Get Updates
Get notified of breaking news, exclusive insights, and must-see stories!

നിസാമുദ്ദീൻ എക്സപ്രസിൽ മോഷണം: ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയെന്ന് സംശയം, ഇരയായത് സ്ത്രീകൾ

തിരുവനന്തപുരം: നിസാമുദ്ദീൻ- തിരുവനന്തുരം എക്സ്പ്രസിൽ സ്ത്രീകളെ മയക്കിക്കിടത്തി കവർച്ച നടത്തി. ട്രെയിനിലെ യാത്രക്കാരായ മൂന്ന് സ്ത്രീകളാണ് മോഷണത്തിനിരയായത്. ചെങ്ങന്നൂരിലേക്ക് യാത്ര പുറപ്പെട്ട അമ്മയെയും മകളെയും അബോധാവസ്ഥയിലാക്കിയ ശേഷം ബാഗിലുണ്ടായിരുന്ന പത്ത് പവൻ സ്വർണ്ണവും രണ്ട് മൊബൈൽ ഫോണുകളും കവർന്നിട്ടുണ്ട്. ആലുവയിൽ ഇറങ്ങേണ്ടിയിരുന്ന കൌസല്യയും മോഷണത്തിന് ഇരയായിട്ടുണ്ട്. ഇവരുടെ രണ്ട് കമ്മലുകളാണ് മോഷണം പോയിട്ടുള്ളത്.

നിസാമുദ്ദീൻ എക്സ്പ്രസിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ മൂവരെയും പോലീസും അധികൃതരും ചേർന്ന് ഇവരെ തിരുവനന്തപുരം ജില്ലാ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് എത്തിയതോടെയാണ് മോഷണിത്തിനിരയായ മൂന്നുപേർക്കും ബോധം തിരിച്ചുകിട്ടിയത്. തുടർന്ന് നിസാമുദ്ദീൻ എക്സ്പ്രസ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെത്തിയപ്പോൾ മാത്രമാണ് കവർച്ച നടന്നതായുള്ള വിവരം പുറത്തറിയുന്നത്.

 railways1-156068049

തിരുവല്ല സ്വദേശി രാജലക്ഷ്മി, മകൾ ഐശ്വര്യ, ആലുവ സ്വദേശി കൌസല്യ എന്നിവരെയാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. എന്നാൽ ഇവർക്ക് ബോധം വന്നതോടെ മാത്രമാണ് മോഷണം നടന്ന കാര്യം സ്ഥിരീകരിക്കാൻ സാധിച്ചത്. ഇതിൽ രാജലക്ഷ്മിയും മകളും ഒരു കോച്ചിലും കൌസല്യ മറ്റൊരു കോച്ചിലുമായിരുന്നു യാത്ര ചെയ്തിരുന്നത്. എന്നാൽ തമിഴ്നാട്ടിലെ സേലത്തിനും കോയമ്പത്തൂരിനും ഇടയിൽ വെച്ചാണ് കവർച്ച നടന്നതെന്നാണ് പോലീസിന്റെ നിഗമനം.

സൂപ്പര്‍ ഹോട്ട് ലുക്കില്‍ മൃദുല മുരളി; ട്രെന്‍ഡിംഗായി ചിത്രങ്ങള്‍

സേലത്ത് നിന്ന് ഭക്ഷണം വാങ്ങിക്കഴിച്ചിരുന്നതായി മോഷണത്തിനിരയായവർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന് ശേഷമാണ് മയക്കം അനുഭവപ്പെട്ടിട്ടുള്ളതെന്നും അതുകൊണ്ട് ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയിരിക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. മയക്കുമരുന്ന് നൽകിയവർ തന്നെയായിരിക്കാം ഇവരുടെ ബാഗിലുണ്ടായിരുന്ന സ്വർണ്ണവും മൊബൈൽ ഫോണുകളും കവർന്നിട്ടുണ്ടാകുകയെന്നാണ് കരുതുന്നത്. സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദില്ലിയിൽ താമസിച്ചുവരുന്ന രാജലക്ഷ്മിയും മകളും ഒരു വിവാഹത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു കേരളത്തിലേക്ക് യാത്ര പുറപ്പെട്ടത്. കായംകുളം സ്റ്റേഷനിലായിരുന്നു ഇരുവരും ഇറങ്ങേണ്ടിയിരുന്നത്.

സംഭവത്തിന് പിന്നാലെ ട്രെയിനില്‍ വെച്ച് യാത്രക്കാരായ സ്ത്രീകൾക്ക് മയക്കുമരുന്ന് നല്‍കി കവര്‍ച്ച നടത്തിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. കുപ്രസിദ്ധ മോഷ്ടാവ് അസ്ഗര്‍ ബാഗ്ഷായുടെ ചിത്രമാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. കവര്‍ച്ചയ്ക്ക് ഇരയായവര്‍ ഇയാളുടെ ചിത്രം തിരിച്ചറിഞ്ഞെന്നാണ് സൂചന.

ഇന്ന് പുലർച്ചെ തിരുവനന്തപുരത്തെത്തിയ നിസാമുദ്ദീൻ- തിരുവനന്തപുരം എക്സ്പ്രസിൽ കവർച്ച നടത്തിയത് കുപ്രസിദ്ധ മോഷ്ടാവ് അസ്ഗർ പാഷ. ഉത്തർപ്രദേശിലെ ആഗ്രയിൽ നിന്ന് ട്രെയിനിൽ കയറിയ മോഷ്ടാവ് ആലപ്പുഴയിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നുവെന്ന് അമ്മയെയും മകളെയും പരിചയപ്പെടുത്തിയിരുന്നു. ഭക്ഷണം കഴിച്ച ശേഷം കൈ കഴുകാൻ പോയ സമയത്ത് വെള്ളത്തിൽ മയക്കുമരുന്ന് കലർത്തിയാണ് മോഷണം നടത്തിയതെന്നാണ് സംശയിക്കുന്നത്. വെള്ളം കുടിച്ച ശേഷമാണ് ബോധം പോയതെന്ന് ഇരുവരും മൊഴി നൽകിയിട്ടുണ്ട്. ഇതിന് പുറമേ എസ് 2 കോച്ചിലെ മറ്റൊരു യാത്രക്കാരിയുടെ ഫോണും മോഷ്ടിച്ചിട്ടുണ്ട്. ഗുളിക കഴിക്കുന്നതിനായി ഇവരും കുപ്പിയിൽ വെള്ളം സൂക്ഷിച്ചിരുന്നു. ഇതാണ് വെള്ളത്തിലാണ് മയക്കുമരുന്ന് കലർത്തിയതെന്ന സംശയത്തിന് ബലം നൽകിയിട്ടുള്ളത്.

ആഗ്ര മുതൽ ഇയാൾ മോഷണത്തിനിരയായ അമ്മയ്ക്കും മകൾക്കും ഒപ്പമുണ്ടായിരുന്നു. അതേ സമയം ഇയാൾ സ്ഥിരം കുറ്റവാളിയാണെന്നാണ് ആർപിഎഫ് നൽകുന്ന വിവരം. മോഷണത്തിനിരയായ മൂന്നുപേരുടെയും രക്തസാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയത്തിട്ടുണ്ട്. എന്നാൽ കേസിന്റെ അന്വേഷണം തമിഴ്നാട് റെയിൽവേ പോലീസിന് കൈമാറും. ഇന്ന് പുലർച്ചെ തിരുവനന്തപുരത്ത് എത്തിയ ബോധരഹിതരായ നിലയിൽ റെയിൽവേ ജീവനക്കാരാണ് കണ്ടെത്തിയത്. തൈക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Recommended Video

cmsvideo
    നിപ്പ വന്നത് കാട്ടുപന്നി വഴി ? സാമ്പിൾ എടുക്കുന്നു..എങ്ങനെയും പിടിക്കണം

    എന്നാൽ മോഷണത്തിനിരയായ മൂന്നുപേരും മൊഴി രേഖപ്പെടുത്താനുള്ള ആരോഗ്യ സ്ഥിതിയിലല്ലെന്നാണ് പോലീസ് വ്യക്തമാക്കിയിട്ടുള്ളത്. വിജയകുമാരിയുടെ കമ്മലും മോഷണം പോയിട്ടുണ്ട്. എസ്1, എസ് 2 കോച്ചുകളിലുമായാണ് മോഷണത്തിനിരയായവർ സഞ്ചരിച്ചിരുന്നത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+