെകർണാടകയിൽ വീണ്ടും കിംഗ് മേക്കറാകാൻ ജെഡിഎസ്; ബിജെപിയെ വീഴ്ത്താൻ തന്ത്രം ഇങ്ങനെ

ബജറ്റിന് പുറത്തുള്ള വായ്പ എങ്ങനെ ബജറ്റിനുള്ളിൽ രേഖപ്പെടുത്തും. ആ കണക്കെഴുത്ത് രീതി പഠിപ്പിച്ച് തന്നാൽ താൻ കടപ്പെട്ടിരിക്കുമെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ തോമസ് ഐസക് പറയുന്നു. 2 വർഷത്തിൽ 26 പദ്ധതികൾ പ്രഖ്യാപിച്ചതിൽ 10 പദ്ധതികൾ മാത്രമാണ് കിഫ്ബി അംഗീകരിച്ചതെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നുണ്ട്.

 കുറിപ്പ് ഇങ്ങനെ

കുറിപ്പ് ഇങ്ങനെ

സി ആന്റ് ഏജിയുടെ 2018ലെ സംസ്ഥാന സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ഓഡിറ്റ് റിപ്പോർട്ട് സഭയിൽ സമർപ്പിച്ചു. കിഫ്ബിയിലെ ഏജി ഓഡിറ്റ് സംബന്ധിച്ച് വിവാദവേളയിൽത്തന്നെ ഈ റിപ്പോർട്ട് പുറത്തു വന്നതു നന്നായി. കാരണം, ഈ റിപ്പോർട്ടിൽ കിഫ്ബി ഓഡിറ്റ് സംബന്ധിച്ച പരാമർശങ്ങളുമുണ്ട്. ഏതായാലും ഇനി കിഫ്ബി ഓഡിറ്റ് ഇല്ലായെന്ന് ആരും പറയില്ലല്ലോ. അത്രയും സമാധാനം. പല മാധ്യമങ്ങൾക്കും ആഘോഷിക്കാനുള്ള വക സി ആന്റ് ഏജി റിപ്പോർട്ടിലുണ്ട്. ഒരു പ്രമുഖ പത്രത്തിന്റെ തലക്കെട്ട് ഇതാണ്. "പറഞ്ഞത് 15575 കോടി; കൊടുത്തത് 47 കോടി മാത്രം, കിഫ്ബി കണ്ടു പനിക്കേണ്ട, വീഴ്ചകൾ തുറന്നുകാട്ടി സിഎജി റിപ്പോർട്ട്• 2 വർഷത്തിൽ കിഫ്ബി 26 പദ്ധതികൾ പ്രഖ്യാപിച്ചു; പണം നൽകിയത് രണ്ടെണ്ണത്തിന്"

പദ്ധതികൾ പരിശോധിച്ചു

പദ്ധതികൾ പരിശോധിച്ചു


2016-17, 2017-18 വർഷങ്ങളിൽ പ്രഖ്യാപിച്ച 15,575 കോടി രൂപ അടങ്കലുള്ള 26 പദ്ധതികൾ ഏജി പരിശോധിച്ചു. ഇതിൽ 7745 കോടി രൂപയുടെ അടങ്കലുള്ള 17 പദ്ധതികളെ ബന്ധപ്പെട്ട വകുപ്പുകൾ സമർപ്പിച്ചുള്ളൂ. ഇവയിൽ കിഫ്ബി അവലോകനം നടത്തി അംഗീകരിച്ചത് 4951 കോടി രൂപയുടെ 10 പദ്ധതികൾ മാത്രമാണ്. ഇതിൽ രണ്ട് പദ്ധതികളിലായി 47.8 കോടി രൂപയേ നൽകിയുള്ളൂ. ഇതിൽ എന്താണ് ഇത്ര അത്ഭുതപ്പെടാനും പനിക്കാനുമുള്ളതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. പദ്ധതി പ്രഖ്യാപിച്ചാൽ അതിന്റെ ഡിപിആർ തയ്യാറാക്കാൻ ഒന്നോ രണ്ടോ വർഷമെടുക്കുന്നത് അത്ഭുതകരമാണോ? സമർപ്പിക്കപ്പെടുന്ന പ്രോജക്ടുകളെല്ലാം അതേപടി അംഗീകരിക്കലോ വേണ്ടത്? അതോ കൂടുതൽ പരിശോധനകൾ നടത്തേണ്ടതില്ലേ? അതെ 47 കോടി രൂപയേ നൽകിയിട്ടുള്ളൂ. പണി തീരാതെ പണം കൊടുക്കാൻ കഴിയുമോ?

