പൂരനഗരിയിലേക്കുള്ള 'ആംബുലന്‍സ് എന്‍ട്രി'; സുരേഷ് ഗോപിക്കെതിരെ കേസ്
തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ ആംബുലന്‍സില്‍ പൂരനഗരിയില്‍ എത്തിയ സംഭവത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് എതിരെ പൊലീസ് കേസെടുത്തു. തൃശൂര്‍ ഈസ്റ്റ് പൊലീസാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഐപിസി ആക്ട്, മോട്ടര്‍ വാഹന നിയമത്തിലെ വകുപ്പുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് കേസ്. സുരേഷ് ഗോപിക്ക് പുറമെ ഒപ്പമുണ്ടായിരുന്ന അഭിജിത്ത് നായര്‍, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഐപിസി 279, 34 വകുപ്പുകള്‍, മോട്ടോര്‍ വാഹന നിയമത്തിലെ 179, 184, 188, 192 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിപിഐ തൃശ്ശൂര്‍ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് നല്കിയ പരാതിയിലാണ് നടപടി. പൊലീസ് നിയന്ത്രണം സുരേഷ് ഗോപി ലംഘിച്ചെന്ന് എഫ് ഐ ആറില്‍ പറയുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരിക്കുന്നത്.

പൂരം അലങ്കോലമായ രാത്രി വീട്ടില്‍ നിന്നും തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് ആംബുലന്‍സിലാണ് സുരേഷ് ഗോപി എത്തിയത് എന്ന് പരാതിയില്‍ പറയുന്നു. സുരേഷ് ഗോപി ഉള്‍പ്പടെയുള്ള പ്രതികള്‍ക്ക് ആറ് മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പൂരനഗരിയിലേക്ക് സുരേഷ് ഗോപി വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തായിരുന്നു. സേവാഭാരതിയുടെ ആംബുലന്‍സില്‍ ആയിരുന്നു സുരേഷ് ഗോപി എത്തിയത്.
ഇത് വലിയ വിവാദമായിരുന്നു. എന്നാല്‍ ആംബുലന്‍സില്‍ എത്തി എന്നത് ആദ്യഘട്ടത്തില്‍ നിഷേധിച്ച സുരേഷ് ഗോപി ദൃശ്യങ്ങള്‍ മായക്കാഴ്ച എന്നായിരുന്നു പറഞ്ഞിരുന്നത്. പിന്നീട് താന്‍ ആംബുലന്‍സിലാണ് വന്നത് സമ്മതിക്കുകയും ചെയ്തു. കാറില്‍ വരുന്നതിനിടെ ചില ഗുണ്ടകള്‍ ആക്രമിച്ചു എന്നും കാലിന് സുഖമില്ലാത്തതിനാല്‍ എന്നെ ചില യുവാക്കള്‍ എടുത്താണ് ആംബുലന്‍സിലേക്ക് കയറ്റിയത് എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നു സമ്മതിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ പരാതി കൊടുത്തിരിക്കുന്നത്. ആംബുലന്‍സ് അടിയന്തര ആവശ്യങ്ങള്‍ക്കും രോഗികള്‍ക്കും യാത്രചെയ്യേണ്ട വാഹനമാണ് എന്നിരിക്കെ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചത് നിയമലംഘനമാണ് എന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. തൃശൂര്‍ പൂരത്തിന്റെ സമയത്ത് ആംബുലന്‍സുകള്‍ക്കെല്ലാം പോകാന്‍ കൃത്യമായ വഴി മുന്‍കൂട്ടി അറിയിച്ചിരുന്നത്.
മന്ത്രിമാര്‍ക്ക് പോലും പൂര നഗരിയിലേക്ക് എത്താന്‍ ശക്തമായ നിയന്ത്രണമുണ്ടായിരുന്നു എന്നിരിക്കെ ഇതൊക്കെ ലംഘിച്ചാണ് ആംബുലന്‍സില്‍ സുരേഷ് ഗോപി എത്തിയത് എന്നും മനുഷ്യന്റെ ജീവന് ഭീഷണിയാവുന്ന തരത്തില്‍ വാഹനമോടിച്ചു എന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം പൂരം കലക്കലിലും അതുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സിബി ഐ അന്വേഷണം വന്നാലെ സഹകരിക്കൂ എന്നാണ് സുരേഷ് ഗോപിയുടെ നിലപാട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications