കേരളത്തെ പിടിച്ചുലച്ച സ്വര്‍ണക്കടത്ത് കേസ്; ശിവശങ്കര്‍ വീണു, ഇനിയാര്?- കേസിന്റെ നാള്‍വഴികള്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ അറസ്റ്റിലായതോടെ തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസ് പുതിയ വഴിത്തിരിവിലേക്ക് കടന്നിരിക്കുകയാണ്. കേസില്‍ ശിവശങ്കറിന്റെ പേര് ഉയര്‍ന്നു കേട്ടതിന്റെ കൃത്യം 115-ാം ദിവസമാണ് ഇഡി അദ്ദേഹത്തോടെ അറസ്റ്റ് ചെയ്യുന്നത്. ഇതോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കൂടുതല്‍ ശക്തമാക്കുകയാണ് പ്രതിപക്ഷ നേതാക്കള്‍. കേസിലെ മുഖ്യ ആസൂത്രകന്‍ മുഖ്യമന്ത്രി തന്നെയാണെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആരോപണം. സ്വര്‍ണ്ണക്കടത്ത് കേസിന്റെ നാള്‍വഴികള്‍.
സ്വര്‍ണം എത്തുന്നു
ജൂണ്‍ 30: യുഎഇയില്‍ നിന്നും നയതന്ത്ര ബാഗേജില്‍ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്നു. സംശയത്തെ തുടര്‍ന്ന് ജൂലൈ 5 വരെ സംശയത്തെ തുടര്‍ന്ന് ബാഗേജ് കസ്റ്റംസ് തടഞ്ഞുവെയ്ക്കുന്നു.
ജൂലൈ 5: ബാഗേജ് തുറന്ന് നടത്തിയ പരിശോധനയില്‍ 30 കിലോ സ്വര്‍ണം കണ്ടെത്തുന്നു. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരനായ പി എസ് സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുക്കുന്നു.
സ്വപ്ന സുരേഷ് ഒളിവില്‍ പോകുന്നു
ജൂലൈ 6: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് ഒളിവില്‍ പോകുന്നു. സ്വപ്ന സുരേഷിനെ ഐടി വകുപ്പ് ജോലിയിൽ നിന്ന് പിരിച്ചുവിടുന്നു. ശിവശങ്കറിനെതിരെ ആദ്യമായി ആരോപണം ഉയരുന്നതും ഇതേ ദിവസാമാണ്.
ജൂലൈ 7: സ്വപ്ന സുരേഷുമായുള്ള ബന്ധം വ്യക്തമായതിനെ തുടര്‍ന്ന് എം ശിവശങ്കരനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി. കേസില്‍ യുഎഇ അന്വേഷണം പ്രഖ്യാപിക്കുന്നു.
ജൂലൈ 8: കേസില്‍ ഫലപ്രദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിക്ക് കത്തയക്കുന്നു.
പിടിയാലാകുന്നു
ജൂലൈ 10: സ്വർണക്കടത്ത് കേസ് എൻഐഎയ്ക്ക് വിട്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കി
ജൂലൈ 11: ശിവശങ്കറിന്റെ വാടക ഫ്ലാറ്റിൽ കസ്റ്റംസ് റെയ്ഡ്. കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും ബംഗളൂരുവില്‍ പിടിയാലാകുന്നു.
ജൂലൈ
12:
സ്വര്‍ണക്കടത്തിലെ
പ്രധാനി
കണ്ണിയെന്ന്
വിശേഷിപ്പിക്കപ്പെടുന്ന
കെടി
റമീസ്
പിടിയില്‍
ജൂലൈ 14: ശിവശങ്കറിനെ കസ്റ്റംസ് ആദ്യമായി ചോദ്യം ചെയ്യുന്ന. 9 മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുന്നു.
ശിവശങ്കറിനു സസ്പെൻഷൻ
ജൂലൈ 16: ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശിവശങ്കറിനു സസ്പെൻഷൻ. കേസിലെ മറ്റൊരു പ്രതി ഫൈസൽ ഫരീദിന്റെ പാസ്പോര്‍ട്ട് മരവിപ്പിച്ചു.
ജൂലൈ 17: സ്വപ്നയെ സ്പേയ്സ് പാർക്കിൽ ജോലിക്കെടുത്തത് ശിവശങ്കറാണെന്ന് സർക്കാർ ...
ജൂലൈ 19: മൂന്നാം പ്രതി ഫൈസൽ ഫരീദ് ദുബായില്‍ കസ്റ്റഡിയിൽ
ജൂലൈ 23: ശിവശങ്കറിനെ എൻഐഎ 5 മണിക്കൂർ ചോദ്യം ചെയ്യുന്നു...
ജൂലൈ 24: സ്വപ്ന സുരേഷിന്റെ ലോക്കറിൽ നിന്ന് ഒരു കോടി രൂപയും ഒരു കിലോ സ്വർണവും കണ്ടെത്തി
എൻഐഎ
ജൂലൈ
28:
ശിവശങ്കറിന്റെ
മൊഴികളിൽ
പൊരുത്തക്കേടുണ്ടെന്നതിനാൽ
എൻഐഎ
9
മണിക്കൂർ
ചോദ്യം
ചെയ്യുന്നു.
ഓഗസ്റ്റ് 3; ശിവശങ്കറിനെതിരായി അന്വേഷണത്തിന് അനുമതി തേടി വിജിലൻസ്
ഓഗസ്റ്റ് 15: ശിവശങ്കറിനെ ഇഡി ചോദ്യം ചെയ്യുന്നു
സെപ്റ്റംബര്‍ 11: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രി കെടി ജലീലിന്റെ മൊഴിയെടുത്തു.
മുൻകൂർ ജാമ്യം
സെപ്റ്റംബര്‍ 24; സ്വപ്നയെയും ശിവശങ്കറിനെയും എന്‍ഐഎ. ഒന്നിച്ച് ചോദ്യം ചെയ്യുന്നു
ഒക്ടോബർ 8: വാട്സാപ് ചാറ്റിൽ ദുരൂഹതയുണ്ടെന്നതിന്റെ പേരിൽ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി....
ഒക്ടോബർ 14; ചോദ്യം ചെയ്യലിനായി വിളിപ്പിച്ച ഇഡിക്ക് മുൻപിൽ ഹാജരാകാതെ മുൻകൂർ ജാമ്യത്തിനായി ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിക്കുന്നു. കേസിൽ ഒക്ടോബർ 23വരെ ശിവശങ്കറിനെ അറസ്റ്റു ചെയ്യരുതെന്നു കോടതി...
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു
ഒക്ടോബർ 16; വീട്ടിലെത്തി കസ്റ്റംസ് ചോദ്യം ചെയ്യാനായി കൊണ്ടുപോകുന്നു. തുടർന്ന് ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു.
ഒക്ടോബര്‍ 17: ശിവശങ്കറിനെ മെഡിക്കൽ കോളജിലേക്കു മാറ്റി...
ഒക്ടോബർ 19; മെഡിക്കൽ കോളേജിൽ നിന്ന് ആയുർവേദ ആശുപത്രിയിലേക്ക്, ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത് ഒക്ടോബര്‍ 28 വരെ ഹൈക്കോടതി തടഞ്ഞു
ശിവശങ്കറിന്റെ അറസ്റ്റ്
ഒക്ടോബർ 27: കേസിലെ മറ്റൊരു പ്രതിയായ റബിന്‍സ് പിടിയിലാവുന്നു
ഒക്ടോബർ 28; ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പിന്നാലെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ എടുക്കുന്നു. . 6 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തുന്നു.
സ്വർണക്കടത്തിൽ വൻ ട്വിസ്റ്റ്: അറസ്റ്റ് മെമ്മോയിലെ ഞെട്ടിപ്പിക്കുന്ന വിവരം... പ്രതിസന്ധിയിൽ പിണറായി
Recommended Video