10000 കോടിയുടെ നിർമാണം

10000 കോടിയുടെ നിർമാണം

ഒരു കാര്യം ഓർക്കുക. 2016 അവസാനമാണ് കിഫ്ബി നിയമഭേദഗതി നടത്തി ഈ സ്ഥാപനം പ്രവർത്തനക്ഷമമാകുന്നത്. ഇന്ന് ഇപ്പോൾ മൂന്നാം വർഷമാകുമ്പോൾ 45,619 കോടി രൂപയുടെ 591 പദ്ധതികൾക്ക് അംഗീകാരം നൽകി. ഇതിൽ പതിനായിരത്തിലേറെ കോടി രൂപയുടെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. 2580 കോടി രൂപ വിതരണവും ചെയ്തുകഴിഞ്ഞു. അടുത്ത ധനകാര്യ വർഷം അവസാനിക്കുമ്പോൾ നോക്കിക്കോളൂ എത്ര കോടി രൂപ ചെലവാകുമെന്ന്? ഇങ്ങനെ കാലതാമസം വരുമെന്ന് അറിയാമെന്നതു കൊണ്ടുതന്നെയാണ് സർക്കാർ വന്ന് ഉടനെ തന്നെ ഇത്ര ഭീമമായ തുകയ്ക്കുള്ള പ്രോജക്ടുകൾ പ്രഖ്യാപിച്ചത്.

ബജറ്റിന് പുറത്തുള്ള കടമെടുക്കൽ

ബജറ്റിന് പുറത്തുള്ള കടമെടുക്കൽ

എങ്കിലും കാലതാമസത്തെക്കുറിച്ച് ആരെങ്കിലും ആശങ്കപ്പെട്ടിട്ടുണ്ടെങ്കിൽ അന്യായമെന്നു ഞാൻ പറയില്ല. കൂടുതൽ വേഗതയിൽ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കാം. പക്ഷെ, സി ആന്റ് ഏജിയുടെ പാര 1.10.5 ലെ വിമർശനം അടിസ്ഥാനരഹിതമാണ്. കിഫ്ബിയുടെ വായ്പ "ബജറ്റിനു പുറത്തുള്ള കടമെടുക്കൽ"ആണെന്ന് ഏജി വിലയിരുത്തുന്നു. ഇങ്ങനെ നബാർഡിൽ നിന്നും എടുത്ത 100.8 കോടി രൂപയും അതിന്റെ പലിശ നൽകിയ 2.65 കോടി രൂപയും പരിശോധിച്ചിട്ട് ഏജി എത്തുന്ന നിഗമനം ഇതാണ് - "100.8 കോടി രൂപയുടെ ബജറ്റിനു പുറത്തുള്ള കടം വാങ്ങൽ സംസ്ഥാനത്തിന്റെ ബാധ്യതകളിൽ ഉൾപ്പെടുന്നുവെങ്കിൽ സംസ്ഥാനത്തിന്റെ ധനകാര്യ കണക്കുകളിൽ അത് രേഖപ്പെടുത്തിയിട്ടില്ല". ഇതാണ് ചില മാധ്യമങ്ങൾ കണ്ട ഗൌരവമായ ഒരു വീഴ്ച.

പൊതുമേഖലാ സ്ഥാപനങ്ങളുടെ വായ്പകൾ

പൊതുമേഖലാ സ്ഥാപനങ്ങളുടെ വായ്പകൾ

ആദ്യം തന്നെ പറയട്ടെ, നമ്മൾ ഇത്തരം വായ്പകളെ ഇതുവരെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വായ്പകൾ എന്നാണു വിളിക്കാറ്. പക്ഷെ, ഇതൊരു പുതിയ കാര്യമാണോ? സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങളും സംയുക്ത സംരംഭങ്ങളും സർക്കാർ ഗ്യാരണ്ടിയിൽ കിഫ്ബി വരുന്നതിനു മുമ്പ് ഏതാണ്ട് 12,000 കോടി രൂപയോളം വായ്പയെടുത്തിരുന്നു. പക്ഷെ, അവ എപ്പോഴെങ്കിലും സർക്കാരിന്റെ ധനകാര്യ കണക്കുകളിൽ രേഖപ്പെടുത്തിയിട്ടുണ്ടോ? കേന്ദ്രസർക്കാരിന്റെ കണക്കുകളിൽ ആയാലും അർദ്ധസർക്കാർ സ്ഥാപനങ്ങൾ എടുക്കുന്ന വായ്പകൾ സർക്കാർ കണക്കിൽ ഉൾപ്പെടുത്തില്ല. അത് ആ സ്ഥാപനത്തിന്റെ വായ്പയായിട്ടാണ് പരിഗണിക്കുക. ബജറ്റിനു പുറത്തുള്ള വായ്പ എങ്ങനെ ബജറ്റിനുള്ളിൽ രേഖപ്പെടുത്തും? ആ കണക്ക് എഴുത്തുരീതി ആരെങ്കിലും എന്നെ പഠിപ്പിച്ചു തന്നാൽ അവരോട് ഞാൻ കടപ്പെട്ടിരിക്കും.

 പുകമറയിലാക്കാൻ ശ്രമിക്കുന്നത് എന്തിന്?

പുകമറയിലാക്കാൻ ശ്രമിക്കുന്നത് എന്തിന്?


കിഫ്ബിയിൽ ഓഡിറ്റ് ചെയ്യാൻ ഇന്നുള്ള സി ആന്റ് ഏജിയുടെ അവകാശം സമഗ്രമല്ലെന്ന് ആരെങ്കിലും വാദിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. സി ആന്റ് ഏജിയുടെ അവസാനത്തെ കത്ത് വായിച്ചപ്പോൾ അവർക്കുപോലും അങ്ങനെയൊരു അഭിപ്രായം ഇല്ലായെന്നാണ് എനിക്കു മനസ്സിലായത്. നിലവിലുള്ള ഓഡിറ്റ് അവകാശം വച്ച് എത്ര സമഗ്രമായ പരിശോധനയും സി ആന്റ് ഏജിക്ക് നടത്താമെന്ന് ഓഡിറ്റ് നിയമവും അതു സംബന്ധിച്ച് സി ആന്റ് ഏജിയുടെ കമന്ററിയും കോടതിവിധിയുമെല്ലാം വ്യക്തമാക്കുന്നുണ്ട്. ആകെയുള്ള ആശങ്ക നാളെ കിഫ്ബിയുടെ മൊത്തം വരുമാനത്തിൽ സർക്കാർ ധനസഹായം ഗണ്യമായി കുറയുമ്പോൾ കിഫ്ബി സിഎജി ഓഡിറ്റിനു പുറത്തുപോകും എന്നതു മാത്രമാണ്. അങ്ങനെ കിഫ്ബി പുറത്തു പോയാലും കിഫ്ബിയിൽ സി ആന്റ് ഏജി ഓഡിറ്റ് തുടരണമെന്ന സർക്കാർ നിലപാട് നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യവും സി ആന്റ് ഏജിയെ അറിയിക്കും. കാര്യങ്ങളെല്ലാം ഇങ്ങനെയായിരിക്കെ എന്തിനാണ് വിവാദങ്ങൾ ഉയർത്തി കേരളത്തിന്റെ ഭാവിക്ക് അത്താണിയാകാൻ പോകുന്ന ഒരു സ്ഥാപനത്തെ പുകമറയിലാക്കാൻ ശ്രമിക്കുന്നതെന്ന് ബന്ധപ്പെട്ടവരെല്ലാവരും ആലോചിക്കുക.

English summary
Thomas issac facebook post about CAG report on KIIFB
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X