'തൃപ്പൂണിത്തുറയിൽ നിന്നും തിരിച്ചോടേണ്ടി വന്ന സ്വരാജിന് വിഡിയുടെ ജനപിന്തുണ മനസിലാവില്ല';റോജി എം ജോൺ
കൊച്ചി; തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനെ വിമർശിച്ച സ്വരാജിന് മറുപടിയായി റോജി എം ജോണ്‍ എംഎൽഎ. വി ഡി സതീശനെപ്പോലെ ഒരാൾക്ക് സ്വരാജിന്റെ സർട്ടിഫിക്കേറ്റ് വേണ്ടെന്നും പറവൂർ പോലൊരു മണ്ഡലത്തിൽ ഓരോ ഇലക്ഷനും ഭൂരിപക്ഷം ക്രമാതീതമായി ഉയർത്തുവാൻ വി ഡി സതീശന് കഴിഞ്ഞിട്ടുണ്ടെങ്കിൽ, അത് ജനങ്ങളുടെ സർട്ടിഫിക്കറ്റ് ഉള്ളത് കൊണ്ടാണെന്നും റോജി എം ജോൺ പറഞ്ഞു. വി എസ് അച്യുതാനന്ദനെ അളക്കാൻ സ്വരാജ് ഉപയോഗിച്ച അതേ മാനദണ്ഡം കൊണ്ട് വി ഡി സതീശനെ അളക്കാനാവില്ല എന്നും റോജി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. പോസ്റ്റ് വായിക്കാം
ജിം ചിത്രങ്ങളിൽ സ്റ്റൈലിഷ് ആയി നടി മീരാ ജാസ്മിൻ..ഫോട്ടോകൾ വൈറൽ

'തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്ന് മുതലുള്ള ശ്രീ എം സ്വരാജിന്റെ വാദങ്ങൾ വിചിത്രമാണ്. സ്വന്തം സ്ഥാനാർത്ഥിയെക്കുറിച്ചും, കമ്മീഷൻ റെയിലിനെക്കുറിച്ചും ഒന്നും പറയാനില്ലാത്തതുകൊണ്ടാവും വെറുതെ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കികൊണ്ടിരിക്കുന്നത്. ഒടുവിലത്തെ അദ്ദേഹത്തിന്റെ ജൽപ്പനം പ്രതിപക്ഷ നേതാവിന് എതിരെയാണ്. ശ്രീ വി ഡി സതീശനെപ്പോലെ ഒരാൾക്ക് സ്വരാജിന്റെ സർട്ടിഫിക്കറ്റ് വേണ്ട എന്ന് ആർക്കാണ് അറിയാത്തത്' .

'പറവൂർ പോലൊരു മണ്ഡലത്തിൽ ഓരോ ഇലക്ഷനും ഭൂരിപക്ഷം ക്രമാതീതമായി ഉയർത്തുവാൻ വി ഡി സതീശന് കഴിഞ്ഞിട്ടുണ്ടെങ്കിൽ, അത് ജനങ്ങളുടെ സർട്ടിഫിക്കറ്റ് ഉള്ളത് കൊണ്ടാണ്. തൃപ്പൂണിത്തുറയിൽ നിന്നും ഒറ്റത്തവണ കൊണ്ട് തിരിച്ചോടേണ്ടി വന്ന സ്വരാജിന് അത് മനസ്സിലാവില്ലാ. കെ ബാബു മതം പറഞ്ഞ് വോട്ട് വാങ്ങി എന്നും പറഞ്ഞു നടക്കുന്ന സ്വരാജ് ആണ് ലിസി ആശുപത്രിയിൽ CPM നടത്തിയ നാടകത്തിൽ ഒരു സുപ്രധാന വേഷം കെട്ടിയത്'.

'സ്വരാജിന്റെ നേതാവ് ഒരു ബിഷപ്പിനെ ഏറ്റവും നിന്ദ്യമായ രീതിയിൽ അധിക്ഷേപിച്ചതും, സഭയുടെ മറ്റൊരു സ്ഥാപനമായ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ CPM ന്റെ നേതൃത്വത്തിൽ ഏതാനും വർഷങ്ങൾക്കു മുൻപ് അതിക്രമം നടത്തിയതും ഒക്കെ ഇദ്ദേഹത്തിന് ഓർമ്മ ഉണ്ടോ ആവൊ !! എന്തായാലും സ്വരാജിന്റേയും മറ്റ് CPM നേതാക്കളുടെയും ഇപ്പോഴത്തെ സഭാ സ്നേഹം കാലം നിയോഗിച്ച പ്രായശ്ചിത്ത കർമ്മം ആണ്. അത് തൃക്കാക്കര ഇലക്ഷൻ കഴിഞ്ഞും ചെയ്യണം.വി എസ് അച്യുതാനന്ദനെ അളക്കാൻ സ്വരാജ് ഉപയോഗിച്ച അതേ മാനദണ്ഡം കൊണ്ട് വി ഡി സതീശനെ അളക്കാനാവില്ല എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് നിർത്തുന്നു', പേസ്റ്റിൽ റോജി എം ജോൺ പറഞ്ഞു.

തൃക്കാക്കരയിൽ ജയിച്ചാൽ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കണക്ക് കൂട്ടുന്നത് എന്നായിരുന്നു സ്വരാജിന്റെ വിമർശനം. ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടാമെന്ന ധാരണ പാളിപ്പോയെന്ന് ഇപ്പോൾ വിഡി സതീശന് ബോധ്യപ്പെട്ടെന്നും എം സ്വരാജ് പറഞ്ഞിരുന്നു.തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനിടെ കോൺഗ്രസുകാർ ശവക്കല്ലറയിൽ ചെരുപ്പിട്ട് കയറിയ സംഭവത്തിൽ മാപ്പുപറയണമെന്നും സ്വരാജ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഉപതിരഞ്ഞെടുപ്പ് ചൂട് ഏറിയോടെ പ്രചരണം പ്രതികരണങ്ങളും വീറോടേയും വാശിയോടെയും നടത്തുകയാണ് എൽ ഡി എഫ്- യു ഡി എഫ് മുന്നണികൾ. അതിനിടിൽ യു ഡി എഫിന് തിരിച്ചടിയായി മുതിർന്ന നേതാവ് കെ വി തോമസ് എൽ ഡി എഫിന് വേണ്ടി പ്രചരണത്തിന് ഇറങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.എന്നാൽ കെവി തോമസ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയാല്‍ അത് യു ഡി എഫിനെ ബാധിക്കില്ലെന്നായിരുന്നു ഉമ തോമസ് പറഞ്ഞത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications